നന്മകള്‍ പൂക്കുന്ന ഈ പൂങ്കാവനത്തിലേക്ക് സ്വാഗതം

Tuesday 25 December 2012

കുന്നത്തേരി മഖാം ഉറൂസ്





കുന്നത്തേരി മഖാം ഉറൂസ് 


                 പങ്കെടുക്കുക.......പുണ്യം കൈവരിക്കുക 

Wednesday 19 December 2012

നൂറുല്‍ ഇര്‍ഫാന്‍ മാസിക








നൂറുല്‍ ഇര്‍ഫാന്‍ മാസിക 

 
plz contact,

സര്‍ക്കുലേഷന്‍ മാനേജര്‍,,,നൂറുല്‍ ഇര്‍ഫാന്‍ മാസിക
മദ്രസ നൂറുല്‍ ഇര്‍ഫാന്‍ അറബിക്കോളേജ്
കുന്നത്തേരി
തായിക്കാട്ടുകര
ആലുവ-6

Thursday 13 December 2012

മാതൃത്വം വില്‍ക്കാനുണ്ട്.....



ശ്രദ്ധിക്കുക|!!!!!!

മാതൃത്വം വില്‍ക്കാനുണ്ട്.....

ഇസ്ലാമിക സമൂഹം കമ്പോള വ്യവസ്ഥിതിയെ ഒരു ഞെട്ടലോടെയാണ് കാണുന്നത്.യന്ത്രം വാഴുന്ന യജ്ഞ രഹിത യുഗത്തില്‍ എന്തിനേയും വിപണി മൂല്യമുള്ള കച്ചവടച്ചരക്കാക്കി മാറ്റാന്‍ ഈ കമ്പോള വത്കരണത്തിന് കഴിഞ്ഞിട്ടുണ്ട്. വില്‍ക്കാന്‍ ഇനിയെന്ത് ബാക്കി എന്ന് ചോദിച്ച് പ്രപഞ്ചമായ പ്രപഞ്ചത്തെയൊക്കെ അരിച്ചുപെറുക്കുകയും അതിനെ ഏതിര്‍ത്തവരെ അടിച്ചു വീഴ്ത്തുകയും ചെയ്യുന്ന സാമ്രാജ്യത്വ കഴുകന്മാര്‍ ലോകവ്യവസ്ഥിതിക്ക് മുകളില്‍ വട്ടമിട്ട് പറക്കുമ്പോള്‍ വികാരങ്ങളും വിചാരങ്ങളും വരെ വില്‍പ്പനയ്ക്ക് വെച്ചിരിക്കുകയാണിവിടെ. അവസാനമായി കമ്പോളവത്കരണം  ഗര്‍ഭത്തിന്‍റെയും പ്രസവത്തിന്‍റെയും അല്ലലുകള്‍ അറിയാതെ മാതൃത്വം പുല്‍കാന്‍ പണം നല്‍കുന്നവരെയും അത് പോക്കറ്റിലിട്ട് അന്യന്‍റെ കുഞ്ഞിനെ നൊന്ത് പ്രസവിച്ചു പറഞ്ഞുറപ്പിച്ച കരാര്‍ പ്രകാരം തിരികെ നല്‍കാനും മാതൃ ഹൃദയമുള്ളവരെ  തന്നെ രൂപപ്പെടുത്തിയിരിക്കുന്നു എന്നതാണ് വര്‍ത്തമാനകാല കമ്പോള വാര്‍ത്ത‍....,..
       
                                       യഥാര്‍ത്ഥത്തില്‍ കമ്പോള സമസ്ക്കാരം രൂപപ്പെടുത്തിയ വാടക മാതൃത്വം തകര്‍ക്കുന്നത് കുടുംബത്തെയാണ്. ആധുനീക മുതലാളിത്വത്തിന്‍റെ സന്തതികളായ അനിയന്ത്രിതമായ ഭോഗതൃഷ്ണയും സ്വാര്‍ത്ഥതയുമാണ്. കുടുംബ വിരോധത്തിന്‍റെ യഥാര്‍ത്ഥ പ്രചോദനം. സ്വന്തം സുഖത്തിനു വിഘ്നം നില്‍ക്കുന്ന എന്തിനേയും മുച്ചൂടും നശിപ്പിക്കുന്ന മനുഷ്യര്‍ ഏറി വരുമ്പോള്‍ മൂല്യങ്ങളും ദര്‍മ്മവും വലിച്ചെറിയപ്പെടുന്ന മാതാപിതാക്കളും മക്കളും ദമ്പതിമാരും രൂപപ്പെടും. ഇങ്ങനെ രൂപപ്പെടുന്ന കുടുംബങ്ങളും വ്യക്തികളുമാണ് പ്രജനന കച്ചവട വത്കരണ ത്തെ പ്രോത്സാഹിപ്പിക്കുന്നതും .. പണമുള്ളവന് കുട്ടിയെ ഗര്‍ഭം ധരിക്കാനും പ്രസവിക്കാനും ഒന്നും സമയമില്ല. ഇനി ഉണ്ടെങ്കില്‍ തന്നെ ഇത്തരം കാര്യങ്ങള്‍ ഏറ്റെടുക്കാന്‍ അവര്‍ തയ്യാറല്ല. സമ്പത്തിന്‍റെ ഒരംശം കൊടുത്താല്‍ പത്തുമാസം ചുമക്കാനും നൊന്ത് പ്രസവിക്കാനും വേറെ ആളെ കിട്ടുമെങ്കില്‍ എന്തിനീ പൊല്ലാപ്പ് ഏറ്റെടുക്കണം എന്ന ചിന്താഗതി . വാടക ഗര്‍ഭധാരണം വന്‍ വേതനം ലഭിക്കുന്ന തൊഴിലായി മാറിയിരിക്കുന്നു . പണക്കാര്‍ക്കിനി പട്ടിയെയും പന്നിയും പോലെ മക്കളെയും പണം കൊടുത്ത് വാങ്ങാം..
മൂല്യങ്ങളെയും മാനങ്ങളെയുംമുഴുവന്‍ മാറ്റി നിര്‍ത്തി  വാടക മാതൃത്വ വിപണനം ഇന്നു ആര്‍ഷഭാരതത്തിലാണ് തകൃതിയായി നടക്കുന്നത്. എന്ന വസ്തുത തിരിച്ചറിയുമ്പോഴാണ് ഞെട്ടലിന്‍റെ കനം ഏറുന്നത് . അസന്മാര്‍ഗീകതയുടെ കൂത്തരങ്ങായി മാറിയ വിദേശ രാജ്യങ്ങളെ പോലും നാണിപ്പിക്കുന്ന രീതിയില്‍ വാടക മാതൃത്വത്തിന് പ്രിയം ഏറുകയാണ്. ഈ വസ്തുത ഇന്ത്യന്‍ സമസ്കാരത്തിന്‍റെ സര്‍വ്വനാശത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.ഗര്‍ഭധാരണവും , ചുമക്കലും , പ്രസവവുമെല്ലാം ഭാരമായി കണ്ട യുവ തലമുറ ഈ രംഗത്തേക്ക് പാഞ്ഞുവരുകയാണ്.
                 
                                കൃത്രിമ ബീജ സങ്കലനത്തിലൂടെയാണ് ഈ ഗര്‍ഭധാരണം നടക്കുന്നത് . ചില സാഹചര്യങ്ങളില്‍ ഏതെങ്കിലും  ദമ്പതിമാരുടെ ഭ്രൂണത്തെ സ്വന്തം ഗര്‍ഭാശയത്തിലേക്ക് സ്വീകരിച്ചും വാടക മാതാക്കള്‍ പ്രസവം നടത്താറുണ്ട്. സ്വവര്‍ഗരതിക്കാരായ ദമ്പതിമാരും സന്താന ലബ്ദിക്കായി വാടക ഗര്‍ഭപാത്രത്തെയാണ് ആശ്രയിക്കുന്നത് ഇത്തരം സ്വവര്‍ഗരതിക്കാര്‍ക്ക് ബീജവും അണ്ഡവും നല്‍കുന്ന വില്‍ക്കുന്ന വൃത്തികെട്ട വിപണനക്കാരെയും ഈ മേഖലയില്‍ കാണാം. നൊന്തുപെറ്റവളാണ് അമ്മ എന്ന സത്യം ഇന്നു ഉള്‍കൊള്ളാന്‍ പറ്റാത്ത തരത്തിലേക്ക് ഇന്നു കാര്യങ്ങള്‍ ചെന്നെത്തി . പ്രസവം കഴിഞ്ഞു ഒരുമാസത്തെയോ രണ്ടുമാസത്തെയോ പരിചരണ ശേഷം കുഞ്ഞിനെ  ആര്‍ക്കു വേണ്ടിയാണോ ഗര്‍ഭം ധരിച്ചത് അവര്‍ക്ക് തിരികെ നല്‍കിയെ മതിയാകു. അല്ലാതെ മറ്റു ശാരീരീക  വൈകാരിക ബന്ധങ്ങള്‍ക്കൊന്നും ഇവിടെ സ്ഥാനമില്ല. എന്നല്ല അത് അര്‍ത്ഥ ശൂന്യമാണ്. 1986-ല്‍ അമേരിക്കയില്‍ ഇത്തരം ഒരു സംഭവം ഉണ്ടായി.കരാര്‍ പ്രകാരം കുഞ്ഞിനെ തിരികെ നല്‍കേണ്ട സമയമായപ്പോള്‍ നല്കാന്‍ വിസമ്മതിച്ച വാടക മാതാവിനെതിരെ കേസ് നല്‍കിയ കരാറുകാര്‍ക്ക് അനുകൂലമായിട്ടായിരുന്നു കോടതി വിധി. പറഞ്ഞ പണം കിട്ടിയാല്‍ പിന്നെ അതിനപ്പുറം വാടക മാതൃത്വത്തിന് എന്ത് അവകാശം എന്നായിരുന്നു കോടതി ഭാഷ്യം. പെറ്റുനോവിനെ പട്ടി കരാറില്‍ പരാമര്‍ശിക്കാത്തതിനാലാവാം കോടതി അത്തരം ഒരു നിലപാടെടുത്തത്.
                       
                                  അമേരിക്കകാരനായ നോയല്‍ കീനും, വാറന്‍ ജെറിന്‍ ഗോള്‍ഡും ചേര്‍ന്ന് 1981-ലാണ് വാടക മാതൃത്വം എന്നാ ആശയത്തിനു പ്രയോഗവത്കരണം നടത്തിയത്. അക്കാലത്ത് മതനേതാക്കളും മറ്റും ശക്തമായി എതിര്‍ത്തെങ്കിലും പിന്നീട് പല യൂറോപ്യന്‍ രാജ്യങ്ങളിലും അത് നിയമ പ്രാബല്യമുള്ള സംഗതിയായി മാറി.ചില രാജ്യങ്ങളില്‍ പണം വാങ്ങി വാടകക്ക് നല്‍കല്‍ നിയമവിരുദ്ധമാണ്. എന്നാല്‍ 2002 മുതല്‍ ഇന്ത്യയില്‍ ഗര്‍ഭപാത്ര വില്‍പനക്കും മാതൃത്വ വിപണനത്തിനും യാതൊരു തടസവുമില്ല. ഇന്നു ലോകത്ത് ഏറ്റവും കൂടുതല്‍ വാടക മാതൃത്വം ഉള്ള നാട് ഇന്ത്യ ആയി മാറിയിരിക്കുന്നു. കുറഞ്ഞ ചിലവില്‍ ഇവിടെ കാര്യം നടക്കുമെന്നതിനാല്‍ വാടക മാതൃത്വം തേടി ഇവിടെ എത്തുന്ന വിദേശികളുടെ എണ്ണം കൂടിവരുകയാണ്. ചുരുക്കത്തില്‍ ഒരു രസത്തിനു കുട്ടികളെ വേണമെന്ന് തോന്നുന്നവര്‍ക്കും സ്വവര്‍ഗ്ഗരതിക്കാര്‍ക്കും,ഗര്‍ഭധാരണ ശേഷി ഇല്ലാത്തവര്‍ക്കും മക്കളെ കിട്ടുന്ന ഒററമൂലിയായി മാറിയിരിക്കുന്നു. വാടക മാതൃത്വം.

