നന്മകള്‍ പൂക്കുന്ന ഈ പൂങ്കാവനത്തിലേക്ക് സ്വാഗതം

Sunday 29 October 2017

പുണ്യനിയോഗത്തിന് മുമ്പ് അറേബ്യ





       അതിവിശാലമായ സൈകത ഭൂമിയില്‍ മൊട്ടക്കുന്നുകള്‍ നിറഞ്ഞ പ്രവിശാല ഭൂമിയായിരുന്നു അന്നത്തെ അറേബ്യ. കൂടുതലും ജനവാസമില്ലാത്ത വരണ്ടുണങ്ങിയ പ്രദേശം. ജല ലഭ്യത അനുഭവപ്പെട്ടിരുന്ന ചില പ്രദേശങ്ങള്‍ ഇടക്കിടക്ക് കാണാമായിരുന്നു. ഇത്തരം പ്രദേശങ്ങളിലായിരുന്നു ചെടികള്‍ വളര്‍ന്നിരുന്നതും ജനങ്ങള്‍ താമസിച്ചിരുന്നതും. ഇത്തരം മരുപ്പച്ചകളായിരുന്നു ജനങ്ങളുടെ ആശാകേന്ദ്രങ്ങളും. മൂന്ന് ഭാഗവും വെള്ളത്താല്‍ ചുറ്റപ്പെട്ട ഏഷ്യാ ഭൂഖണ്ഡത്തിന്‍റെ പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന പ്രദേശമാണ് അറേബ്യന്‍ ഉപദ്വീപ്. അറബികള്‍ ഇതിനെ ജസീറത്തുല്‍ അറബ് എന്നാണ് വിളിച്ചിരുന്നത്. പ്രവാചക ആഗമനത്തിന് മുമ്പ് പുറംലോകവുമായി വലിയ ബന്ധം ഇല്ലാത്തതിനാലും വിജനമായി കിടന്ന ഒരു പ്രദേശമായിരുന്നതിനാലും കാലങ്ങളോളം പുറത്ത് നിന്നുള്ള ഇടപെടലുകളോ വിദേശ ആമ്രണങ്ങളോ ഇവിടെ ഉണ്ടായിരുന്നില്ല എന്ന് വേണം പറയാന്‍.

          കാലങ്ങളോളം അവഗണിക്കപ്പെട്ട പ്രദേശമായിരുന്ന അറേബ്യ ക്രിസ്താബ്ദം ആറാം നൂറ്റാണ്ടില്‍ പുണ്യപ്രവാചകന്‍റെ നിയോഗത്തോടെയാണ് ലോക രാജ്യങ്ങളുടെ ഇടയില്‍ ശ്രദ്ധ നേടുന്നത്. പിന്നീട് ലോക വിശ്വാസികളുടെ സിരാകേന്ദ്രമായി മാറുകയായിരുന്നു ഇവിടം. അറേബ്യ നിരവധി പ്രവാചകന്മാരുടെ ദൗത്യ നിര്‍വ്വഹണം കൊണ്ട് അനുഗ്രഹീതമായ മണ്ണാണ്. വിശുദ്ധ ദീനുല്‍ ഇസ്ലാമിന്‍റെ പ്രബോധനത്തിനായി വിവിധ കാലങ്ങളിലായി നിരവധി പ്രവാചകന്മാര്‍ അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ നിയോഗിക്കപ്പെട്ടതായി കാണാം. ഹൂദ് നബി (അ) ഹള്ര്‍ മൗത്തിനടുത്തുള്ള അഹ്ഖാഫിലും സ്വാലിഹ് നബി (അ) ഹിജാസിനും തബൂക്കിനുമിടയിലുള്ള ഹിജ്റിലും ഇസ്മാഈല്‍ നബി (അ) മക്കയിലും ശുഐബ് നബി (അ) മദ്യനിലും നിയോഗിക്കപ്പെട്ടിരുന്നു. ഇതോടൊപ്പം തന്നെ നിരവധി ധിക്കാരികളും തെമ്മാടികളുമായ രാജാക്കന്മാരും അവിടെ താമസിച്ചിരുന്നു. അവരുടെ അതിക്രമങ്ങള്‍ സഹിക്കവയ്യാതെ ജനങ്ങള്‍ യമന്‍, യസ്രിബ്, നജ്റാന്‍ എന്നിവടങ്ങളിലേക്ക് മാറിത്താമസിച്ചതായി കാണാം. പട്ടണങ്ങളും ഗ്രാമപ്രദേശങ്ങളും ഒപുപോലെ ഉണ്ടായിരുന്ന നാടാണ് അറേബ്യ. മക്ക, മദീന, സന്‍ആഅ്, അദ്ന് ഖൈബര്‍ തുടങ്ങിയവ പ്രധാന പട്ടണങ്ങളായിരുന്നു. പട്ടണ നിവാസികളെ ഹള്രികളെന്നും ഗ്രാമാന്തരീക്ഷങ്ങളില്‍ താമസിക്കുന്നവരെ ബദുക്കള്‍ എന്നും വിളിക്കപ്പെട്ടിരുന്നു. 
          പ്രവാചകാഗമനത്തിന് മുമ്പ് അറേബ്യയിലെ സാമൂഹികരംഗം അത്ര മനോഹരമായിരുന്നില്ല. അറബികള്‍ പല ഗോത്രങ്ങളായിട്ടായിരുന്നു താമസിച്ചിരുന്നത്. ഈ ഗോത്രങ്ങള്‍ തമ്മില്‍ നിരന്തരം കലഹങ്ങളിലേര്‍പ്പെട്ടിരുന്നു. അക്രമങ്ങളും കൊള്ളയും കൊള്ളിവെപ്പും സര്‍വ്വ സാധാരണമായിരുന്നു. ഒറ്റയ്ക്ക് യാത്ര ചെയ്യല്‍ പോലും ഭയന്നിരുന്നു. പലപ്പോഴും ഈയൊരു കാരണം കൊണ്ട് സംഘങ്ങളായിട്ടാണ് അവര്‍ യാത്ര ചെയ്തിരുന്നത്. മതപരവും മൂല്യാധിഷ്ഠിതവുമായ ഇടപെടലുകള്‍ നടക്കാത്തതിനാലും നേതൃത്വം ചൂഷണത്തിന്‍റെയും മുതലെടുപ്പിന്‍റെയും അപ്പോസ്തലന്മാരും അന്ധവിശ്വാസങ്ങളുടെ പ്രചാരകരുമായി മാറിയതിനാലും അവരുടെ സാമൂഹിക സാംസ്കാരിക രംഗം ജീര്‍ണ്ണതകള്‍ നിറഞ്ഞതായിരുന്നു. ഒരു ഏകീകൃത ഭരണമോ നിയമസംവിധാനങ്ങളോ അവിടെ ഉണ്ടായിരുന്നില്ല. കൈയ്യൂക്കുള്ളവരും പ്രമാണിമാരുമായിരുന്നു കാര്യനിര്‍വ്വാഹകര്‍. സാധാരണക്കാരും ദുര്‍ബ്ബലരും പലപ്പോഴും പീഡനങ്ങള്‍ക്കും താഢനങ്ങള്‍ക്കും വിധേയരായിരുന്നു. മനുഷ്യരെ യാതൊരു നെറിവുമില്ലാതെ അടിമകളായി ഉപയോഗിച്ചിരുന്നു. സ്ത്രീകള്‍ക്ക് സമൂഹത്തില്‍ യാതൊരു സ്ഥാനവും നല്‍കിയിരുന്നില്ല. പെണ്‍കുഞ്ഞിന്‍റെ ജനനം പോലും ദുഃശ്ശകുനമായി കണക്കാക്കപ്പെട്ടു. പെണ്‍കുഞ്ഞ് ജനിച്ചാല്‍ ജീവനോടെ കുഴിച്ചു മൂടുന്ന സമ്പ്രദായം ചില ഗോത്രങ്ങള്‍ക്കിടയില്‍ സര്‍വ്വസാധാരണമായിരുന്നു. ഒരു പുരുഷന് എത്ര ഭാര്യമാരെ വേണമെങ്കിലും സ്വീകരിക്കാമായിരുന്നു. ബഹുഭര്‍തൃത്വം സര്‍വ്വസാധാരണം. വ്യഭിചാരവും ചൂതാട്ടവും മദ്യപാനവും തെറ്റായി പരിഗണിച്ചിരുന്നില്ല. ഇവയെല്ലാം സര്‍വ്വസാധാരണമായിരുന്നു.
            സാധാരണ ജനങ്ങള്‍ക്കിടയില്‍ എഴുത്തും വായനയും പ്രചരിച്ചിരുന്നില്ല. അക്ഷരാഭ്യാസമുള്ളവര്‍ വളരെ കുറവായിരുന്നു. എങ്കിലും അവര്‍ക്കിടയില്‍ അറബി ഭാഷ ചെലുത്തിയ സ്വാധീനം വളരെ വലുതായിരുന്നു. അവരുടെ സാഹിത്യം ഓരോരുത്തരുടെയും മനസ്സിലും ചുണ്ടിലും നിറഞ്ഞിരുന്നു. അക്കാലത്ത് പ്രചരിച്ച അറബി സാഹിത്യ കവിതകള്‍ മഹത്തായ സാഹിത്യ സൃഷ്ടികളായി ഇന്നും പ്രസിദ്ധമാണ്. ഗഹനമായ ആശയ സമ്പുഷ്ടതയെ ഉള്‍ക്കൊള്ളാനും അതുമൂലം മനുഷ്യഹൃദയങ്ങളില്‍ വന്‍ ചലനങ്ങള്‍ ഉളവാകും വിധം അവതരിപ്പിക്കാനും അറബിയുടെ അത്രയും വിശാലമായ ഭാഷ വേറെയില്ലെന്നതാണ് അതിന്‍റെ വസ്തുത. 
അടിമകള്‍ സമൂഹത്തില്‍ അടിച്ചമര്‍ത്തപ്പെട്ട വിഭാഗമായിരുന്നു. മൃഗസമാനമായിരുന്നു അവരുടെ ജീവിത രീതികളും അവരോടുള്ള യജമാനന്മാരുടെ പെരുമാറ്റങ്ങളും. പകല്‍ മുഴുവന്‍ കഴുതകളെ പോലെ പണിയെടുപ്പിക്കുകയും അര്‍ഹിക്കുന്ന വേതനം നല്‍കാതിരിക്കുകയും ചെയ്തിരുന്ന അവസ്ഥയായിരുന്നു അന്നുണ്ടായിരുന്നത്. ഇത്രമാത്രം സാമൂഹികപരമായും സാംസ്കാരികമായും മതരപരമായും അധഃപതിച്ച ഒരു ജനതയായിരുന്നു പ്രവാചക ദൗത്യത്തിന് മുമ്പ് അറേബ്യയിലുണ്ടായിരുന്നത്. ഇവരെ സമുദ്ധരിച്ചും സംസ്കരിച്ചും പവാചകന്‍ ലോകത്തിന്‍റെ നായകന്മാരാക്കി മാറ്റുകയായിരുന്നു. 
           സാമ്പത്തിക രംഗങ്ങള്‍ പരിശോധിക്കുമ്പോള്‍ അത്ര മോശമായിരുന്നില്ല. ജനങ്ങളില്‍ നല്ലൊരു വിഭാഗം നാട്ടിന്‍പുറങ്ങളില്‍ അലിഞ്ഞു നടന്ന് ജീവിക്കുന്നവരായിരുന്നു. അവരുടെ പ്രധാന ജീവിത മാര്‍ഗ്ഗം ഒട്ടകങ്ങളെയും കന്നുകാലികളെയും വളര്‍ത്തലായിരുന്നു. മരുപ്പച്ചകളില്‍ ഈന്തപ്പന, മുന്തിരി തുടങ്ങിയ കൃഷികളും അവര്‍ നടത്തിയിരുന്നു. ഇത്തരത്തില്‍ മദീനയാണ് കൃഷിക്കാരുടെ നഗരം എന്ന് അന്ന് അറിയപ്പെട്ടിരുന്നത്. നഗരങ്ങളില്‍ മുഖ്യതൊഴില്‍ കച്ചവടമായിരുന്നു. മക്കയിലൂടെ കടന്ന് പോകുന്ന കച്ചവട സംഘങ്ങളില്‍ നിന്നും നികുതികള്‍ ഈടാക്കിയിരുന്നു. മക്കയും ത്വാഇഫും അന്നത്തെ പ്രധാന വ്യാപാര സിരാകേന്ദ്രങ്ങളായി അറിയപ്പെട്ടു. പലിശ വ്യാപാരവും ഊഹക്കച്ചവടവും മറ്റ് വ്യവസായങ്ങളും അറേബ്യയില്‍ ഉണ്ടായിരുന്നു. അറേബ്യയുടെ തെക്കേ അറ്റത്തുള്ള യമന്‍, വടക്കു ഭാഗത്തുള്ള സിറിയ തുടങ്ങിയ പ്രദേശങ്ങളിലേക്ക് കച്ചവടയാത്രകള്‍ നടത്തല്‍ പതിവായിരുന്നു. ഇന്ത്യാ യൂറോപ്പ് വ്യാപാര ബന്ധത്തെ ബന്ധിപ്പിക്കുന്ന കണ്ണിയായിരുന്നു അറേബ്യ.