                                                 മൂല്യ സങ്കല്‍പ്പങ്ങളും  ധാര്‍മ്മീകതയും നഷ്ടമായ ലോകത്ത് പുതിയ പുതിയ വിദ്യകള്‍ ഉടലെടുക്കുമ്പോള്‍ ധാരാളം പ്രിതിസന്ധികള്‍ രൂപപ്പെടുന്നുണ്ട്. വാടക മാതൃത്വവും ഇവിടെ ഒട്ടനവതി പ്രശ്നങ്ങള്‍ക്ക് വഴി തെളിക്കുന്നുണ്ട്.
ആരാണ് കുഞ്ഞിന്‍റെ യഥാര്‍ത്ഥ മാതാവ്‌?
പ്രസവിക്കുന്നവളോ... അണ്ഡത്തിന്‍റെ ഉടമയോ?
കരാര്‍ പ്രകാരം കുഞ്ഞിനെ പ്രസവിച്ചു കരാറുകാരന് കുഞ്ഞിനെ നല്‍കുമ്പോള്‍ മാതാവിന് കുഞ്ഞിന്‍റെ മേലുള്ള അധികാരംതീരുമോ?
അണ്ഡം തന്‍റെതാണെന്ന കാര്യത്തില്‍ ആ കുഞ്ഞുമായി മാതൃത്വത്തിന്‍റെ വൈകാരിക ബന്ധം പുലര്‍ത്താനാകുമോ?
കര്‍മ്മശാസ്ത്ര പരമായ മറ്റു പ്രശ്നങ്ങള്‍ , അതോടൊപ്പം ആരോഗ്യ പ്രശ്നങ്ങള്‍ ,നൊന്തുപെറ്റ മാതാവ് ജീവിച്ചിരിക്കുമ്പോള്‍ കുഞ്ഞ് തിരിച്ചറിഞ്ഞാല്‍ ആ കുഞ്ഞിനുണ്ടാകുന്ന മാനസീക പ്രശ്നങ്ങള്‍,ഇങ്ങനെ നൂറുനൂറു പ്രശ്നങ്ങളാണ് വാടക മാതൃത്വം ഉയര്‍ത്തിപിടിക്കുന്നത്‌...,.വാടക മാതാവും കരാറുകാരനും തമ്മിലുള്ള ഉടമ്പടി ഇസ്ലാം അംഗീകരിച്ച ഏത് കരാറിലാണ് ഉള്‍പെടുത്തുക.? സത്യത്തില്‍ മനുഷ്യകുലത്തിന്‍റെ  ധാര്‍മ്മീകമായ  നല്ല നടത്തിപ്പിനെ തന്നെ ഇത് ബാധിക്കും എന്നതില്‍ സംശയമില്ല.
വാടക മാതൃത്വത്തിന്‍റെ സന്തതിക്ക് ഭ്രൂണ അവസ്ഥയില്‍ തന്നെ അവന്‍ കുടുംബത്തില്‍ നിന്നും പിഴുതെറിയുന്നു. അവന്‍ രൂപം പ്രാപിക്കുന്നത് വാടക ഗര്‍ഭ പത്രത്തില്‍ , വളരുന്നത് ഡേ കെയറിലും നേഴ്സറി കളിലും , പിന്നെ സ്കൂള്‍,ഉന്നതപഠനം , ഹോസ്റ്റല്‍ ,തൊഴില്‍, വൃദ്ധസദനം ഈ പ്രിക്രിയയില്‍ മാതാപിതാക്കള്‍ വെറും ഉടമകള്‍ മാത്രമായി മാറുന്നു. അവരുമായുള്ള ബന്ധങ്ങള്‍ വെറും യാന്ത്രികം.ഇങ്ങനെ രൂപപ്പെടുന്ന കുടുംബത്തിലെവിടെ മൂല്യങ്ങള്‍.,. .സ്നേഹവും ഉത്തരവാദിത്വവും ധര്‍മ്മവും സദാചാരവും എല്ലാം ഇവിടെ അന്യമാണ്. ഇസ്ലാം വിഭാവനം ചെയ്യുന്ന കുടുംബവ്യവസ്ഥിതി മാന്യവും മഹിതവുമാണ്. അതില്‍ പരസ്പര പൂരകങ്ങളായ കടമകളും കര്‍ത്തവ്യങ്ങളും ഉണ്ട്. അത് പ്രായോഗികവത്കരിക്കാത്ത കുടുംബം ഇസ്ലാമീക കാഴ്ചപ്പാടില്‍ കുടുംബമല്ല.നരകമാണ് നരകം.

                                       വാടകമാതൃത്വം ഇസ്ലാമിക വിരുദ്ധമാണെന്നതില്‍ ഏക അഭിപ്രായമാണ് ഇസ്ലാമീക പണ്ഡിതന്മാര്‍ക്കിടയില്‍ . കാരണം മനുഷ്യ വംശത്തിന്‍റെ നിലനില്‍പ്പിന് അള്ളാഹു ഏര്‍പ്പെടുത്തിയ സര്‍വ്വ മാര്‍ഗ്ഗങ്ങളും  അട്ടിമറിക്കുന്നുണ്ട് ഈ പ്രിക്രിയ. ഒരു പുരുഷന്‍റെ ബീജം അയാളുടെ ഭാര്യ അല്ലാത്ത മറ്റൊരു സ്ത്രീയുടെ ഗര്‍ഭാശയത്തില്‍ പ്രവേശിക്കല്‍ വ്യഭിചാര തുല്യമാണ്. അള്ളാഹു വിശുദ്ധ ഖുര്‍ആനിലൂടെ പറയുന്നു. സത്യ വിശ്വാസികള്‍ തങ്ങളുടെ ഗുഹ്യസ്ഥാനങ്ങളെ സൂക്ഷിക്കുന്നവരാകുന്നു. അവരുടെ ഭാര്യമാരിലും ഉടമസ്ഥതയിലുള്ള സ്ത്രീകളിലും ഒഴിച്ച് . ഇസ്ലാമിക തത്വസംഹിതയില്‍ വാടകമാതാവും ഉടമയും തമ്മിലുള്ള കരാര്‍ ബാത്വിലായ കരാറാണ്. കാരണം ഒരു കുഞ്ഞിനെ കുറിച്ചാണ് കരാര്‍ സ്വതന്ത്രയായ കുഞ്ഞിനെ വില്‍ക്കുന്ന കരാര്‍ ഇസ്ലാമില്‍ പാഴായകരാറാണ്.
എന്നാല്‍ വന്ധ്യത അനുഭവിക്കുന്നവരെ ഇസ്ലാം അവഗണിക്കുന്നില്ല . സന്താന ഭാഗ്യം ഇല്ലാത്തവരുടെ വേദന ഖുര്‍ആന്‍ തന്നെ പറയുന്നുണ്ട്. ഇസ്ലാമീക മൂല്യങ്ങളിലും ചിന്തകളിലും ഒതുങ്ങി നില്‍ക്കുന്ന ഏതൊരു ചികിത്സാവിധിയും ഇസ്ലാം അനുവദിക്കുന്നുണ്ട്. മക്കളെ നല്‍കുന്നവനും നല്‍കാതിരിക്കുന്നവനും അല്ലാഹുവാണ്. അവന്‍ കരുതിയവക്ക് അവന്‍ ആണ്‍മക്കളേയും പെണ്‍മക്കലേയും നല്‍കും . ചിലര്‍ക്ക് പെണ്‍മക്കളെ മാത്രം നല്‍കും ചിലര്‍ക്ക് ആണ്‍മക്കളേയും. ,.....

Monday 12 November 2012

റൂമി




റൂമിയുടെ മൊഴിമുത്തുകള്‍



നിങ്ങള്‍ക്ക് വേദന തോന്നുമ്പോള്‍ സഹനതക്കായി
ദൈവത്തോടു പ്രാര്‍ത്ഥിക്കുക.
ഈ വേദനയ്ക്ക് അതിന്‍റെതായ ചില ഗുണങ്ങളുണ്ട്.
അവന്‍ കരുതിയാല്‍ വേദന തന്നെ ആനന്ദമായി മാറും.
ബന്ധനം മോചനമാകും.
കരുണയുടെ ജലവും കോപത്തിന്‍റെ അഗ്നിയും രണ്ടും വരുന്നത് ദൈവത്തില്‍നിന്നാണെന്നും സൂക്ഷിച്ചു നോക്കിയാല്‍ നിങ്ങള്‍ക്കും മനസ്സിലാകും .

Saturday 10 November 2012

പട്ടിക്കൊതി



                                      പട്ടിക്കൊതി 

                               ഭക്ഷണം കഴിക്കുന്നത് പട്ടികള്‍ നോക്കിയിരുന്നാല്‍ കൊതി കിട്ടാതിരിക്കാന്‍ അല്‍പമെങ്കിലും ഇട്ടുകൊടുക്കണമെന്ന് പഴമക്കാര്‍ പറയാറുണ്ട്. പഴമക്കാരുടെ വാക്കുകള്‍ പറ്റെ നിരസിക്കല്‍ ശരിയല്ല. അവരുടെ വാക്കുകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും അടിസ്ഥാനം കണ്ടേക്കാം. പുതുതലമുറകള്‍ പഴമക്കാരുടെ വാക്കുകള്‍ പാടെ തള്ളുന്ന പ്രവണതയാണ് ഇന്നു കൂടുതലും കണ്ടുവരുന്നത്.സന്ധ്യസമയമായാല്‍ പഴമക്കാര്‍ കുട്ടികളെ വഴക്ക് പറഞ്ഞു വീടിനകത്ത്‌ കയറ്റുന്നത് കാണാം.കുട്ടികളെ ശല്യപ്പെടുത്തുന്ന ശൈത്വാന്‍ വിഹരിക്കുന്ന സമയമാണത്.ഇതിനു ഹദീസുകള്‍ തെളിവുണ്ട്. ഇതുപോലെയാണ് പട്ടിക്കൊതിയുടെ കാര്യവും.ഇബ്നു അബ്ബാസ്‌ (റ) പറയുന്നു.ഭക്ഷണ സമയം പട്ടികള്‍ നിങ്ങളെ സമീപിച്ചാല്‍ അതിനു നിങ്ങള്‍ ഭക്ഷണം കൊടുക്കുക. കാരണം അതിനു കൊതിയുണ്ട്.(കണ്ണേറുണ്ട്). ഇതു ഇമാം സുയൂതിയുടെ (റ) ലുഖത്തുല്‍ മര്‍ജാന്‍ പേജ്  22 ലും, തമ്ഹീതിലും കാണാവുന്നതാണ്.

Wednesday 7 November 2012

കവാടങ്ങള്‍




കവാടങ്ങള്‍


"നിങ്ങള്‍ ഭവനങ്ങളിലേക്ക് അവയുടെ കവാടങ്ങളിലൂടെ ചെല്ലുക "(വി .ഖു.)"


മനുഷ്യ ജീവിതത്തിന്‍റെ നിഖില മേഖലകളിലും പാവനമായ നിയമങ്ങള്‍ നിഷ്കര്‍ഷിച്ച ഇസ്ലാം വീടുകളില്‍ എപ്രകാരം പ്രവേശിക്കണമെന്ന് പഠിപ്പിക്കുകയാണ് ഉപരിസൂചിത സൂക്തത്തിലൂടെ .

ഒരു വീട്ടില്‍ ചെല്ലുമ്പോള്‍ തോന്നിയ പോലെ ചെല്ലാന്‍ പാടില്ല.അതിന് മര്യാദകളും ചട്ടങ്ങളും വിശുദ്ധമതം പറഞ്ഞിട്ടുണ്ട്. ഏതൊരു കാര്യവും ഇങ്ങനെ തന്നെയാണ്. എല്ലാത്തിനും അതാതിന്‍റെ കവാടങ്ങളില്‍ കൂടി കടക്കേണ്ട നിയമമനുസരിച്ച് കടക്കണം. എന്നാല്‍ മാത്രമേ ഗുണകര മാകൂ.അല്ലെങ്കില്‍ ഗുണത്തെക്കാളേറെ ദോഷമായിരിക്കും.

രോഗിക്ക് രോഗം മാറാനുള്ള കവാടമാണ് വൈദ്യന്‍.., സുഖപ്പെടുത്തുക എന്ന ലക്ഷ്യം രോഗി നേടണമെങ്കില്‍ അതിന്‍റെ കവാടമായ വൈദ്യനെ വേണ്ട രീതിയില്‍ സമീപിച്ചേ മതിയാകൂ. വൈദ്യനെന്ന കവാടം കൂടാതെ സുഖപ്പെടുത്തുക എന്ന ഭവനത്തില്‍ പ്രവേശിക്കാന്‍ രോഗിക്ക് സാധ്യമല്ല . അത് പോലെ അറിവ് എന്ന വീട്ടില്‍ കടക്കാന്‍ ഗുരുനാഥന്‍ എന്ന കവാടം അനിവാര്യമാണ്.ശരിയായ ഗുരുവിനെ കൂടാതെ പ്രയോജനപ്രദമായ അറിവ് ലഭ്യമല്ല. ഗുരുമുഖത്തുനിന്ന്‌ അറിവ് കരസ്ഥമാക്കുന്നതിനു ചില ചിട്ടകള്‍ ഉണ്ട്. അത് കൂടെ അനുവര്‍ത്തിക്കല്‍ അറിവ് ആര്ജ്ജിക്കുന്നവര്‍ക്ക് അത്യാവശ്യമാണ്.