        അറബികളുടെ മതരംഗം പരിശോധിക്കുമ്പോള്‍ അത്യധികം ഗുരുതരമായിരുന്ന അവസ്ഥയാണ് കാണാനാവുക. ബഹുദൈവ വിശ്വാസികളും വിഗ്രഹാരാധകരുമായിരുന്നു അറബികള്‍. ലാത്ത, ഉസ്സ, മനാത്ത തുടങ്ങിയ അനവധി വിഗ്രഹങ്ങളെ അറബികള്‍ ആരാധിച്ചിരുന്നു. ഓരോ ഗോത്രത്തിനും പ്രത്യേകം പ്രത്യേകം കുലദൈവങ്ങള്‍ ഉണ്ടായിരുന്നു. വിശുദ്ധ കഅ്ബയില്‍ പോലും മുന്നൂറിലധികം വിഗ്രഹങ്ങളെ വെച്ച് ആരാധിച്ചിരുന്നുവെന്ന് ചരിത്രം പഠിപ്പിക്കുന്നു. വിഗ്രഹങ്ങളെ കൂടാതെ സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രങ്ങള്‍ മറ്റ് പ്രകൃതി ശക്തികള്‍ തുടങ്ങിയവയെല്ലാം ഇവരുടെ ആരാധനാ മൂര്‍ത്തികള്‍ ആയിരുന്നു. പൊതുവെ അറേബ്യയുടെ മതരംഗം ഇതായിരുന്നെങ്കിലും ഇബ്രാഹീമീ മില്ലത്ത് പിന്‍പറ്റി പോന്ന യഥാര്‍ത്ഥ ഏകദൈവ വിശ്വാസികളേയും അംഗുലീ പരിമിതമായി കാണാന്‍ കഴിയുമായിരുന്നു. ഇവരെ ഹനീഫിയ്യ എന്നാണ് അറിയപ്പെട്ടിരുന്നത്. 
              ഇതുകൂടാതെ യമന്‍റെ ചില പ്രദേശങ്ങളില്‍ ക്രിസ്തുമത വിശ്വാസികളും മദീന, ഖൈബറ് തുടങ്ങിയ സ്ഥലങ്ങളില്‍ ചില ഗോത്രക്കാരും സ്ഥിരതാമസമാക്കിയിരുന്നു. കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും പ്രപഞ്ചത്തെ നയിക്കുന്ന ഒരു പരാശക്തിയില്‍ അവര്‍ വിശ്വസിച്ചിരുന്നു. ദൈവാനുഗ്രഹവും കോപവും മരണാനന്തര ജീവിതവും മലക്കുകളും അവര്‍ വിശ്വസിച്ചിരുന്നു. ദൈവാനുഗ്രഹവും കോപവും മരണാനന്തര ജീവിതവും മലക്കുകളും അവര്‍ വിശ്വസിച്ചിരുന്നു. എന്നാല്‍ ഈ അറിവുകളും ധാരണകളും ബഹുദൈവ വിശ്വസത്താല്‍ വികൃതമായതായിരുന്നു. ലോകത്തിന്‍റെ തന്നെ സ്ഥിതിഗതികള്‍ ഈ രീതിക്കായിരുന്നു. ലോക ജനത മുഴുവന്‍ അന്ധകാരത്തിലേക്ക് അണ്ടുപോയിക്കൊണ്ടിരുന്ന കാലത്ത് ഒരു പ്രവാചകന്‍റെ വരവിനായി കൊതിച്ചിരുന്നപ്പോഴാണ് നമ്മുടെ പ്രവാചകന്‍ മുഹമ്മദ് നബി (സ്വ) യുടെ ആഗനം.
           ഇങ്ങനെ സാമ്പത്തികമായും മതപരമായും സാമൂഹികമായും സാംസ്കാരികമായും അധഃപതിച്ച ഒരു വ്യവസ്ഥിതിയുടെ സമുദ്ധാരണത്തിനാണ് പ്രവാചകന്‍റെ നിയോഗം എന്നത് തന്നെ ഏറ്റവും വലിയ കാര്യമാണ്. എന്നാല്‍ അറബികളെ സംബന്ധിച്ച് മനുഷ്യത്വപരമായ അനവധി ഉത്തമ സ്വഭാവങ്ങള്‍ പുലര്‍ത്തിയിരുന്നവരാണ്. ഔദാര്യം, ആതിഥ്യം, കരാര്‍ പാലനം, ആത്മാഭിമാനബോധം, തീരുമാനങ്ങളില്‍ ഉറച്ച് നില്‍ക്കാനുള്ള കഴിവ് തുടങ്ങിയവ അതില്‍ ചിലതായിരുന്നു. സത്യസന്ധത, വിശ്വസ്തത തുടങ്ങിയ ഉത്തമഗുണങ്ങള്‍ അവരില്‍ കാണമായിരുന്നു. സത്യമെന്ന തെറ്റിദ്ധാരണയിലായിരുന്നു അറബികള്‍ ഓരോ യുദ്ധവും നടത്തിയിരുന്നത്. സത്യം ബോധ്യമായാല്‍ തിരുത്താനും അവര്‍ തയ്യാറായിരുന്നു. ഇതുവരെ കഠിന ശത്രുവായിരുന്നവരെ അടുത്ത നിമിഷം മുതല്‍ മിത്രമായി കാണാനും അവര്‍ തയ്യാറായിരുന്നു. ഈ സ്വഭാവ വിശേഷണങ്ങളാണ് ചരിത്രത്തില്‍ തുല്യതയില്ലാത്ത വിധം അതിവിസ്മയകരമായ ഒരു പരിവര്‍ത്തനത്തിന് അവരെ തെരെഞ്ഞെടുക്കാനും സാക്ഷികളാകാനുമുള്ള അടിസ്ഥാന കാരണം. പ്രവാചകന്‍ (സ്വ) കടന്ന് വന്നതോടു കൂടി അവര്‍ ലോകചരിത്രത്തിലെ അവിസ്മരണീയ നായകരായി മാറുകയായിരുന്നു. 

സ്വയം പൊങ്ങികള്‍


സ്വയം പൊങ്ങികള്‍


       പൊങ്ങച്ചത്തിന്‍റെ പരിണതിയാണ് സ്വയം പൊങ്ങല്‍. അറിവിലോ കര്‍മ്മത്തിലോ മറ്റോ താന്‍ പൂര്‍ണ്ണനാണെന്ന തോന്നലിനാല്‍ ഉള്ളിലുണ്ടാകുന്ന മേന്മ നാട്യമാണ് പൊങ്ങച്ചം.
                   അത്യധികം ഗുരുതരവും അങ്ങേയറ്റം മോശവുമായ സ്വഭാവമാണിത്. ഒരു വിശ്വാസിക്ക് തീരെ അനുഗുണമല്ലിത്. സ്വയം പൊങ്ങികളായി വിലസിയ വികടര്‍ക്ക് വിലപ്പെട്ടതൊക്കെ വിലക്കപ്പെട്ടത് ചരിത്രത്തില്‍ നാം വായിക്കാറുണ്ട്. ഇതേ വിഷയം പല രൂപങ്ങളിലും പല വ്യക്തികളിലുമായി ആധുനിക യുഗത്തിലും കാണാവുന്നതാണ്. 