ആത്മീയ ഗുരുക്കള്‍....,.. അവര്‍ അല്ലാഹുവിലേക്കുള്ള വഴികാട്ടികളും കവാടങ്ങളുമാണ്. അല്ലാഹുവിനെ ഉദ്ദേശിക്കുന്നവര്‍ അവനെ അറിയുന്നതിനും സാമിപ്യം സിദ്ധിക്കുന്നതിനും അവനിലേക്ക് ആത്മീയ ഗുരുക്കളായ കവാടങ്ങളിലൂടെ തന്നെ കടക്കണം. കാരണം അല്ലാഹുവിലേക്ക് ഉള്ള ശരിയായ കവാടങ്ങള്‍ അവര്‍ തന്നെയാണ്. ഇതു ഹദീസുകൊണ്ടും ഖുര്‍ആന്‍ കൊണ്ടും തെളിയിക്കപ്പെട്ട കാര്യവുമാണ്. മറ്റു പലതും കരുതിയാല്‍ ലക്ഷ്യത്തിനു പകരം  പരാജയമായിരിക്കും ഫലം. അതുകൊണ്ടാണല്ലോ മഹാനായ ശൈഖു മുഹിയദ്ധീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി (ഖു. സി) യെ പോലെ ഉള്ളും പുറവും അനുഭവിച്ചറിഞ്ഞ മഹത്തുക്കള്‍ പറഞ്ഞത്. അല്ലാഹുവിനെ ഉദ്ദേശിക്കുന്നവര്‍ക്കൊക്കെ അവനെ അറിഞ്ഞ അര്‍ഹനായ ഒരു ആത്മീയ ഗുരു (ശൈഖ്) അനിവാര്യമാണെന്ന്. അതിനാല്‍ അല്ലാഹുവിനെ ലക്ഷ്യം വെക്കുന്നവര്‍ അതിന്‍റെ കവാടമായ ആത്മീയ ഗുരുക്കളെ കണ്ടെത്തി അവരുടെ ശിക്ഷണത്തില്‍ ലക്ഷ്യം വരിക്കാന്‍ ശ്രമിക്കുക . 
  
           "  നിങ്ങള്‍ ഭവനങ്ങളിലേക്ക് അവയുടെ                             കവാടങ്ങളിലൂടെ ചെല്ലുക "(വി .ഖു.)"

അമ്മിഞ്ഞപ്പാല്‍..........................




അമ്മിഞ്ഞപ്പാല്‍


ഞാന്‍ പിറന്നു വീണു......

പൂക്കള്‍ വിടരാന്‍ അറയ്ക്കുന്ന, തുമ്പികള്‍ വിരുന്നെത്താത്ത, മതത്തിന്‍റെയും വര്‍ഗ്ഗത്തിന്‍റെയും വര്‍ണ്ണത്തിന്‍റെയും പേരില്‍ പരസ്പരം തമ്മില്‍തല്ലി വെട്ടിക്കീറുന്ന സംഘര്‍ഷ ഭൂമിയില്‍ .....

അവിടം കീഴടക്കിയ ആ കലാപകാരികള്‍ എന്‍റെ വീടായ ചായ്പ്പിലും കയറി ക്കൂടി . ചൂടിലും പൊടിയിലും വരണ്ട തൊണ്ട നനയ്ക്കാന്‍ അടഞ്ഞ കണ്ണുകളുമായി ചുണ്ടുകള്‍ കൊണ്ട് ഞാന്‍ അമ്മയുടെ മാറിടത്തില്‍ പരതുമ്പോള്‍ .... ആ കലാപകാരികളുടെ തീ പാറുന്ന കണ്ണുകള്‍ എന്‍റെ മാതാവിനുമേല്‍ പതിഞ്ഞു. പ്രസവ വേദനയാല്‍ പുളയുന്ന ചോരയില്‍ കുതിര്‍ന്ന എന്‍റെ മാതാവിന്‍റെ കഴുത്തിലും ആ കാപാലിക ഖഡ്ഗം ആഴ്ന്നിറങ്ങി... എന്‍റെ ചുണ്ടിലേക്ക്  ചൂടുള്ള ഒരു തുള്ളി രക്തം ഇറ്റുവീണു . എന്‍റെ മനം മന്ത്രിച്ചു. 

         ഇതായിരിക്കും അമ്മിഞ്ഞപ്പാല്‍..........................,................

Monday 5 November 2012

മുഹര്‍റത്തിന്‍റെ പൊന്‍പുലരി.






        മുഹര്‍റത്തിന്‍റെ പൊന്‍പുലരി..

                           വിശ്വാസിയെ സംബന്ധിച്ച് അവന്‍റെ ആയുസ്സില്‍ നിന്നും ഒരു വര്‍ഷം കൂടി കടന്നു പോവുകയാണ്.വീണ്ടും മുഹറത്തിന്‍റെ  ചന്ദ്രപ്പിറവി പടിഞ്ഞാറില്‍ പോട്ടിവിടരുമ്പോള്‍ പുനര്‍വിചിന്തനത്തിന്‍റെ നാളുകളാണവര്‍ക്ക് . കഴിഞ്ഞ ഒരാണ്ടിന്‍റെ സൂക്ഷ്മ സമയങ്ങളില്‍ പോലും സൃഷ്ടാവിന്‍റെ ഔന്നിത്യം പുകഴ്ത്തിയവര്‍ ഐശ്വര്യത്തിന്‍റെ നറുനിലാവിലാണ് എന്നാല്‍ സമയം വൃഥാ ചെലവഴിച്ച തന്തോന്നികള്‍ക്ക് കല്‍മഷങ്ങളുടെ വ്യഥയും .

                                      വിചിന്തന വിരാമത്തില്‍ മാറ്റത്തിന്‍റെ മാറ്റൊലിയാണ് മനദാരില്‍  മുഴങ്ങുന്നതെങ്കില്‍ വരുന്നൊരാണ്ടിന്‍റെ കര്‍മ്മനിര്‍വ്വഹണത്തിനു സല്‍കര്‍മങ്ങളും സൃഷ്ടാവിന്‍റെ ഔന്നത്യത്തിന്‍റെ വാഴ്ത്തലുമായി ഓരോ വിശ്വാസിയുടെയും മനതകം തുറന്നിടട്ടെ .. എങ്കില്‍ പുത്തനാണ്ടിന്‍റെ പൂരണത്തില്‍ സായൂജ്യമണയാന്‍ നനക്കുമാകും.

                                     ഭവന ഭിത്തികളില്‍ വര്‍ണ്ണ കലണ്ടറുകള്‍ മാറ്റപ്പെടുമ്പോഴും ഡയറികള്‍ പുതുക്കുംമ്പോഴും നമ്മില്‍ പലരും ഹിജ്റ പുതുവര്‍ഷത്തിന്‍റെ മഹിത സാന്നിദ്ധ്യംഅറിയാതെ പോകുന്നു. എന്നാല്‍ വിലപ്പെട്ട സമയത്തെ എന്തിനു ചിലവഴിച്ചു എന്ന് വിധി ദിനത്തില്‍ ചോദിക്കപ്പെടുമ്പോള്‍ അധരങ്ങള്‍ സംസാരിക്കണമെങ്കില്‍ ആത്മ വിചിന്തനത്തിലൂടെ കൊഴിഞ്ഞ നാളിന്‍റെ പോരായ്മകള്‍ കണ്ടെത്തി ഭാവി നാളിന്‍റെ പൂരണത്തിന് ഉപയോഗപ്രദമായ രീതിയില്‍ സത്കര്‍മ്മങ്ങള്‍ നിറക്കപ്പെടണം.


                             വീണ്ടു വിചാരത്തിന്‍റെയും ആത്മവിചാരണയുടെയും സന്ദേശമാണ് മുഹര്‍റത്തിന്‍റെ പുതുവര്‍ഷ പുലരി നമുക്ക് സമ്മാനിക്കുന്നത്. കലണ്ടറിന്‍റെയും ഡയറിയുടെയും മാറ്റം പോലെ നമുക്കും മാറ്റം അനിവാര്യമാണെന്ന ബോധ്യം നമ്മുടെ അകക്കണ്ണിനും ആത്മാവിനും പുതുവെളിച്ചം നല്‍കുന്നതാകണം. പിഴവുകള്‍ കണ്ടെത്തി പുതുജീവിതത്തിന് തയ്യാറാകാനും പ്രേരണ നല്‍കാനും വരും വര്‍ഷം നമുക്ക് ഊര്‍ജ്ജം നല്‍കട്ടെ ....

Tuesday 30 October 2012

ഇര്‍ഫാന്‍




ഇര്‍ഫാന്‍റെ ആദര്‍ശ വീഥിയിലേക്ക് ഏവര്‍ക്കും സ്വാഗതം...













Wednesday 24 October 2012

ബലിപെരുന്നാള്‍





ഏവര്‍ക്കും സുബിയുടെ ബ്ലോഗിന്‍റെ ത്യാഗ സമര്‍പ്പണത്തിന്‍റെ ബലിപെരുന്നാള്‍ ആശംസകള്‍....,............

വരൂ..... മുതലാളിയാകാം



വരൂ.....
മുതലാളിയാകാം ....


----------------------------------------------------------------------------------------
മുതല്‍മുടക്കില്ലാതെ മുതലാളിയാവാന്‍ പറ്റിയ ഒരു ഏളുപ്പവഴിയാണിത്. മുതലാളിയാകുമെന്നത് വെറും വാക്കല്ല. പ്രവാചക വചസ്സാണ്. അതിനു ഒന്ന് മാത്രം ചെയ്താല്‍ മതി ഉള്ളതുകൊണ്ട് തൃപ്തിപ്പെടനം.

ഒരു ഹദീസില്‍ ഇങ്ങനെ കാണാം . നബി (സ) പറഞ്ഞു. ഇസ്ലാമിലേക്ക് മാര്‍ഗ്ഗദര്‍ശനം ചെയ്യപ്പെടുകയും അള്ളാഹു നല്‍കിയതില്‍ തൃപ്തിപ്പെടുകയും ചെയ്യുന്ന മനുഷ്യന്‍ തീര്‍ച്ചയായും വിജയിച്ചിരിക്കുന്നു.

ഖാനാഅത്ത് (ഉള്ളതുകൊണ്ട് തൃപ്തിപ്പെടല്‍ ) യഥാര്‍ത്ഥ വിശ്വാസിയുടെ ലക്ഷണങ്ങളില്‍ പെട്ടതാണ്. എത്ര കിട്ടിയാലും മതിവരാത്ത സമൂഹം എന്നാണിനി ഈ പ്രവാചക വചനം പഠിക്കുക. ഈ കാണുന്ന പ്രപഞ്ചവും അതിലെ ചരാചരങ്ങളും നൈമീഷികമാണെന്നും അല്ലഹുവിനാണ് എല്ലാകഴിവെന്നും ശാശ്വതമായത് പരലോക ജീവിതമാണെന്നും നമുക്കറിയാമെങ്കില്‍ നമ്മുടെ ജീവിതം അതിഥി മന്ദിരത്തിലേത് പോലായിരിക്കണം. അവിടെ കാണുന്ന ഒന്നിനോടും അമിതഭ്രമം വച്ചിട്ട് കാര്യമില്ല. ഇന്നല്ലെങ്കില്‍ നാളെ ഇവിടം വിട്ടു സ്വദേശമിലേക്ക് പോവേണ്ടതാണ്. ഇവിടെയുള്ളതില്‍ നിന്നും ഹലാലായ രീതിയില്‍ നമ്മുടെ ആവശ്യപൂര്‍ത്തീകരണത്തിന് ലഭ്യമായതില്‍ നിന്നും ആവശ്യത്തിന് മാത്രം ഉപയോഗിക്കുക . ശേഷം തിരിച്ച് പോവുക . ഈ ലോകജീവിതത്തില്‍ യഥാര്‍ത്ഥ വിശ്വാസിയുടെ കാഴ്ചപ്പാടും മനോഭാവവും ഇതായിരിക്കണം. ഈയൊരു കാഴ്ചപ്പാടില്‍ പരലോക വിജയം കാംക്ഷിക്കുന്നവര്‍ക്ക് ഖനാഅത്ത് വളരെ പ്രയോജനകരമാകും..

ഖനാഅത്ത് എന്നാല്‍ അല്ലാഹുവിന്‍റെ നല്‍കലില്‍ സന്തുഷ്ടനാവുക എന്നാണ് സാരം. പ്രവാചകന്‍ (സ) എപ്പോഴും പ്രാര്‍ത്ഥന നടത്താറുണ്ടായിരുന്നു:"അല്ലാഹുവേ !  നീ നല്‍കിയതില്‍ എന്നെ സന്തുഷ്ടനാക്കേണമേ!" ഈ പ്രവാചക സ്വഭാവമായിരുന്നു ശേഷം വന്ന അനുചരിലും ഊട്ടിയുരപ്പിക്കപ്പെട്ടത്.