   കണ്ടാലും കൊണ്ടാലും തിരിയാത്തവരെ എന്ത് പറയാന്‍!? എന്ത് കാര്യത്തിലും എവിടെയും ഞാനാണ് യോഗ്യനെന്ന് സ്വയം വിചാരിച്ച് പൊങ്ങച്ചം നടിക്കുന്ന പൊങ്ങന്മാര്‍ ഉണ്ടാക്കുന്ന വിനകള്‍ ചില്ലറയല്ല. അവര്‍ക്കുണ്ടാകുന്ന ദൂഷ്യം അവര്‍ സ്വയം മനസ്സിലാക്കുകയില്ലല്ലോ?
പല മേഖലകളിലും രംഗങ്ങളിലും ഈ സ്വയം പൊങ്ങികള്‍ കയറി വരാറുണ്ട്. സംഘടനാ നേതൃത്വങ്ങളില്‍ സമ്മേളന സദസ്സുകളില്‍, വിവാഹ സദസ്സുകളില്‍, പ്രാര്‍ത്ഥനാ മജ്ലിസുകളില്‍ എന്ന് വേണ്ട എല്ലായിടത്തും ഇക്കൂട്ടര്‍ ഒരു കൈ നോക്കും. ചിലപ്പോഴൊക്കെ ജയിച്ചേക്കാം. പക്ഷേ അതിനാലുണ്ടാകുന്ന നഷ്ടം വളരെ വലുതായിരിക്കും. 
    സംഘം ഏതുമാകട്ടെ അതിന്‍റെ നേതൃത്വത്തിന് എന്നേക്കാള്‍ യോഗ്യനായ ആരുമില്ലെന്ന് നിനക്കുന്നവന്‍റെ നിലയെന്താണ്? രാഷ്ട്രീയം പോലുള്ള ഭൗതിക താല്‍പര്യ സംഘടനകളാണെങ്കില്‍ അവയുടെ ഉദ്ദേശ്യം പാരത്രികമോ അല്ലാഹുവോ അല്ലാത്തത് കൊണ്ട് മനസ്സിലാകും. അതിന്‍റെയും അതിന്‍റെ ആളുകളുടെയും അവസ്ഥ. മതസംഘടനയിലുള്ള വിശ്വാസികളുടെ കാര്യമാണ് നാം ചിന്തിക്കേണ്ടത്. പുരോഗമനവും സെറ്റപ്പും കൂടുന്നതിനനുസരിച്ച് ആത്മാര്‍ത്ഥതയും വിനയവും നഷ്ടപ്പെടുന്ന നിലപാടുകളാണ് പല മതസംഘടനാ പ്രവര്‍ത്തകരിലും നേതാക്കളിലും കാണുന്നതെന്ന് പറയാതിരിക്കാന്‍ വയ്യ. ഏതെങ്കിലുമൊന്നിനെയോ വ്യക്തിയെയോ ടാര്‍ജറ്റ് ചെയ്ത് പറയുന്നതല്ലിത്. പൊതുവേ നിരീക്ഷിക്കുമ്പോള്‍ എത്തുന്ന നിഗമനമാണിത്. ശരിയല്ലെങ്കില്‍ പൊറുക്കുക.
    സമ്മേളനങ്ങളിലും യോഗങ്ങളിലുമൊക്കെ മുന്‍പന്തിയിലാകണമെന്നാണ് ചില സ്വയം പൊങ്ങികള്‍ ആഗ്രഹിക്കുന്നത്. താന്‍ എന്തിനും തികഞ്ഞവനും മറ്റുള്ളവര്‍ നിസ്സാരരുമാണെന്നല്ലേ ടിയാന്‍ വിചാരിക്കുന്നത്. ഇതൊക്കെ സഹിക്കണമെന്ന് വെച്ചാലും പിന്നെ ഒരു കൂട്ടരുണ്ട്. സമൂഹത്തിന്‍റെ അനിഷ്ടമുള്ളവരായിരിക്കുമവര്‍. പക്ഷേ, അതൊന്നും അവര്‍ക്ക് ബാധകമല്ല. നികാഹ് സദസ്സില്‍ നിക്കാഹ് നടത്തിക്കൊടുക്കാനും ഖുതുബ ഓതാനും ദുആ ചെയ്യാനുമൊക്കെ അര്‍ഹന്‍ ഞാനല്ലാതെ ആരുമില്ലെന്ന് ഡംഭ് നടിക്കുന്നവര്‍. ഇക്കൂട്ടരുടെ ഡംഭ് മൂര്‍ച്ഛിക്കുന്നത് ഇതുപോലുള്ള അനുഗൃഹീത കാര്യങ്ങളിലാണ്. അതിന് വേണ്ടിയുള്ള ചരട് വലികളും കുതന്ത്രങ്ങളുമൊക്കെ അവര്‍ നടത്തും. ഇതൊക്കെ പറയലും കേള്‍ക്കലും തന്നെ ഒരു യഥാര്‍ത്ഥ വിശ്വാസിക്ക് അരോചകമാണ്. 
ശരിയായ വിശ്വാസി താന്‍ ഒന്നിനും കൊള്ളാത്തവനാണെന്ന ചിന്തയിലായിരിക്കും. ഇതുപോലുള്ള കാര്യങ്ങളില്‍ പിന്‍വലിയലാണ് അവന്‍റെ ആഗ്രഹം. മുന്നിടല്‍ അവന് അസഹ്യമായിരിക്കും. മഹത്തുക്കളുടെ ചരിത്രങ്ങളും നിലപാടുകളും അതാണ് നമ്മെ ബോധ്യപ്പെടുത്തുന്നത്. അതവരുടെ വിനയത്തിന്‍റെയും താഴ്മയുടെയും അടയാളമാണ്. ഇത്തരം മഹാന്മാര്‍ നിവൃത്തിയില്ലാത്ത സന്ദര്‍ഭങ്ങളിലായിരിക്കും തയ്യാറാവുക. 
ദുആ ചെയ്യുന്നിടത്ത് വരെ ഈ പൊങ്ങച്ചം മനുഷ്യനെയെത്തിക്കുന്നുവെങ്കില്‍ അതിന്‍റെ അപകടാവസ്ഥ എത്രമാത്രം. ഈ പൊങ്ങച്ചം എന്തോ വലിയ കാര്യമെന്നാണ് ചിലരുടെ ധാരണ. സമൂഹത്തിലുണ്ടാകുന്ന വിലയിടിവ് ഈ പാവങ്ങള്‍ മനസ്സിലാക്കുന്നില്ല. എന്നിട്ടല്ലേ അല്ലാഹുവിന്‍റെയടുക്കലുള്ള നിലവാരത്തകര്‍ച്ച അറിയുക? ഭൗതിക ഡംഭാണല്ലോ ഇതിന്‍റെ പ്രേരകം.
    "സ്വയം പൊങ്ങി നശിച്ചവനാണ്" എന്ന തിരുവചനവും "നിങ്ങള്‍ സ്വയം പൊങ്ങരുതെന്ന" ഖുര്‍ആന്‍ വാക്യവും സ്വയം പൊങ്ങലിനെതിരെയുള്ള താക്കീതുകളാണ്. ഇബ്ലീസിന്‍റെയും ബല്‍ആമിന്‍റെയും അതുപോലുള്ളവരുടെയുമൊക്കെ സ്വയം പൊങ്ങല്‍ അവരെ എവിടെയെത്തിച്ചുവെന്ന് മനസ്സിലാക്കിയാല്‍ വളരെ നല്ലത്. രക്ഷപ്പെടാം ഇവിടെയും അവിടെയും. അല്ലെങ്കില്‍ സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി പൊങ്ങച്ചം വഴി കുതന്ത്രമൊരുക്കുന്നവരുടെ ഇരുലോകാവസ്ഥ വളരെ ദയനീയമായിരിക്കും. 
    "നിന്നെ അല്ലാഹു സ്വീകരിച്ചുവെന്ന് ഉറപ്പാകുന്നത് വരെ നീ ഡംഭ് കാണിക്കരുത്" എന്ന് പൊങ്ങച്ചം തള്ളുന്ന നഫ്സിനോട് പറയാനാണ് മഹാന്മാര്‍ പഠിപ്പിക്കുന്നത്. ഇബ്ലീസിന് വഴിപ്പെട്ട സ്വയം പൊങ്ങി എന്ത് കേട്ടാലും കണ്ടാലും കാര്യമില്ല. 
     ഈ അധമ സ്വഭാവം മാറാനുള്ള എളുപ്പവഴി ആന്തരിക ചികിത്സയില്‍ വിദഗ്ധനും അര്‍ഹനുമായ ആത്മീയ ഗുരുവിന്‍റെ ശിക്ഷണമാണ്. വിജയം ആഗ്രഹിക്കുന്നവര്‍ സ്വയം പൊങ്ങികളിലുണ്ടെങ്കില്‍ ഇനിയെങ്കിലും ഈ വഴിക്ക് നീങ്ങട്ടെ. 

Saturday 21 October 2017

താന്‍ പാതി ദൈവം പാതി

താന്‍ പാതി ദൈവം പാതി



                           ഒരര്‍ത്ഥത്തില്‍ തലക്കെട്ട് ശ്രദ്ധിക്കുമ്പോള്‍ ശരിയല്ലേ എന്ന് തോന്നും. എന്നാല്‍ വസ്തുത അങ്ങനെയല്ലായെന്ന് വിവരിക്കലല്ല. ഒരു ചെറിയ പഠനത്തിലേക്കുള്ള എത്തിനോട്ടം മാത്രം. അഥവാ വിശ്വാസം അതാണോ ആദ്യം വേണ്ടത്, അതല്ല നല്ല പ്രവര്‍ത്തനങ്ങളാണോ? നല്ല പ്രവര്‍ത്തനങ്ങള്‍ ചെയ്ത് ചെയ്ത് നല്ല വിശ്വാസിയാകും എന്ന് എളുപ്പത്തില്‍ പറയാം. നല്ലതല്ലാത്ത പ്രവര്‍ത്തനം ചെയ്യുന്നവര്‍ വിശ്വാസിയല്ല എന്ന് തീര്‍ത്ത് നാം പറയുകയുമില്ല. 
ഇവിടെ നല്ല പ്രവര്‍ത്തനത്തിന് നാം മുന്‍ഗണന നല്‍കുന്നു. ആ പ്രവര്‍ത്തിയിലൂടെ നല്ലവന്‍ എന്ന് വിളിക്കപ്പെടുകയും ചെയ്യുന്നു. നല്ലവര്‍ക്ക് നരകം നല്‍കപ്പെടില്ല എന്നാണ് പ്രമാണം. ആ അര്‍ത്ഥത്തില്‍ നല്ല പ്രവര്‍ത്തനമാണ് നരക സ്വര്‍ഗ്ഗ പദവിക്കുള്ള മാനദണ്ഡം. ഈ മാനദണ്ഡ പ്രകാരം ജനസേവന കാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ നമ്മുടെ കാഴ്ചപ്പാടില്‍ നല്ലവരാണ്. 
                  സത്യത്തില്‍ അല്ലാഹുവില്‍ വിശ്വസിക്കുന്നവര്‍ക്കേ നല്ല പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയൂ. ഈ സത്യം വിശുദ്ധ ഖുര്‍ആനിന്‍റെ വാചകങ്ങളിലൂടെ വിശദീകരിക്കുമ്പോള്‍ ആരാണ് നല്ലവന്‍? എന്താണ് നډ? എന്ന രണ്ട് വസ്തുതകള്‍ നമുക്ക് വ്യക്തമാകും. വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നു: "അല്ലാഹുവില്‍ വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ ചെയ്യുകയും ചെയ്യുന്നവരല്ലാത്ത മുഴുവന്‍ മനുഷ്യരും നാശത്തിലാണ്"(). ഇവിടെ അല്ലാഹുവില്‍ വിശ്വസിക്കാത്ത സല്‍കര്‍മ്മം ചെയ്യുന്നവനും സല്‍കര്‍മ്മമില്ലാത്ത വിശ്വാസിയും ഈ സൂക്തപ്രകാരം നാശത്തിലാണ് എന്ന് വ്യക്തമാണ്. അല്ലാഹുവില്‍ വിശ്വാസമുള്ള സല്‍കര്‍മ്മികളാണ് വിജയികള്‍ എന്നാണ് ഈ സുക്തം പഠിപ്പിക്കുന്നത്. 
സത്യത്തില്‍ വിശ്വാസികളല്ലാത്തവരില്‍ നിന്ന് കാണുന്ന സല്‍പ്രവര്‍ത്തികളില്‍ അപൂര്‍ണ്ണത വ്യക്തമാകുന്നുണ്ട്. താന്‍ എന്തിന് വേണ്ടി ഈ പ്രവര്‍ത്തി ചെയ്യണം എന്നതിന്‍റെ ഉത്തരം ദൈവപ്രീതി എന്നാണെങ്കില്‍ അതിനെയാണ് നډയായി കണക്കാക്കാന്‍ പറ്റുകയുള്ളൂ. ദൈവപ്രീതിയ്ക്കല്ലാത്ത പ്രവര്‍ത്തനങ്ങള്‍ ദുരുദ്ദേശ്യ പൂര്‍ണ്ണമാണെന്നും ആ പ്രവര്‍ത്തിയില്‍ കളങ്കമുണ്ട് എന്നും വ്യക്തമാകുന്നുണ്ട്. ഒരു കള്ളന്‍ പകല്‍ സമയത്ത് ജനങ്ങളുടെ ദൃഷ്ടി തന്നിലേക്ക് തിരിക്കാന്‍ നടത്തുന്ന ശ്രമം എത്രയും നല്ലതല്ലല്ലോ? ദൈവപ്രീതിയാണ് തന്‍റെ പ്രവര്‍ത്തിക്ക് പ്രചോദനം എന്ന് പറയാന്‍ അല്ലാഹുവില്‍ വിശ്വസിക്കുന്നവനേ കഴിയൂ. 