അബ്ദുല്ലാഹി ബിനു  ഉമര്‍ (റ) ല്‍ നിന്ന് നിവേദനം ചെയ്യപ്പെട്ട ഒരു നബി വചനത്തില്‍ ഇങ്ങനെ കാണാം . അള്ളാഹു  അവന്‍റെ അടിമയോട് പറയും: നിന്‍റെയടുക്കല്‍ നിനക്ക് ആവശ്യമുള്ള സമ്പത്തുണ്ട്. എന്നാലും ഇനിയും വേണമെന്നാണ് നിന്‍റെ വിചാരം. നിന്‍റെ ധിക്കാരത്താല്‍ അല്‍പ്പം കൊണ്ട് നീ തൃപ്തിപ്പെടുന്നില്ല. എന്നാല്‍ കുറെയേറെ നിന്‍റെ ആമാശയത്തില്‍ നിറക്കാനും വയ്യ. പ്രവാചകന്‍ പറയുന്നത് നാഥന്‍ നല്‍കിയതില്‍ തൃപ്തിപ്പെടാത്തത് ധിക്കാരമാണെന്നാണ്. അല്ലാഹുവിനോട് ധിക്കാരം കാണിക്കുന്ന അടിമയുടെ നാശമാവട്ടെ വ്യക്തവും. എത്ര കിട്ടിയാലും വീണ്ടും വീണ്ടും പോരട്ടെ എന്ന ചിന്താഗതിക്കാരാണ് നാം. കാല്‍ നടയായി യാത്ര ചെയ്യുമ്പോള്‍ ഒരു ടുവീലര്‍ കിട്ടാന്‍ മനം കൊതിക്കും. ടുവീലര്‍ സ്വന്തമായി കഴിയുമ്പോള്‍ എങ്ങനെയെങ്കിലും ഒരു നാലുവീലന്‍ വണ്ടി എന്നായി ചിന്ത. അത് ആയികഴിയുമ്പോള്‍ആധുനിക സൗകര്യങ്ങള്‍ ഒരുക്കിയ പുതിയ പുതിയ മോഡലുകളോടായി ഭ്രമം. പിന്നേയും ഈ ത്വര നിലക്കാതെ പലായനം ചെയ്യുകയാണ്. ഇതൊരു വാഹനത്തിന്‍റെ കാര്യം മാത്രം . ഏത് മേഖല പരിശോധിച്ചാലും മനുഷ്യന്‍റെ അവസ്ഥ.

നബി (സ ) യുടെ മുമ്പാകെ ഒരാള്‍ വന്നു പറഞ്ഞു. പ്രവാചകരെ! എനിക്ക് ഉപകാരമുള്ള ഒരു പ്രാര്‍ത്ഥന പഠിപ്പിച്ചു തന്നാലും. നബി (സ) പറഞ്ഞു.  " നീ ഇങ്ങനെ പ്രാര്‍ത്ഥിക്കുക. റബ്ബേ എനിക്ക് നീ പൊറുത്തു തരേണമേ...! എന്‍റെസ്വഭാവത്തില്‍ സവിശേഷമായ വിശാലത നല്‍കേണമേ...! എന്‍റെ ജോലിയില്‍ ബറകത്ത് വര്‍ധിപ്പിച്ചു തരേണമേ ..! നീ ഏതൊന്ന് എനിക്ക് ഔദാര്യമായി ഒരുക്കി തന്നുവോ അതില്‍ സംതൃപ്തി നല്കേണമേ...! .. വര്‍ത്തമാനകാല ഉമ്മതും ഈയൊരു പ്രാര്‍ത്ഥനയാണ് പതിവാക്കേണ്ടത്.
ഉള്ളതുകൊണ്ട് തൃപ്തിപ്പെട്ടു ജീവിക്കുന്നവനാണ് ധനികന്‍ . പ്രവാചകന്‍റെവാക്യം അതാണ് നമ്മെ പഠിപ്പിക്കുന്നത്‌.. . ,,. സമ്പത്തുള്ളവനല്ല മുതലാളി , പ്രത്യുത മന:സംതൃപ്തി യുള്ളവനാണ് . മുതലാളിയാവാന്‍ ഇത്രയധി കം ഏളുപ്പ പാഥേയം നമുക്ക് മുന്നില്‍ തുറക്കപ്പെട്ടിട്ടും എന്തിനാണ് നാം മടിച്ചു നില്‍കുന്നത്. നാളേയുടെ  മോഹന വാഗ്ദാനങ്ങളില്‍ ചേക്കേറാതെ, ഇന്നിന്‍റെ പളപള പ്പില്‍ മതി മയങ്ങാതെ , മറ്റുള്ളവരുടെ വിഭവങ്ങളില്‍ കണ്ണുംനട്ടിരിക്കാതെ , ഉള്ളതുകൊണ്ട് സംതൃപ്തിയടഞ്ഞാല്‍ നമുക്കും ധനികനാകാം ....
                                                                                                                                                         വരൂ... മുതലാളിയാകാം ... ഉള്ളത് കൊണ്ട് തൃപ്തിപ്പെട്ടാല്‍  മാത്രം മതി......!!!

  

Wednesday 17 October 2012

പൂട്ടുകള്‍


പൂട്ടുകള്‍.......................,.....

                         പൂട്ടാനുപയോഗിക്കുന്ന വസ്തുവാണ് പൂട്ട്‌.. .... .......... വിലപിടിപ്പുള്ള വസ്തുക്കള്‍ പലതും നാം ഭദ്രമായി സൂക്ഷിക്കുന്നു . പൂട്ടാനുപയോഗിക്കുന്ന താഴും താക്കോലും അനുസരിച്ചിരിക്കും പൂട്ടിന്‍റെ ഉറപ്പ്.
                        മുറികള്‍,പെട്ടികള്‍,കടകള്‍,വാഹനങ്ങള്‍ ഇവയൊക്കെ നാം പൂട്ടാറുണ്ട്. എന്നാല്‍ എത്ര വലിയ പൂട്ട്‌ പൂട്ടിയാലും അതെല്ലാം തകര്‍ക്കാന്‍ പഠിച്ച കള്ളന്മാരും നമുക്കിടയിലുണ്ട്. അതിനര്‍ത്ഥം  ഭൗതീക വസ്തുക്കളിലെ ഭൗതീക പൂട്ടുകള്‍ എല്ലാം സുരക്ഷിതമല്ലെന്നാണ്. 
                             
                                         എന്നിരുന്നാലും സാധാരണ ഗതിയില്‍ ഒരു മുറി അല്ലെങ്കില്‍ ഒരു പെട്ടി ഇത്തരത്തില്‍ പരിപൂര്‍ണ്ണമായി പൂട്ടിയാല്‍ അതിലേക്കു യാതൊന്നിനും പ്രവേശനമില്ല . പൂട്ട്‌ അതിഭദ്രവും അമൂല്യവുമാകാന്‍ ശ്രദ്ധിക്കണം. എന്നാല്‍ കുറെ ചപ്പുചവറുകളും ചീമുട്ടകളും വെച്ച് എത്ര ഉറപ്പോടെ പൂട്ടിയിട്ടും ഒരുകാര്യവും ഇല്ല, ഇപ്രകാരമാണ്‌ ചില ആളുകളുടെ ഹൃദയവും.അഥവാ സത്യം നിറയേണ്ട ഹൃദയം അസത്യം നിറഞ്ഞു പൂട്ടപെട്ടു പോയി. ഇത്തരം ഹൃദയവാഹകരോട് സത്യവും ദര്‍മ്മവും ഏതൊക്കെ രീതിയില്‍ പറഞ്ഞാലും അവര്‍ ഉള്‍കൊള്ളുകയില്ല . കാരണം കറകള്‍ കൊണ്ട് മൂടപെട്ട , പൂട്ടപെട്ട ഹൃദയങ്ങളാണ് അവരുടേത്.എത്ര വ്യക്തമായിട്ടും സത്യം ഗ്രഹിക്കാത്തവരെ സംബന്ധിച്ച് അള്ളാഹു ചോദിക്കുന്നു.
                     
                              
                               "അവരുടെ ഹൃദയങ്ങളുടെ മേല്‍ പൂട്ടുകളാണോ?"

                                      ഇനിയാണ് നാം വിചിന്തനം നടത്തേണ്ടത് . സത്യദര്‍മ്മവാഹകരെന്നഭിമാനിക്കുന്ന നമ്മില്‍ പലരുടേയും അവസ്ഥ എന്താണ്?.... അള്ളാഹുവിന്‍റെ ചോദ്യം നമുക്കുമേല്‍ പലപ്പോളും വന്നുചേരുന്നില്ലേ. ഇവിടെയാണ് ചിന്ത.. നന്മകള്‍ നിറച്ചു പൂട്ടി തിന്മകള്‍ കടക്കാതെ സൂക്ഷിക്കേണ്ട ഹൃദയം തിന്മകള്‍ നിറച്ചു നന്മകള്‍ കടക്കാതെ പൂട്ടിയത് കൊണ്ടാണ്. അതുകൊണ്ട് സത്യത്തിന്‍റെവാള്‍ കൊണ്ട് തിന്മയുടെ പൂട്ട്‌ അറുത്തുമാറ്റിയേ മതിയാകൂ...
തിന്മയുടെ പൂട്ട്‌ തുറക്കാനുള്ള ആത്മാര്‍ത്ഥമായ ആഗ്രഹമാണ് ആദ്യം വേണ്ടത്.സ്വയം തുറന്നുകിട്ടുന്നില്ലെങ്കില്‍ അതിനുള്ള മാര്‍ഗ്ഗം തേടണം. ഉദാഹരണത്തിന് പൂട്ടിയ മുറി തുറക്കാന്‍ കഴിയാതെ വന്നാല്‍ അത് തുറന്നു കിട്ടാന്‍ നാം ആശരിയുടെയോ കൊല്ലന്‍റെയോ സഹായം തേടുമല്ലോ... അതുപോലെ ഹൃദയമാകുന്ന അതുല്യ കേന്ദ്രത്തിനുമേല്‍വീണുപോയ തിന്മയുടെ പൂട്ട്‌ തുറക്കാന്‍ അതില്‍ നൈപുണ്യവും അര്‍ഹതയുമുള്ള വഴികാട്ടിയായ ഗുരുവിന്‍റെ സഹായം തേടുക. ആ മാര്‍ഗദര്‍ശിയുടെ ഉപദേശങ്ങള്‍ മനസിലാക്കി പൂട്ട്‌ തുറക്കാന്‍ ശ്രമിക്കുക . തീര്‍ച്ചയായും തുറന്നുകിട്ടും. ആ ഹൃദയത്തില്‍ നിന്നും തിന്മകളെ പൂര്‍ണമായും തുടച്ചു മാറ്റാനും കഴിയും.,,......,,.. 

Saturday 13 October 2012

മദ്രസ വിദ്യാഭ്യാസം




                           aZvdk hnZy-`ymkw

                                

                 tIcf kaq-ls¯ kw_-Ôn¨v sshÚm-\nI taJ-esb ]cn-N-b-s¸-Sp-t¼mÄ hÀjw-tXmdpw hnhn[ Øm]-\-§-fn \n¶v Bbn-c-¡-W-¡n\v ]WvUnX tIk-cn-IÄ _ncpZ[mcn-I-fmbn ]pd-¯n-d-§p-¶p-­v. ]Ån-Ifpw tImtf-Pp-Ifpw aZvd-k-Ifpw kwL-S-\-Ifpw {]kn-²o-I-c-W-§fpw aäv \qX\ kmt¦XnI hnZy-I-fp-a-S¡w Adn-hnsâ DuÀÖ-X-¡v H«pw Xs¶ ]nt¶m-«Ã \mw. A©v hbÊv apX \½psS Ip«n-IÄ aXw ]Tn-¡p-¶p. cmhn-setbm sshInt«m \S-¯p¶ hyh-Øm-]n-Xhpw NSn-e-hp-amb ]T-\-co-Xn. IqSmsX hAv-fp-IÄ, {]kwK-§Ä, D]-tZ-i-§Ä, C§s\ aX-]-T\ Imcy-¯n hfsc ap¶n-emWv \½psS \mSv.
                 
                     hyh-Øm-]n-X-amb aX-]-T-\s¯ Af-¡m\pw tXmXv \nÀ®-bn-¡m\pw ]co-£-IÄ, _ncp-Z-§Ä, k\-Zp-IÄ F¶n-§s\ amÀ¤-§fpw taJ-e-I-fp-ap-­ണ്ട്. F¶m hyàn-I-fn F{X-am{Xw kzm[o\w sNep-¯n-sb¶f¡m³ Fs´-¦nepw amÀ¤-aptണ്ട­m F¶mWv C\n ]co-£Ww \S-t¯-­-Xv. Nne-t¸m-sg-¦nepw Adnhp t\Sepw Adnhv ]I-cepw bm{´n-I-ambn t]mIp-¶pthm Fs¶mcp kwi-bw. ImcWw ]e-t¸mgpw hyànXz cq]o-I-c-W-¯nsâ sNdnb Hcp ]¦v am{Xta \nÀÆ-ln-¡-s¸-Sm³ km[n-¡p-¶p-Åq.

                    \à hyàn cq]-s¸-Sp-¶-Xn {]mtbm-KnI ]cn-io-e\w \nÀ_-Ô-am-Wv. \o´m\pw \S-¡m\pw ]pkvXIw hmbn¨p \S-¸m-¡nb Adn-hà thണ്ട­-Xv. ]pkvXIw hmbn¨p ]Tn¨ Adn-hp-ambn ]pg-bn-en-d-§n-bm \mi-a-ÃmsX asä-´mWv? \à s]cp-am-ä-§Ä kzmb-¯-am-¡epw XssY-h-bm-Wv. acym-Z-bp-sSbpw kz`mh cq]o-I-c-W-¯nsâbpw ]mT-§Ä hmbn¨p ]Tn-¡p-¶-Xn\v ]Icw PohnXw Xs¶ Hcp ]cn-io-e\ thZn-bmbn amäp-I-bmWv th­-ണ്ടXv. Cusbmcp al-¯mb ZuXy-amWv ]Ån-ZÀkp-Ifpw Ad-_n-t¡m-tf-Pp-Ifpw F¡m-e¯pw \nÀÆ-ln-¨n«p-ÅXv. \nb-{´-W-§Ä ASn-t¨Â¸n-¡-embn amdp-t¼m-gmWv ]e-t¸mgpw aX-]m-T-§fpw \nb-a-§fpw shdp¸v krjvSn-¡p-¶-Xm-Ip-¶-Xv. adn¨v aXw A\p-im-kn-¡p¶ s]cp-amä coXn-IÄ hyàn-Isf D¶-X-§-fn-se-¯n-¡m-\pÅ \nÀt±-i-§-fmbn ]cn-N-b-s¸-Sp-¯-s¸-S-Ww. Chn-sS-bmWv \mw ]cm-Pn-X-cm-bn-cn-¡p-¶-Xv. Cusbmcp Znim-t_m-[-¯nsâ taJ-e-bm-bn-embn-cp¶p ap³Im-e-§-fn \½psS kaqlhpw k©-cn-¨n-cp-¶-Xv. Chn-sS-bmWv ]Ån-ZÀkp-IÄ¡pw Ad-_n-t¡m-tf-Pp-IÄ¡p-apÅ aln-X-Øm\w hc¨p Im«m-\m-hp-¶Xpw.

                         ]s­ണ്ടms¡ FÃm ]Ån-I-fnepw ZÀkp-I-fp-­m-bn-cp-¶p. ZÀkp-I-fpsS \S-¯n-¸n\v th­n-bm-Ws{X an¡ ]Ån-Ifpw Ccp-\n-e-I-fn-embn ]Wn-Xp-bÀ¯-s¸-«n-cp-¶-Xv. C¶v Hcp al-Ãn \mepw A©pw aX-Øm-]-\-§-fpണ്ട-­v. ]s£, kaq-l-¯n\v ta kzm[o\w sNep-¯m³ Ch-¡m-Ip-¶n-Ã. Chn-sS-bmWv Cu aX-I-em-e-b-§-fpsS [À½w \nÀÆ-ln-¡-s¸-Sm³ ]äm-Xm-hp-¶-Xv. \nkmc sshb-ànI {]iv\-§Ä¡v ta ]c-kv]cw X½n-¯-Ãp-t¼mÄ kaq-l-¯n \nÀÆ-ln-¡-s¸-tS­ IÀ¯-hy-§sf ]e-t¸mgpw ad-¡-s¸-Sp-¶p. F¶m ap³Im-e-§-fn ]Ån-I-fnse Camw t\XrXzw \ÂIp¶ ]Ån-ZÀkp-IÄ \mSnsâ kncm-tI-{µ-§-fm-bn-cp-¶p. AhnS-am-bn-cp¶p tImS-Xnbpw hn[n-bpw \nb-a-\nÀÆ-l-Whpw FÃmw.
                       F¶m ap³Im-e-§sf At]-£n¨v ]Ån-ZÀkp-IÄ AwKp-eo-]-cn-an-X-am-bn. Ah-IÄ Ad-_n-t¡m-tf-Pp-Ifpw ZAvh tImtf-Pp-I-fp-ambn IcWw adn-ªp. ]Ån ZÀkp-I-fn-se-¯p¶ hnZymÀ°n-I-fpsS F®w KWy-ambn Ipd-ªp. CXn\v Imc-W-§Ä ]e-Xm-Wv.  ap³Im-e-§-fn IpSpw-_-¯nse AwK-kwJy hfsc hep-Xm-bn-cp-¶p. C¶v "\mw H¶v \ap-s¡m¶v' F¶ A\p-]m-X-¯n-te¡v h¶-t¸mÄ Ip«n-I-fpsS F®w Ipd-ªp. asäm¶v KÄ^v cmPy-§-fn tPmen e`n-¡m³ Fkv.-F-kv.-FÂ.-F-kn. hsc-sb-¦nepw ]Tn-¡Ww F¶v \nbaw h¶-tXmsS ]¯mw ¢mkv hsc ]Tn-¨-hÀ ]Ån ZÀknse ]T-\-co-Xnsb ]msS XÅn-¡-f-ªp. asäm¶v am\y-amb i¼-fhpw hcp-am-\hpw Cu taJ-e-bn e`n-¡p-¶n-sÃ-¶Xpw CXn\v Imc-W-am-bn. tIc-f-¯nse 50 hÀj-§Ä¡v ap¼pÅ Ncn{Xw ]cn-tim-[n-¡p-t¼mÄ A\y-\m-Sp-I-fn \n¶v aXw ]Tn-¸n-¡m\pw ]Ån-I-fnepw a{Z-k-I-fnepw Bcm-[-\-IÄ¡pw aäpw t\XrXzw \ÂIm\pw F¯n-t¨À¶ ]WvUn-X-hÀ¤s¯ hoSpw `£-Whpw kÀÆ-hpw \ÂIn ]hn-{X-Øm-\¯v IpSn-bn-cp-¯n-b-h-cmWv tIc-fo-bÀ. F¶m i¼-f-hy-hØ h¶-tXmsS Cusbmcp k{¼-Zm-b-¯n\v amäw h¶p. Ahn-S-¶-t§m-«mWv kaq-l-¯n D¶X ]Z-hnbpw Øm\hpw Ae-¦-cn-¡p¶ ]WvUnX hÀ¤s¯ DtZym-KmÀ°n-IÄ am{X-ambn ImWp¶ {]h-WX ssIh-¶Xv.
Ah-K-W-\-bpsS h¡n-en-cn-¡p¶ ]Ån-ZÀkp-I-sfbpw Ad-_n-t¡m-tf-Pp-I-sfbpw C\n apkvenw kap-Zm-b-¯n\v D]-I-cn¡pw hn[w ]nSn¨p \nÀ¯m³ Imtem-Nn-X-amb Nne amä-§Ä hcp-t¯­n hcpw. amä-§Ä¡v hnt[-b-am-I-W-sa-¶-Xnsâ aIp-tSm-Zm-l-c-W-amWv ZAvhx tImtf-Pp-I-fn-te¡v XÅn-¡-b-dp¶ hnZymÀ°n-k-aqlw. F¶m Ahn-sSbpw a\x-]qÀÆtam adt¶m t]mIp¶ Nne Bßob am\-§sf \mw ]cn-N-b-s¸-Sp-t¼mÄ bYmÀ°-[À½w \nÀÆ-ln-¡m³ ]Ån ZÀkp-Ifpw Ad-_n-t¡m-tf-Pp-Ifpw \ne-\nÀ¯-s¸-tS-­-Xnsâ Bh-iy-IX t_m[y-am-hpw.

                     apl-½Zv _v\p Jmknansâ lnµv A{I-a-W-¯n\v tijw D¯-tc-´y-bn `cWw \S-¯nb t]Àjy³ A^vKm³ cmPm-¡-·m-tcm-sSm¸w IS-¶p-h¶ aX ]WvUn-X-·m-cmWv C´y-bn aZvdk {]Øm-\-¯n\v {]mcw`w Ipdn-¨-Xv. tIc-f-¯nse aX-]-T\ ime-I-fpsS Ncn{Xw ]cn-tim-[n-¡p-t¼mÄ amenIv _v\p Zo\m-dnsâ BK-a-\-¯n\v ap¼v Xs¶ AYhm {]hm-NI Ime¯v Xs¶ sImSp-§-Ãq-cnse `c-Wm-[n-Imcn ]Ån-_mWs¸cp-amÄ F¶ i{Ip¯n ^ÀamÄ ImbÂ]-«Ww, [À½Sw, Xf-¦c F¶n-§s\ ]¯v Øe-§-fn-embn aX-]mT ime-IÄ¡v XpS¡w Ipdn-¨-Xmbn Ben apkvenbm-cpsS ]u{X³ s\Ãn-¡p¯v apl-½-Zen apkvenbmÀ tcJ-s¸-Sp¯n sh¨-Xmbn Ncn{X iI-e-§-fn ImWm³ Ign-bpw. Ahn-Sp-¶-t§m«v aJvZqw X§-·m-cn-eqsS C¶pw {]uVX DbÀ¯p¶ ]Ån-ZÀkp-Ifpw Ad-_n-t¡m-tf-Pp-Ifpw tIc-f-¯n ImWm³ Ign-bpw. ]s£, kaq-l-¯nsâ AÚ-Xbpw Ah-Ú-Xbpw Ah-Isf ]nt¶m-«m¡n sImണ്ട­n-cn-¡p-I-bm-Wv. hfÀ¶p-h-cp¶ kaq-l-¯nsâ Imep-jn-IX XpS-¨p-am-äm³ bYmÀ° ]Ån ZÀkp-IÄ¡pw tImtf-Pp-IÄ¡pw C\nbpw Ignbpw F¶-Xn ktµlw th­ണ്ട.

Wednesday 10 October 2012

ദുല്‍ ഹജ്ജ്‌ . നമ്മോട് പറയുന്നത്.......



ദുല്‍ ഹജ്ജ്‌ .......
നമ്മോട് പറയുന്നത്.......


ദുല്‍ ഹജ്ജ്‌ ........അത് നമ്മോട് പറയുന്നത് ത്യാഗത്തിന്‍റെയും ആത്മസമര്‍പ്പണത്തിന്‍റെയും ആത്മീയഉന്നതിയുടേയും പ്രഭാപൂരിതമായ കഥകളാണ്. ഇബ്രാഹീംനബി (അ) യുടേയും ഇസ്മാഈല്‍ നബി (അ ) യുടെയും ഹാജറ ബീവിയുടെയും ജീവചരിതം .....

ഈ ചരിതങ്ങള്‍ കേട്ട് മനം പുളകിതമായാല്‍ മാത്രം പോര. സമര്‍പ്പണ മനോഭാവത്തിന്‍റെ മൂര്‍ദ്ധന്യതയിലേക്ക് ഇറങ്ങിചെല്ലണം. അപ്പോളാണ് ദുല്‍ ഹജ്ജും ബലിപെരുന്നാളും നമ്മെ ഉണര്‍ത്തുന്ന ത്യാഗകഥകള്‍ പ്രഭാപൂരിതവും അര്‍ഥവത്തുമാകുന്നത്.................

ആറ്റുനോറ്റ് ഉണ്ടായ പുത്രനെ ബലിയറുക്കാന്‍ മാത്രം സൃഷ്ടാവിന്‍റെ കല്‍പ്പനക്കുമുന്നില്‍ മനസ്സിനെ പരുവപ്പെടുത്താന്‍ ഇബ്രാഹീം നബി (അ) ക്ക് കഴിഞ്ഞു. തന്‍റെ പുത്രനെ  ബലിയറക്കുമെന്ന് അറിഞ്ഞിട്ടും പിടക്കാത്ത ഹൃദയത്തോടെ റബ്ബിന്‍റെ തീരുമാനത്തിനോട് ഇണങ്ങിചേരാന്‍ മഹതിയായ ഹാജറ ബീവിക്ക് കഴിഞ്ഞു. തന്‍റെ കഴുത്തില്‍ മൂര്‍ച്ചയുള്ള കത്തി ആഴ്ന്നിറങ്ങുന്നതും മനസ്സില്‍ ദര്‍ശിച്ച് ബലികല്ലില്‍ പിടക്കാത്ത ഹൃദയവുമായി കണ്‍ചിമ്മി കിടക്കാന്‍ ഇസ്മായീല്‍ (അ) യെ പ്രേരിപ്പിച്ചത് സൃഷ്ടാവിന്‍റെ സാമിപ്യത്തിലേക്ക് നടന്നു കയറിയ സമര്‍പ്പണത്തിന്‍റെ ത്യാഗപൂര്‍ണ്ണതയുടെ നിമിഷങ്ങളായിരുന്നു......