                           ദൈവപ്രീതിയല്ലാത്ത എന്തും മറുപടിയില്‍ വന്നാല്‍ അതില്‍ കളങ്കമുണ്ട് എന്ന് വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നു. സ്വന്തം ശരീരേച്ഛ പോലും പ്രതിസ്ഥാനത്ത് വരുന്നത് ശരിയല്ല എന്നാണ് വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. "താന്‍ ഇച്ഛിക്കുന്നതിനെ തന്‍റെ ദൈവമാക്കുകയും അറിവിന്‍റെ മേല്‍ തന്നെ വഴിതെറ്റിക്കുകയും തന്‍റെ കേള്‍വിക്കും ഹൃദയത്തിനും മുദ്രവെക്കുകയും കണ്ണിേډല്‍ ഒരുതരം മൂടി ഇടുകയും ചെയ്തവരെ താങ്കള്‍ കണ്ടുവോ? അല്ലാഹു വഴിതെറ്റിച്ചതിന് ശേഷം അവരെ നേര്‍വഴിയിലാക്കുന്നതാരാണ്? അപ്പോള്‍ നിങ്ങള്‍ ചിന്തിക്കുന്നില്ലേ?". (സൂറ: അല്‍ ജാസിയ 22). 
                      സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ എന്ന പേരില്‍ ജനശ്രദ്ധ പിടിച്ച് പറ്റലും സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കലും വൈയക്തീക ലാഭങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കലും ഒക്കെ ശാരീരിക ഇച്ഛയുടെ പരിധിയില്‍ വരുന്നതാണ്. ശാരീരിക ഇച്ഛകളിലൂടെ ഉണ്ടാകുന്ന പ്രവര്‍ത്തനങ്ങളില്‍ വൈകൃതങ്ങള്‍ ഉണ്ടാകുന്നതാണ്. ഇച്ഛകള്‍ക്ക് ഭംഗം വരുമ്പോള്‍ പ്രവൃത്തികള്‍ അസ്തമിക്കുകയും ചെയ്യും. രഹസ്യമായെങ്കിലും തിډ ചെയ്യാന്‍ ശാരീരികേച്ഛ സഹായകമാകുന്നതാണ്.
                      വിശ്വസിക്കുന്നവരില്‍ നിന്ന് വരുന്ന നډയാണ് യഥാര്‍ത്ഥ നډ. അഭിനയവും ജാഡയും വിശ്വസിക്കുന്നവര്‍ക്ക് ഭൂഷണമല്ല. മദ്യപാനവും വ്യഭിചാരവും അക്രമവും മറ്റും മാന്യതയുടെ പര്യായങ്ങളായി കണ്ട് നടന്നിരുന്ന അറബികള്‍ അല്ലാഹുവില്‍ വിശ്വസിക്കുന്നവരായി മാറിയപ്പോള്‍ രഹസ്യമായി പോലും തിډകളിലേക്ക് തിരിയാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ല എന്നതാണ് അനുഭവ ചരിത്രം. എന്തിന് വേണ്ടി ഈ പ്രവൃത്തികള്‍ ഒഴിവാക്കുന്നു? എന്നതിനുള്ള മറുപടി ദൈവഹിതമാണ് എന്നായിരുന്നു. ദൈവഹിതമല്ലാത്തത് നډയാകുകയുമില്ലല്ലോ? ചുരുക്കത്തില്‍ അല്ലാഹുവില്‍ വിശ്വസിക്കുന്നവരില്‍ നിന്നേ സല്‍കര്‍മ്മങ്ങള്‍ ഉണ്ടാകുകയുള്ളൂ. വിശ്വാസികളില്‍ നിന്നുണ്ടാകുന്ന സല്‍കര്‍മ്മങ്ങള്‍ അനുഭവവേദ്യമായിരിക്കും. ആ പ്രവര്‍ത്തനങ്ങള്‍ ഒരു പക്ഷേ ആയിരങ്ങള്‍ക്ക് തണലേകുകയും ചെയ്യും. 
'താന്‍ പാതി ദൈവം പാതി' എന്ന നിലപാടിലുള്ളവര്‍ അല്ലാഹുവിന്‍റെ കഴിവില്‍ നിന്നാണ് സര്‍വ്വതും എന്ന വിശ്വാസത്തിലേക്ക് എത്തിയവരല്ലാത്തത് കൊണ്ടും വിശ്വാസി എന്ന ഓമനപ്പേര് നല്‍കാവതുമല്ല. സര്‍വ്വതും അല്ലാഹുവില്‍ നിന്നാണെന്ന് വിശ്വസിക്കുന്നവന്‍ തന്‍റെ ഭാഗത്ത് നിന്നുള്ള പരിശ്രമത്തിലേക്ക് വീമ്പ് പറയാതെ ദൈവീകമായ ഔദാര്യത്തെയാണ് ഗൗനിക്കുന്നത്. അഹങ്കാരത്തിന്‍റെ ഉډൂലനത്തില്‍ നിന്നേ വിശ്വാസത്തിന്‍റെ ഉദയമുണ്ടാകൂ എന്നാണ് ഈമാന്‍ കാര്യങ്ങള്‍ എന്ന സുന്ദരനാമത്തിലൂടെ ഇസ്ലാം പഠിപ്പിക്കുന്നത്. 
                          അണുമണി അഹങ്കരിക്കുന്നവന് ഈമാനില്ല എന്ന പ്രമാണത്തിലൂടെ താന്‍പാതികള്‍ക്ക് ദൈവവിശ്വാസമില്ലെന്ന് പറയുന്നത് ശരിയല്ലേ? അഹം അങ്കുരിക്കാതെ പൂര്‍ണ്ണമായും അസ്തമിച്ച് പൂര്‍ണ്ണമായാലേ വിശ്വാസത്തിന്‍റെ ഉദയം നടക്കുകയുള്ളൂ. സന്തോഷവും ദുഃഖവും വിജയവും പരാജയവും എല്ലാം അല്ലാഹുവിന്‍റെ തീരുമാനമാണ്. ഇതാണ് വിശ്വാസം. "ഞാനല്ലാ തന്നുടെ അംറെന്ന് ചെന്നോവര്‍" എന്ന് ചൊല്ലിയവരുടെ അഭാവം വിശ്വാസികളില്‍ വരുത്തിയ നാശത്തിന്‍റെ വില വളരെ വലുതാണ്. ഇതുപോലെയുള്ള വിശ്വാസികളായ മാതൃകാപുരുഷډാര്‍ എമ്പാടുമുണ്ട്. വിശ്വാസികളും കുറവല്ല. നിരീശ്വരവാദികളല്ലാത്തവര്‍ മതങ്ങളില്‍ വിശ്വസിക്കുന്നവരാണ്. മതവിശ്വാസികളില്‍ വിശ്വാസത്തിന് നിയമങ്ങളും വഴികളും മാതൃകകളും വരച്ച് കാണിക്കുന്ന മതം ഇസ്ലാം മതം മാത്രമാണ്. ദൈവീക ഹിതവും ദൈവപ്രീതിയും കാംക്ഷിക്കുന്നവര്‍ ദൈവീക ഇച്ഛയില്‍ ജീവിച്ചവരെ കൂടി സ്മരിക്കുകയും മാതൃകയാക്കപ്പെടുകയും ചെയ്യും. അതാണ് ദൈവഹിതം. അവിടെയാണ് മുഹ്യിദ്ദീന്‍ ശൈഖ് (ഖു.സി.)തങ്ങളും ശൈഖ് രിഫാഈ (ഖു.സി.) തങ്ങളും തുടങ്ങിയവര്‍ കടന്ന് വരുന്നത്. "ദൈവഹിതത്തില്‍ ഇഷ്ടപ്പെടുക, ദൈവഹിതത്തില്‍ വെറുക്കുക" എന്ന പ്രവാചകാദ്ധ്യാപനവും ഈ അര്‍ത്ഥമാണ് നല്‍കുന്നത്. 