മഹിതമായ ഈ യൊരു സന്ദേശമാണ് ബലിപെരുന്നാള്‍ നമുക്ക് നല്‍കുന്നത്.. ത്യാഗത്തിന്‍റെയും സമര്‍പ്പണത്തിന്‍റെയും ഇലാഹിസാമിപ്യം മുറ്റിനില്‍ക്കുന്ന സന്ദേശം..

പലിശയിലൂടെയും വഞ്ചനയിലൂടെയും പണം സമ്പാദിച്ച് പവിത്രമായ ഹജ്ജ്‌ കര്‍മ്മത്തിന് ആകാശയാത്ര നടത്തുന്നവര്‍ ഏത് സമര്‍പ്പണത്തിന്‍റെ മേലാണ് ഈ യാത്ര ?..... താന്‍ വലിയ ഹാജിയാണെന്ന പേര് നേടാന്‍ മാത്രമായി ഈ മഹിതമായ ഇബാദത്തിനെ സമീപിക്കുമ്പോള്‍ സമര്‍പ്പണത്തിനും ത്യാഗത്തിനും പകരം അഹങ്കാരവത്കരണത്തിന്‍റെ മോഡലുകളാണ് ഇത്തരക്കാര്‍ സമ്മാനിക്കുന്നത്..

 ഇബ്രാഹീംനബി (അ) യുടേയും ഇസ്മാഈല്‍ നബി (അ ) യുടെയും ജീവിതം നമ്മെ പഠിപ്പിച്ച ത്യാഗസമര്‍പ്പണസന്ദേശം നമ്മുടെ സമൂഹവും അതിന്‍റെ അര്‍ത്ഥതലത്തില്‍ ഉള്‍കൊള്ളട്ടെ . എന്നാല്‍ നമ്മുടെ സമൂഹവും ഇസ്ലാമിക സാമൂഹിക പര്യവേഷത്തില്‍ പുനസ്ഥാപിക്കപ്പെടും.. അതിനായി നമുക്ക് കാത്തിരിക്കാം...

 ഏവര്‍ക്കും ത്യാഗസമര്‍പ്പണത്തിന്‍റെ
    ഈദ്‌ ആശംസകള്‍ ..................

Thursday 27 September 2012

അറവിന്‍റെ മര്യാദകള്‍

                          

                            

                   അറവിന്‍റെ  മര്യാദകള്‍



                    മൃഗത്തെ അറുക്കുമ്പോള്‍ ബിസ്മിക്കു മുമ്പും ശേഷവും മൂന്നു തക്ബീര്‍ ചൊല്ലല്‍ സുന്നത്തുണ്ട് . (ബുഷ്റല്‍ കരീം) മൂന്നാമത്തേതിനു ശേഷം  'വലില്ലാഹില്‍ ഹംദ്' എന്നതിനെ അതികരിപ്പിക്കല്‍ സുന്നത്താണ്. (ബാജൂരി )                    അറവിന്‍റെ സമയത്ത് ബിസ്മിയോടൊപ്പം നബി (സ ) തങ്ങളുടെ മേല്‍സ്വലാത്ത്‌ ചൊല്ലല്‍ സുന്നത്താണ്. " അറവിന്‍റെ സമയത്ത് 'അല്ലാഹുമ്മ സ്വല്ലി വസല്ലിം അലാ സയ്യിദിനാ മുഹമ്മദിന്‍ 'എന്ന് ചൊല്ലല്‍ സുന്നത്താണ്.".     അറവ് മൃഗത്തെ ഖിബ് ലയിലേക്ക് നേരിടീക്കലും അറവുകാരന്‍ ഖിബ് ലയിലേക്ക് മുന്നിടലും സുന്നത്താണ്. (ബാജൂരി). അറുക്കുമ്പോള്‍ കഴുത്ത് ഖിബ് ലയിലേക്ക് നേരിടീക്കണം. മുഖം നേരിടീക്കേണ്ടതില്ല. 

                                കത്തി നല്ലതുപോലെ മൂര്‍ച്ചയുള്ളതായിരിക്കണം. " ഒരിക്കല്‍ നബി (സ ) ഒരു മനുഷ്യന്‍റെ അരികിലൂടെ നടക്കാന്‍ ഇടയായി . ആ മനുഷ്യന്‍ അറുക്കാന്‍ വേണ്ടി ആടിനെ മറിച്ചിട്ട് ആടിന്‍റെ ഊരയുടെ മേല്‍ തന്‍റെ കാല്‍ കയറ്റി വെച്ച് കത്തി തേക്കുകയാണ്. ഇതു കണ്ട നബി (സ) പ്രിതികരിച്ചു. മറിച്ചിടുന്നതിന് മുമ്പ് നിനക്ക് കത്തി തേക്കാമായിരുന്നില്ലേ . എന്തിനാണ് അതിനെ രണ്ടു പ്രാവശ്യം കൊല്ലുന്നത്. (ഹാക്കിം).                                                                                                    

                                 അറുക്കുന്ന സ്ഥലത്തേക്ക് മയത്തോടെ കൊണ്ടുപോകലും അറുക്കുന്നതിനു മുമ്പ് വെള്ളം കൊടുക്കലും ഉത്തമമാണ്.ആടിനേയും മാടിനേയും ഇടതു ഭാഗത്തിന്‍റെ മേല്‍ ഖിബ് ലയിലേക്ക് നേരിടീച്ച് ചരിച്ചു കിടത്തണം.വലത്തേ കാല്‍ ഒഴികെയുള്ള കാലുകള്‍ തമ്മില്‍ കെട്ടുക. കഴുത്തിലൂടെ അറുക്കാതെ പിരടിയിലൂടെ അരുത്താലും മൃഗം ഹലാലാകുമെങ്കിലും അങ്ങനെ ചെയ്യുന്നവന്‍ വന്‍ പാപിയായി തീരുന്നതാണ്. നബി (സ ) പറയുന്നു. നിങ്ങള്‍ അറുക്കുകയാണെങ്കില്‍ നല്ല രീതിയില്‍ അറുക്കുക . (ത്വബ്റാനി).                                                                  

                        അറവു മൃഗം കാണുന്ന രീതിയില്‍ കത്തിക്ക് മൂര്‍ച്ചവെക്കാനോ മറ്റു മൃഗം കാണുന്ന രീതിയില്‍ ഒരു മൃഗത്തെ അറുക്കാനോ പാടില്ല. അത് കറാഹത്താനെന്നു ഹാശിയതുല്‍ ഇഖ്‌നാഇല്‍ കാണാം . 

Tuesday 18 September 2012

ബലികര്‍മ്മത്തില്‍ ഓര്‍മ്മിക്കാന്‍

            



        ബലികര്‍മ്മത്തില്‍  ഓര്‍മ്മിക്കാന്‍ 




                          അല്ലാഹുവിന്‍റെ ഖലീലായ ഇബ്രാഹീം നബി (അ) ന്‍റെയും പ്രിയ പുത്രന്‍ ഇസ്മായില്‍ (അ) ന്‍റെയും ത്യാഗത്തിന്‍റെയും സമ്പൂര്‍ണ്ണ സമര്‍പ്പണത്തിന്‍റെയും സ്മരണകള്‍ അയവിറക്കി അല്ലാഹുവിന്‍റെ തൃപ്തിയും സാമിപ്യവും ലക്ഷ്യംവച്ച് പെരുന്നാള്‍ ദിനത്തിലോ അയ്യാമുത്തശ് രീ ഖിലോ (പെരുന്നാള്‍ കഴിഞ്ഞുള്ള ആദ്യ മൂന്ന് ദിവസം ) നിശ്ചിത നിബന്ധനകള്‍ ഒത്തിണങ്ങിയ മൃഗത്തെ ബലിയര്‍പ്പിക്കുന്നതിനാണ് ഉള്ഹിയ്യത്ത് അഥവാ ബലികര്‍മ്മം എന്ന് പറയുന്നത്.
                                   
അത് നമുക്ക് ശക്തിയേറിയ സുന്നത്തും നബി (സ) നിര്‍ബന്ധവുമാണ്. (ബാജൂരി2/412 ) സ്വതന്ത്രനും പ്രായപൂര്‍ത്തിയും ബുദ്ധിയും കഴിവുള്ളവനുമായ മുസ്ലിമിനാണ് ഇതു ബാധകമാകുന്നത്.ഇതു നേര്‍ച്ചയാക്കിയാല്‍ നിബന്ധമാവുകയും ചെയ്യും.

                                            അറവിന്‍റെ സന്ദര്‍ഭത്തിലോ അതിനു
 മുമ്പ് മൃഗത്തെ നിജപ്പെടുത്തുന്ന അവസരത്തിലോ സുന്നത്തായ  ഉള്ഹിയ്യത്ത് ആണെങ്കില്‍ സുന്നത്തായ  ഉള്ഹിയ്യത്തിനെ കരുതുന്നു എന്നോ  ഉള്ഹിയ്യത്ത് എന്നസുന്നത്തിനെ വീടുന്നു എന്നോ പോലുള്ള നിയ്യത്ത് ചെയ്യേണ്ടതാണ്.  ഉള്ഹിയ്യത്ത് എന്ന് മാത്രം പറയുമ്പോള്‍ അത് നിര്‍ബന്ധംആയിത്തീരും.(ഇആനത്ത്  ) നിബന്ധമായ  ഉള്ഹിയ്യത്ത് ആണെങ്കില്‍ നിബന്ധതയെ കരുതുകയും വേണം. 

                           ഉള്ഹിയ്യത്ത് അറുക്കാന്‍ ഉദേശിക്കുന്നവന്‍ ദുല്‍ ഹജ്ജ്‌  മുതല്‍  ഉള്ഹിയ്യത്ത് അറക്കുന്നത് വരെ മുടിയും നഖവും നീക്കം ചെയ്യല്‍ കറാഹത്താകുന്നു. ജുമുഅ ദിവസത്തില്‍ ആയാലും ശരി.  ഉള്ഹിയ്യത്ത് ഉദേശിക്കുന്നവന് മാത്രമേ കറാഹത്തുള്ളൂ. അവന്‍റെ /വീട്ടുകാര്‍ക്ക് കരാഹത്തില്ല. (ഇആനത്ത്).

                                 ആട് , മാട്, ഒട്ടകം,എന്നിവ മാത്രമാണ്  ഉള്ഹിയ്യത്തില്‍ പരിഗണിക്കപ്പെടുന്നത്. നെയ്യാട്,കോലാട് എന്നിങ്ങനെ ആട് രണ്ടിനമുണ്ട്.സാധാരണ നമ്മുടെ നാട്ടില്‍ കാണപ്പെടുന്നവ കോലാടിന്‍റെ ഗണത്തിലാണ് പെടുന്നത് . കോലാടിനും കാള, പശു,എരുമ,പോത്ത്, തുടങ്ങിയ മാടുകള്‍ക്കും രണ്ടു വയസ്സ് വേണം.നെയ്യാടിനു ഒരു വയസ്സ് തികയുകയോ ആറുമാസത്തിനു ശേഷം അതിന്‍റെ മുന്‍പല്ലില്‍ നിന്ന് ഒന്നെങ്കിലും കൊഴിഞ്ഞു പോവുകയോ ചെയ്യല്‍ നിര്‍ബന്ധമാണ്.ഒട്ടകത്തിന് അഞ്ചു വയസ്സും പൂര്‍ത്തിയായിരിക്കണം.
                           കോലാടിനു ഒരു വയസ്സ് തികഞ്ഞാല്‍ മതി എന്ന വീക്ഷണം (ശറഹുല്‍ മുഹദ്ദബ്) ചില ഷാഫിഈ പണ്ഡിതന്‍മാര്‍ക്കുണ്ട്. അതിനാല്‍ രണ്ടു വയസ്സ് തികഞ്ഞ ആടുകള്‍ ലഭിക്കാതെ വന്നാല്‍ ഈ വീക്ഷണം സ്വീകരിക്കാവുന്നതാണ്.
മേല്‍ പറഞ്ഞ  മൃഗത്തെ വാങ്ങി  ഉള്ഹിയ്യത്ത് അറക്കാന്‍സാമ്പത്തീക ശേഷിയില്ലാത്ത ദരിദ്രന്കോഴിയെ അറത്തു ഉള്ഹിയ്യത്ത് കര്‍മ്മം നിര്‍വഹിക്കാമെന്ന് ഇബ്നു അബ്ബാസ് (റ ) നും മറ്റു ചില പണ്ഡിതര്‍ക്കും അഭിപ്രായമുണ്ട്.
ഒട്ടകം , മാട്, എന്നിവയില്‍ ഏഴില്‍ അധികരിക്കാത്ത ആളുകള്‍ പങ്കു ചേര്‍ന്നു  ഉള്ഹിയ്യത്ത് അറുക്കാം. ഏഴില്‍ കവിയാന്‍ പാടുള്ളതല്ല. ഏഴില്‍ താഴെയുള്ള പങ്കാളിത്തം അനുവദനീയമാണ്.ആടില്‍ ഒരാള്‍ മാത്രമേ പറ്റുകയുള്ളൂ. പങ്കാളികളില്‍ ചിലര്‍  ഉള്ഹിയ്യത്തും മറ്റു ചിലര്‍  ഉള്ഹിയ്യത്ത് ഉദേശിക്കാതെ  ഭക്ഷിക്കല്‍, ആഖീഖ , വില്‍പ്പന, തുടങ്ങിയവ കരുതിയാല്‍ ആ പങ്കാളിത്തം അനുവദനീയമാണ്. വീതം വെച്ചെടുത്ത ശേഷം ഓരോരുത്തരുടെയും കരുതല്‍ പോലെ ചെലവഴിക്കാവുന്നതാണ് .
ബലിപെരുന്നാള്‍ ദിനം  സൂര്യന്‍ ഉദിച്ച് ലളിതമായ രീതിയില്‍ രണ്ടു റക്കഅത്തു നിസ്ക്കാരവും രണ്ടു ഖുതുബയും നിര്‍വ്വഹിക്കാന്‍ മതിയായ സമയം കഴിഞ്ഞതു മുതല്‍ ഉള്ഹിയ്യത്തിന്‍റെ സമയം ആരംഭിക്കുന്നതാണ്. നിസ്ക്കാരതിണോ ഖുതുബക്കോ ശേഷമാവല്‍ നിര്‍ബന്ധമില്ല. എന്നാല്‍ സൂര്യന്‍ ഉദിച്ച് ഏകദേശം ഇരുപത് മിനിട്ട് കഴിഞ്ഞ്നിസ്ക്കാരവും രണ്ടു ഖുതുബയും കഴിഞ്ഞതിനു ശേഷമാകലാണ് ഏറ്റവും ഉത്തമം. (ബാജൂരി ). പെരുന്നാള്‍ കഴിഞ്ഞുള്ള മൂന്നു ദിവസം വരെ ഉള്ഹിയ്യത്തിന്‍റെ സമയം നീളുന്നതാണ്.


Thursday 30 August 2012

തെറ്റിദ്ധരിക്കപ്പെട്ട വിജയം



തെറ്റിദ്ധ രിക്കപ്പെട്ട വിജയം


                             ഉപഭോക വസ്തുക്കളോടുള്ള മനുഷ്യന്‍റെ അതിഭ്രമം മാനുഷിക ജീവിതത്തിന്‍റെ പരമമായ ലക്ഷ്യത്തോടുള്ള പുറംതിരിഞ്ഞു നില്‍ക്കലാണ് . ഉപഭോകവസ്തുക്കള്‍ സ്വായത്തമാക്കലും അതുപയോഗിച്ച്‌ സുകലോലുപതയില്‍ ആറാടലുമാണ് ജീവിത വിജയമെന്നു നാം തെറ്റിദ്ധരിച്ചിരിക്കുന്നു. ഈ ചിന്താഗതിയില്‍ പലപ്പോഴും മൂല്യങ്ങള്‍ക്ക് രണ്ടാം  സ്ഥാനമാണ് . വിജയത്തിനാണിവിടെ മികവ്. ചിലപ്പോഴൊക്കെ ഇത്തരം വിജയത്തിനുതകുന്ന തെറ്റായ മൂല്യങ്ങളും ഇതിന്‍റെ വിതരണക്കാര്‍ സൃഷ്ട്ടിക്കാറുണ്ട്.  ഇവകളെ പലപ്പോഴും നിയന്ത്രിക്കപ്പെടുന്നത് മുതലാളിത്തത്തിന്‍റെ പാശം ചേരുന്ന വന്‍കിട മുതലാളിമാരാണ്.
                       
                                          മേല്‍ പറഞ്ഞ വ്യവസ്ഥിതിയില്‍ വന്‍കിട മുതലാളിമാരും കുത്തക കമ്പനികളും പുതിയ മാര്‍ക്കറ്റിങ്ങ് തന്ത്രങ്ങളും മൂല്യങ്ങള്‍ക്ക് അടിവരയിട്ട വിജയത്തെ കുറിച്ച് മാത്രമാണ് നമ്മോട് സംസാരിക്കുന്നത്. ഈ മത്സരാധിഷ്ഠിത വിജയത്തില്‍ പരിശ്രമത്തെക്കാള്‍ എത്തിപ്പിടിക്കാന്‍ ശ്രമം നടക്കുന്നു. ഈ കപട വിജയഗാഥയിലെ പ്രയാണത്തില്‍ മൂല്യങ്ങള്‍ക്ക് സ്ഥാനം ചവറ്റുകൊട്ടയില്‍. വഞ്ചനയിലൂടെ ആരെയും ചവിട്ടിതാഴ്ത്താം .... തരം താഴ്ത്താം ... ഭൂമിയില്‍ നിന്നുതന്നെ ഉന്മൂലനം ചെയ്യാം. വിജയം അത് മാത്രം ലക്ഷ്യം. ഇങ്ങനെ ജീവിതവിജയം എത്തിപിടിക്കാനുള്ള അതി വെപ്രാളത്തില്‍ വസ്തുക്കള്‍,സൃഷ്ട്ടികള്‍, നമ്മെ നിയന്ത്രിച്ചു തുടങ്ങും. പതുക്കെ പതുക്കെ അവകള്‍ നമുക്കുമേല്‍ ആതിപത്യത്തിന്‍റെ ശ്രീകോവില്‍ തീര്‍ക്കും. നല്ല ഉയര്‍ന്ന ജോലി , വീട്, സാമ്പത്തീക ഭദ്രത, ഇവയാണ് ഇന്ന് വിജയത്തിന്‍റെ നിര്‍വ്വചനത്തില്‍ രേഖപ്പെടുത്തപെട്ടിരിക്കുന്നത്. ഈ വിജയ സാക്ഷാത്കാരത്തിന്‍റെ ഗോദയില്‍ ചവിട്ടിമേതിക്കപെട്ട മൂല്യങ്ങള്‍ക്ക് മുകളില്‍ കുതന്ത്രങ്ങള്‍ മെനഞ്ഞ് പണം വാരിക്കൂട്ടി എന്തിനേയും വിലകൊടുത്തു വാങ്ങുമ്പോള്‍ നാം സത്യത്തില്‍ വിജയത്തിനുപകരം പരാജയം വില കൊടുത്ത് വാങ്ങുകയാണ്. 




                               നല്ലൊരു വീട് വെച്ചാല്‍ എല്ലാം ആയെന്നു ധരിക്കുന്നവന് തെറ്റി. പണം കൊടുത്ത് സര്‍വ്വ സൗകര്യങ്ങള്‍ മേളിക്കുന്ന മാളികകള്‍ നിര്‍മിക്കാം. എന്നാല്‍ നല്ലൊരു ഗ്രഹാന്തരീഷം വിലകൊടുത്ത്‌ വാങ്ങാന്‍ കഴിയുമോ?... ലക്ഷകണക്കിന് രൂപയുടെ വാച്ചുകള്‍ വിപണിയില്‍ സുലഭമാണ്. പണക്കാരന് വാങ്ങി ഉപയോഗിക്കാം. പക്ഷെ സമയത്തിന് വില നിശ്ചയിക്കാന്‍ ഏത് പണക്കാരനാണ് കഴിയുക?.... മുതലാളിക്ക് ശയനമുറികളില്‍ എ.സി നിര്‍മിക്കാം. പക്ഷെ ഉറക്കം എന്ത് വിലകൊടുത്താണ് അവന്‍ വാങ്ങുക?... ഈ സാഹചര്യം വിലയിരുത്തുമ്പോള്‍ നാം എവിടെയാണ് വിജയിക്കുക. എന്നാല്‍ യഥാര്‍ത്ഥ വിജയവും പരാജയവും അള്ളാഹുവിന്‍റെ പാശങ്ങളിലാണ്‌. ഖുര്‍ആന്‍ പറയുന്നു. ' നിശ്ചയം സത്യവിശ്വാസികള്‍ വിജയിച്ചിരിക്കുന്നു. ' ഈ സത്യവിശ്വാസിയുടെ ഗണത്തില്‍ പെട്ടവര്‍ക്കാകുന്നു യഥാര്‍ത്ഥ വിജയം. അല്ലാതെ  പണത്തിന്‍റെ ആതിപത്യതിനുമേല്‍ നാം സ്ഥാപിച്ചെടുക്കുന്ന ഭൗതീക ഉപഭോക വസ്തുക്കളുടെ മേളനമോ , അതുപയോഗിച്ച് സുകലോലുപതയുടെ മേളനഭൂമികയില്‍ സസുഖം വാഴലോ അല്ല . മറിച്ച് ഖുര്‍ആന്‍ പഠിപ്പിച്ച വിജയ വീഥിയാണ്  യഥാര്‍ത്ഥ്യമെന്നു മനസിലാക്കിയതു കൊണ്ടാണ് ഒരു സാമ്രാജ്യത്തിന്‍റെ അതിപനായിരുന്ന ഇബ്രഹീമു ബിനു
അത്‌ഹം തന്‍റെ കൊട്ടാരവും സിംഹാസനവും വിലമതിക്കാനാവാത്ത സമ്പത്തും പട്ടുമെത്തകളും എന്തിനും പോന്ന പരിചാരകരേയും ഉപേഷിച്ച് പരമസത്തയിലേക്ക് നടന്നു പോയത്. ഇബ്രാഹീമു ബിനു അധ്ഹം മനസിലാക്കിയ വിജയം നാം മാസിലാക്കിയ വിജയത്തിന് വിപരീതമായിരുന്നു. ഭൗതീകവസ്തുക്കളുടെ മേളനത്തിനു പകരം അവകളെ തെജിച്ച് ,ഹ്രദയത്തില്‍ ആ ഉപഭോകവസ്തുക്കളെ സൃഷ്‌ടിച്ച നാഥനെ കുടിയിരുതുകയായിരുന്നു. അപ്പോളാണ് സത്യവിശ്വാസികള്‍ വിജയിച്ചിരിക്കുന്നു എന്നലേബലില്‍ ഉള്‍പ്പെടുക. 
                               
                                      ഭൗതീക വസ്തുക്കളെ ത്യജിക്കുക എന്ന് അര്‍ത്ഥമാക്കുമ്പോള്‍ സര്‍വ്വവും വലിച്ചെറിഞ്ഞു ഊരുചുറ്റലാവണം എന്നില്ല . മറിച്ച് മാനസീക ഭ്രഷ്ട്ടിനാണ് പ്രാധാന്യം . അപ്പോളാണ് വിജയം മൂല്യത്തിന് നിരക്കുന്നതാകുന്നതും. ഈയൊരു അവബോധം പ്രവാചകന് തന്‍റെ അനുചരന്‍മാരില്‍ വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞതുകൊണ്ടാണ് ക്രിയാത്മകമായും, കാര്യബോധത്തോടെയും , സമര്‍പ്പണ മനോഭാവത്തോടെയും, ത്യഗത്തോടെയും ജീവിത കര്‍മ്മങ്ങള്‍ ചിട്ടപ്പെടുത്തിയ ഒരു സമൂഹത്തെ വാര്‍ത്തെടുക്കാന്‍ കഴിഞ്ഞത്. ഈയൊരു പ്രവാചക ദൗത്യമാണ് വര്‍ത്തമാനകാല  പണ്ഡിത വര്‍ഗ്ഗവും സ്വീകരിക്കേണ്ടത്. അല്ലാതെ ഭൗതീക സുഖാസ്വാദനത്തിന്‍റെ വര്‍ണ്ണ കടലാസ്സില്‍ പൊതിഞ്ഞ മനസ്സുകള്‍ക്ക് മുമ്പില്‍ രാപ്പകല്‍ വിജയ പാതയോതിയിട്ടും നിര്‍ഫലം മാത്രമേ ഉണ്ടാക്കൂ.മറിച്ച് മേല്‍ പറഞ്ഞ മാനസീക നിലയുടെ പൂരണത്തിലാണ് ഈ ഉപദേശമെങ്കില്‍ ഉദേദശം സഫലീകരിക്കപെടും.
                                            