മുഹമ്മദ് നബി (സ്വ) തങ്ങള്‍ ഇല്ലാത്ത ഒരു ഇസ്ലാം ലോകത്തിന് അന്യമായത് പോലെ മുഹ്യിദ്ദീന്‍ ശൈഖ് (ഖു.സി.) തങ്ങളില്ലാത്ത ഒരു ഇസ്ലാം അല്ലാഹുവില്‍ വിശ്വസിക്കുന്നവര്‍ക്ക് അന്യമാണ്. 
                     എന്തിന് മുഹ്യിദ്ദീന്‍ ശൈഖ്? ചോദിക്കുന്നവരുണ്ടാകാം. ഇതിനേക്കാള്‍ ഗൗരമുള്ളിടത്തും ചോദ്യം ചോദിച്ചത് അബദ്ധമായിപ്പോയി എന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്ന ഒരു ചോദ്യരൂപം ഇങ്ങനെ ഖുര്‍ആനില്‍ കാണാം: "ഞാന്‍ നിനക്ക് സുജൂദ് ചെയ്യട്ടെയോ?". ദൈവഹിതം ദൈവസ്നേഹം. ദൈവം സ്നേഹിച്ചതിനെയും ദൈവ സ്നേഹികളേയും ഒക്കെ സ്നേഹിക്കല്‍ അതാണ്. ദൈവസ്നേഹാനുരാഗം ആ സ്നേഹാനുരാഗത്തിലാണ് ലജ്ജ പോലും കടന്നുവരുന്നത്. 
                 രഹസ്യങ്ങളില്‍ പോലും തന്‍റെ രഹസ്യഭാഗങ്ങള്‍ വെളിവാക്കാതിരിക്കാന്‍ പ്രേരിപ്പിക്കുന്ന ലജ്ജ അതാണ് ദൈവവിശ്വാസം എന്ന് നബി (സ്വ) തങ്ങളുടെ വാക്കുകളില്‍ കാണാം. ലജ്ജ വിശ്വാസമാണ്. സ്നേഹം വിശ്വാസമാണ്. മുഹ്യിദ്ദീന്‍ ശൈഖിനെ സ്മരിക്കുന്ന സ്നേഹമില്ലാത്തവന്‍ വിശ്വാസിയാണോ?! 

പ്ലാസ്റ്റിക് സര്‍ജറിയും അവയവമാറ്റവും


രക്തദാനം

             ഉദ്ദൃത വിശദീകരണങ്ങളില്‍ നിന്നും അനിവാര്യവേളകളില്‍ രക്തം കയറ്റി ചികിത്സിക്കാമെന്നും അതിന് സ്വന്തം രക്തവും മറ്റൊരാളുടെ രക്തവും ഉപയോഗപ്പെടുത്താമെന്നും സുതരാം വ്യക്തമാണ്. എന്നാല്‍ സ്വന്തം രക്തം മറ്റൊരാള്‍ക്ക് ചികിത്സാവശ്യം നല്‍കുന്നതിന് ചില നിയമക്കുരുക്കുകളുണ്ട്. മനുഷ്യശരീരത്തില്‍ നിന്ന് വേര്‍പ്പെട്ടതൊക്കെയും പവിത്രമാണെന്നും അത് ഉപയോഗപ്പെടുത്തുന്നത് മനുഷ്യശരീരത്തിനെ കളങ്കപ്പെടുത്തലുമാണെന്നുമാണ് കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങള്‍ നിരീക്ഷിച്ചത്. അങ്ങനെയെങ്കില്‍ മറ്റൊരാളുടെ ചികിത്സാവശ്യത്തിന് എങ്ങനെ നല്‍കും? നേര്‍ക്ക് നേരെയുള്ള ആലോചനയില്‍ വകുപ്പുകളൊന്നും കാണാനൊക്കില്ല. എന്നാല്‍ സ്വന്തം ശരീരത്തിന് ഒരുവിധ കഷ്ട നഷ്ടങ്ങളൊന്നുമില്ലാത്ത, മറ്റൊരാളെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ സഹായിക്കുന്ന ഒരു ജീവകാരുണ്യ പ്രവൃത്തിയെ ഭൂമിയിലേക്ക് പിറന്ന് വീണിട്ടില്ലാത്ത ഗര്‍ഭസ്ഥ ശിശുവിന്‍റെ ജീവനില്‍ പ്രതീക്ഷയുണ്ടെങ്കില്‍ മരിച്ചു കിടക്കുന്ന മൃതദേഹം കീറിപ്പൊളിച്ചെങ്കിലും രക്ഷിച്ചെടുക്കണമെന്ന് പറയുന്ന മതം എങ്ങനെ വിലക്കുമെന്ന് നമുക്ക് മനസ്സിലാക്കാന്‍ പ്രയാസമുണ്ട്. അതുകൊണ്ടാവണം അറിഞ്ഞിടത്തോളം ലോക മുസ്ലിം പണ്ഡിത സഭകളൊന്നും ഔദ്യോഗികമായി രക്തദാനത്തിനെതിരെ ശബ്ദിക്കാത്തത്. പകരം അത് സ്ഥാപിക്കാനുള്ള കുറുക്കുവഴികളാരാഞ്ഞതും. 