                                               ഖുര്‍ആന്‍ പറയുന്നു." തീര്‍ച്ചയായും അതിനെ               *( അസ്തിത്വത്തെ) പരിശുദ്ധമാക്കിയവന്‍ വിജയം കൈവരിച്ചു.അതിനെ കളങ്കപ്പെടുത്തിയവന്‍ നിര്‍ഭാഗ്യമടയുകയും ചെയ്തു."  ഭൗതീക വിജയമല്ല യഥാര്‍ത്ഥ വിജയമെന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്‌. മനുഷ്യന്‍റെ നല്ല പ്രവര്‍ത്തനങ്ങളുടെയും, പരിശ്രമത്തിന്‍റെയും ത്യാഗത്തിന്‍റെയും മൂര്‍ദ്ധന്യതയില്‍സൃഷ്ടാവിന്‍റെ അസ്തിത്വത്തെ പരിശുദ്ധമാക്കാനും അറിയാനും സമയം കണ്ടെത്തിയവന്‍ ശാശ്വത വിജയത്തിന്‍റെ ഗോദയില്‍ കടന്നു എന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്‌. ഈ കാണുന്ന സര്‍വ്വ ചരാചരങ്ങളെയും മനുഷ്യ ജീവിതത്തിന്‍റെ സുഗമതക്കുവേണ്ടി സൃഷ്ടിക്കപ്പെട്ടതാണ്. ഈ സൃഷ്ടികളുടെ വലിമത്തരത്തിന് പിന്നാലെ പോകാതെ ഈ സൃഷ്ടികളുടെ സൃഷ്ടാവിന്‍റെ വലിമത്തരത്തിലേക്കും അസ്തിത്വത്തിലേക്കും പാലായനം ചെയ്യപ്പെടുമ്പോഴാണ്              നമ്മുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നന്മ കൈവരുന്നത്. ആ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള  പരിശ്രമത്തിന്‍റെയും ത്യാഗത്തിന്‍റെയും ആകെ തുകയായി അപ്പോഴാണ് വിജയം നമ്മെ പുല്‍കുന്നത്. അല്ലാതെ കൊപ്റെറ്റു മുതലാളിമാര്‍ നമ്മെ പഠിപ്പിച്ചത് പോലെ വിജയം ഒരിക്കലും പണം കൊടുത്ത് വാങ്ങാന്‍ കഴിയുന്നതല്ല. 

Sunday 19 August 2012

ആവേശം വിതറിയ തുടക്കം.



കാരിക്കോട് മഖാം ഉറൂസ്
ആവേശം വിതറിയ തുടക്കം.

ഹിദായത്തുള്ള ബാഖവി പതാക ഉയര്‍ത്തുന്നു.




മഖാം സിയാറത്ത്‌

സമാപനം ആഗസ്റ്റ്‌ 28 ളുഹര്‍ നമസ്കാരനന്തരം .

മൌലീദ്
 ദുആ സമ്മേളനം
  അന്നദാനം
 ഖത്തം ദുആ

പണ്ഡിതരും സാദാത്തുക്കളും പങ്കെടുക്കുന്നു.

Thursday 16 August 2012

ഈദ്‌ മുബാറക്‌



       
മൈലാഞ്ചി ചോപ്പിന്‍റെ മൊഞ്ചുമായി , സ്നേഹത്തിന്‍റെ നൂറു പൂക്കള്‍ വിരിയിച്ച്, വീണ്ടും ഒരു പെരുന്നാള്‍ കൂടി വരവായി . ഏവര്‍ക്കും ഒരായിരം ഈദ്‌ മുബാറക്‌ ....

Tuesday 14 August 2012

കാരിക്കോട് മഖാം ഉറൂസ്



കാരിക്കോട് മഖാം ഉറൂസ്




                 പങ്കെടുക്കുക ..... പുണ്യം കൈവരിക്കുക 

Friday 10 August 2012

perunnal porul


              
                  പെരുന്നാള്‍ പൊരുള്‍

വിശ്വാസിയുടെ ആഹ്ലാദ വേളയാണ് പെരുന്നാള്‍....., പരിപൂര്‍ണ്ണ ത്യാഗതിലൂടെയും ആത്മസമര്‍പ്പണത്തിന്‍റെ മൂര്‍ദ്ധാവസ്ഥയിലൂടെയും ആത്മീയ ഉന്നതിയുടെ പര്യവേഷത്തിലൂടെയും സ്വര്‍ഗ്ഗാനുഭൂതിയുടെ അകത്തളങ്ങളിലേക്ക് ഇറങ്ങിചെല്ലാന്‍ കഴിയുമെന്ന ശുഭ വാര്‍ത്തയില്‍ ചുറ്റപെട്ട ഒരാഘോഷമാണത്. ഭൗതീകനേട്ടത്തിന്‍റെ കണക്കുകളോ സുഖാനുഭൂതിയുടെ പരിവേഷമോ ഈ പെരുന്നാള്‍ ആഘോഷത്തിന്‍റെ വ്യാപ്തിയില്‍ ഉള്‍കൊള്ളുന്നില്ല. മറിച്ച് ആഭാസങ്ങള്‍ക്കിടമില്ലാത്തആത്മഹര്‍ഷമാണ് ഈദ്‌ ആഘോഷത്തിന്‍റെ പൊരുള്‍ ..

                ആത്മധന്യതയുടേയും പാപമോഷത്തിന്‍റെയും വിശുദ്ധ ദിനങ്ങള്‍ക്ക് അടിവരയിട്ട് കൊണ്ട് നന്മയുടെ ഒരായിരം അരിമുല്ല പൂക്കള്‍ വിതറി , വിശുദ്ധിയുടെ സംഗീതവുമായി വന്നെത്തുന്ന സുന്ദരസുദിനമാണ് ചെറിയ പെരുന്നാള്‍ അഥവാ ഈദുല്‍ ഫിത്വര്‍. പാപങ്ങളില്‍ കൂപ്പുകുത്തിയ മനുഷ്യ മനസുകളെ മുപ്പത്‌ ദിനരാത്രങ്ങളില്‍ ശുദ്ധികലശം നടത്തി ശവ്വാല്‍ പിറയില്‍ ഹൃത്തടങ്ങള്‍ക്ക് സന്തോഷം പകരുമ്പോള്‍ വെറും ഒരു ആഘോഷവേളയല്ല ഇസ്ലാം വിഭാവനം ചെയ്യുന്ന പെരുന്നാളിന്‍റെ അന്തസത്ത.
                        തെറിച്ചുവീഴാരായ കുടുംബബന്ധങ്ങളെ സ്നേഹോഷ്മളതയുടെ ശാദ്വല തീരങ്ങളിലേക്ക് കൂട്ടികൊണ്ടുപോകാനും വഴിമുട്ടി നില്‍ക്കുന്ന സഹോദരസ്നേഹത്തെ സ്നേഹത്തിന്‍റെയും സഹനത്തിന്‍റെയും ഊഷ്മളതയിലേക്ക് നവീകരിക്കാനും പാര്‍ശ്വവല്‍ക്കരിക്കപെട്ടവരോട് അനുകമ്പപുല്‍കാനും അതിലുപരി ആത്മീയോന്നമനത്തിന്‍റെ വിഹായസില്‍ മനുഷ്യ മനസുകളെ കുടിയിരുത്താനും പെരുന്നാള്‍ ദിനം ഉപയോഗപ്പെടുത്തണം. എന്നാല്‍ ആധുനീകതയുടെ വൃത്തികെട്ട നാറ്റത്തിലേക്ക് മൂക്കുപൊത്താതേയും അറപ്പില്ലാതേയും കയറിച്ചെല്ലാന്‍ ശീലിച്ച നാം പലപ്പോഴും ഇസ്ലാമീക മാനങ്ങളോടും സല്‍സരണിയോടും പുറം തിരിഞ്ഞുനില്‍ക്കുന്നവരാണ്.

                                നാം ചിന്തിക്കുക!

                നോമ്പിന്‍റെ വിശുദ്ധിയും മൂല്യവും അന്ത:സത്തയും മുഖമുദ്രയായിട്ടുള്ളതാണോ നമ്മുടെ പെരുന്നാള്‍ ആഘോഷങ്ങള്‍. അതിതീഷ്ണമായ ത്യാഗത്തിലൂടെ വിശപ്പും ദാഹവും സഹിച്ച് രാപകലുകള്‍ സര്‍വ്വ ഭൗതീക ചിന്തകളും വെടിഞ്ഞ് ത്യാഗത്തിന്‍റെ തീച്ചൂളയില്‍ ഊതിക്കാച്ചിയ വിശുദ്ധ ഭാവത്തിന്‍റെ പ്രതിഫലനമാണോ നമ്മുടെ പെരുന്നാള്‍ ആഘോഷങ്ങളില്‍ കാണാന്‍ കഴിയുക. അങ്ങനെയാണെന്ന് വാതിക്കുന്നു എങ്കില്‍ തീര്‍ച്ചയായും ഒരുമാസത്തെ ത്യാഗത്തിനു ശേഷം വരുന്ന ആഘോഷവേളയില്‍ നന്മയുടെ തൂക്കം കൂടുക മാത്രമല്ല , നേരിന്‍റെ വാതയനത്തിലൂടെ കടന്ന നമ്മുടെ മനസുകളെ നല്ല  ചിന്തകളും സല്‍പ്രവര്‍ത്തനങ്ങളും കൊണ്ടു നാം നിയന്ത്രിക്കപ്പെടും. അതില്ലെങ്കില്‍ നമ്മുടെ മുപ്പതു ദിവസത്തെ വ്രതം വെറും പട്ടിണിയല്ലാതെ മറ്റെന്താവാന്‍...,.
                നാം നേടിയ പവിത്രതയുടെ തിളക്കം കാണേണ്ടത് പെരുന്നാളിലാണ്. അവിടന്നങ്ങോട്ട് തിളക്കവും മാറ്റും കൂടണം . ആഘോഷങ്ങള്‍ക്ക് ഇസ്ലാം അതിരുകള്‍ നിശ്ചയിച്ചിട്ടുണ്ട്. ആഘോഷങ്ങള്‍ക്ക് മാത്രമല്ല , ദീനില്‍ എന്തിനും ഏതിനും അതിന്‍റെതായമാനങ്ങള്‍ നിശ്ചയിക്കപെട്ടിട്ടുണ്ട് . തുപ്പുന്നതിനുപോലും മര്യാദകളും മാനങ്ങളും പഠിപ്പിച്ച മറ്റേതുമതമാണ് ലോകത്തുള്ളത്. അത് വിട്ടുകടക്കാന്‍ പാടുള്ളതല്ല . സന്തോഷമാവാം........ അത് പ്രകടിപ്പിക്കാം...... ഒരു പെരുന്നാള്‍ ദിനത്തില്‍ ആഇശ ബീവി (റ) യുടെ വീട്ടിലേക്ക്അബൂബക്കര്‍ സിദ്ധീഖ് (റ) കടന്നു വന്നു. അപ്പോള്‍ അവിടെ രണ്ടു അന്‍സാരി പെണ്‍കുട്ടികള്‍ യുദ്ധ ഭൂമിയില്‍ ശഹീദായ ധീര സ്വഹാബത്തിനെ പുകഴ്ത്തി പാട്ടുകള്‍ പാടുന്നുണ്ടായിരുന്നു. ഇതു കണ്ട അബൂബക്കര്‍ സിദ്ധീഖ് (റ) ദേഷ്യം സഹിക്കവയ്യാതെ ആ അന്‍സാരി പെണ്‍കുട്ടികളോട് ചോദിച്ചു: അല്ല ! റസൂലിന്‍റെ  വീട്ടിലാണോ ഗാനാലാപനം. ഈ ശബ്ദം കേട്ട് പുറത്തേക്കുവന്ന കാര്യദര്‍ശിയായ പ്രവാചകന്‍ (സ ) പ്രതികരിച്ചു. “ ഓരോ സമുദായത്തിനും ഓരോ ആഘോഷമുണ്ട്. ഇന്നു നമ്മുടെ പെരുന്നാള്‍ സുദിനമാണ്. “ മേല്‍ ഉദ്ദരിച്ച സംഭവത്തില്‍ നിന്ന് ആഘോഷങ്ങള്‍ക്ക് ഇസ്ലാം വിലക്ക് കല്പ്പിച്ചിട്ടില്ലെന്നും എന്നാല്‍ മാനങ്ങള്‍ക്കു വിധേയമാണെന്നും നമുക്ക്‌ മനസിലാക്കാം. യഥാര്‍ത്ഥ മാര്‍ഗ്ഗത്തിലല്ലാത്ത ഒരു ആഘോഷത്തിനും ഇസ്ലാമില്‍ അനുവാദമില്ല. 
Related Posts Plugin for WordPress, Blogger...