                    രക്തദാനം അനുവദനീയമാണെന്ന് സമര്‍ത്ഥിക്കാന്‍ സാധാരണമായി പറഞ്ഞ് പോരുന്നത്, രക്തം ഉടമസ്ഥതയില്ലാത്തതിനാലും നജസായത് കൊണ്ടും വില്‍പ്പന പാടില്ലെങ്കിലും കൈവശാവകാശം സൗജന്യമായി വിട്ടുകൊടുക്കാമെന്നും വിശദീകരിച്ച് കൊണ്ടാണ്. മലിനമായ എണ്ണ വിളക്ക് കത്തിക്കുന്നതിനും പട്ടിയെ കാവല്‍ നിര്‍ത്തുന്നതിനും വിട്ടുകൊടുക്കുന്നതിലുള്ള നിയമ സാധ്യത വിളംബരം ചെയ്യുന്ന കര്‍മ്മശാസ്ത്ര ഉദ്ധരണികളുടെ അകമ്പടിയായും ചേര്‍ക്കും. നമുക്ക് രക്തത്തിന് നമ്മുടെ ഉടമസ്ഥാവകാശമില്ലെങ്കിലും കൈവശാവകാശമുണ്ടെന്നത് ശരിയാണ്. കൈവശാവകാശം നീക്കുന്നതിന് മതപിന്തുണയുണ്ടെന്നതും നേര് തന്നെ (മുഅ്നി 2/400).
    എന്നാല്‍ കേവലം നജസെന്ന് സാമാന്യവല്‍ക്കരിച്ച് രക്തദാനം അനുവദനീയമാണെന്ന് പറയാനൊക്കുമോ? ശരീരത്തിന്‍റെ ഒരു ഭാഗമായി കര്‍മ്മശാസ്ത്രം കൃത്യമായി രേഖപ്പെടുത്തുകയും മനുഷ്യഭാഗങ്ങള്‍ ഉപയോഗിക്കാനനുവദിച്ചു കൂടെന്ന് പ്രസ്താവിക്കുകയും ചെയ്തിരിക്കുമ്പോള്‍ വിശേഷിച്ചും?
            നമ്മുടെ ഈ ആശങ്കയ്ക്ക് വര്‍ഷങ്ങളുടെ ഭാരമുണ്ട്. സമാധാനമന്വേഷിച്ച് ഫിഖ്ഹിന്‍റെ ആഴങ്ങള്‍ താണ്ടിയവരുടെ വാതിലുകള്‍ മുട്ടിയിട്ടുണ്ട്. എന്നാല്‍ ആശ്വാസത്തിന്‍റെ ഒരു 'ഇബാറത്തും' ഇത് വരെ തടഞ്ഞിട്ടില്ലെന്ന് വേദനയോടെ കുറിക്കട്ടെ. അറിവെന്ന അമാനത്തിനോടുള്ള കടപ്പാട് കൊണ്ടണ് വിദഗ്ധമായി മൗനം ഭജിച്ച് തടി രക്ഷപ്പെടുത്താത്തത്. 
            ഈ കുറിപ്പുകാരന്‍റെ തീര്‍ത്തും വ്യക്തിപരമായ ഒരു നിരീക്ഷണം പങ്കുവെക്കാം; കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളില്‍ മുടി പോലുള്ള ജുസ്അകള്‍ (ശരീരഭാഗങ്ങള്‍) വില്‍ക്കാനോ ഉപയോഗിക്കാനോ നല്‍കരുതെന്നും അത് മറവ് ചെയ്യണമെന്നുമാണ് പറഞ്ഞിട്ടുള്ളത് (ശബ്രാമല്ലിസി 2/25). അപ്പോള്‍ പരസ്യമായി കാണപ്പെടും വിധത്തിലുള്ള ഉപയോഗപ്പെടുത്തലുകള്‍ മാത്രമായിക്കൂടെ സമ്മതിക്കരുതെന്ന് പറഞ്ഞത് കൊണ്ടുദ്ദേശ്യം? പ്രത്യേകിച്ചും ദൃഷ്ടിയില്‍ നിന്ന് മറക്കാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. രക്തം കയറ്റി ചികിത്സിക്കാന്‍ നല്‍കുന്നത് ദൃഷ്ടിയില്‍ നിന്ന് മായ്ക്കാനുള്ള കൊടുക്കലിന്‍റെ വ്യാപ്തിയില്‍ പെടുത്താന്‍ കഴിയില്ലേ. വിലക്കിയ ഉപയോഗത്തിന് പറഞ്ഞ ഉദാഹരണങ്ങള്‍ ജീവന്‍ രക്ഷപ്പെടും വിധമുള്ളതോ പുറത്തു കാണാന്‍ കഴിയാത്ത വിധത്തിലോ ഉള്ളവയല്ല എന്നുള്ളത് നമ്മുടെ നിഗമനത്തിന് അനുകൂല ഘടകമാണ്. 
പ്ലാസ്റ്റിക് സര്‍ജറിയും അവയവമാറ്റവും
                പ്ലാസ്റ്റിക് സര്‍ജറി മറ്റ് ശസ്ത്രക്രിയാ വിഭാഗങ്ങളില്‍ നിന്നും വളരെ പ്രത്യേകതയുള്ള ഒരു വിഭാഗമാണ്. പ്ലാസ്റ്റികോസ് എന്നാല്‍ 'ഏത് വിധത്തിലും മാറ്റാം' (ങീൗഹറ ചെയ്യാം) എന്നര്‍ത്ഥം. ഈ ശസ്ത്രക്രിയാ വിഭാഗത്തിന്‍റെ ചരിത്രം മനുഷ്യചരിത്രത്തില്‍ നിന്ന് തുടങ്ങുന്നു. പുരാതന ഈജിപ്തിലെ പഴയ രാജവംശകാലത്ത് (3000-2500 ബി.സി.) മുറിവുകള്‍, മുഴകള്‍, ഒടിവുകള്‍ എന്നിവയുടെ ചികിത്സാരീതികളെ പറ്റി പ്രതിപാദിച്ചു കാണുന്നുണ്ട്. ഇന്ത്യയില്‍ ഏകദേശം 600 ബി.സി. യില്‍ രചിക്കപ്പെട്ടു എന്ന് കരുതുന്ന അഥര്‍വ്വ വേദത്തിലെ 'ശുശ്രുതസംഹിത' യില്‍ ശസ്ത്രക്രിയാ രീതികളെ പറ്റിയും ഉപകരണങ്ങളെ പറ്റിയും വിശദമായി പ്രതിപാദിക്കുന്നുണ്ട്.
                        ആധുനിക പ്ലാസ്റ്റിക് സര്‍ജറിയുടെ പിതാവ് സര്‍ ഹരോള്‍ഡ് ഗില്ലി എന്ന ഇ.എന്‍.ടി. സര്‍ജനാണ്. ഇദ്ദേഹം 1882 ല്‍ ന്യൂസിലാന്‍റില്‍ ജനിക്കുകയും തുടര്‍ന്ന് ഇംഗ്ലണ്ടിലേക്ക് കുടിയേറുകയും അവിടെ പ്ലാസ്റ്റിക് സര്‍ജറിയുടെ വ്യാപനത്തിനായി ജീവിതകാലം മുഴുവന്‍ പ്രയത്നിക്കുകയും ചെയ്തു. ഇന്ത്യയില്‍ ഇന്ന് ഏകദേശം 3400 റോളം പ്ലാസ്റ്റിക് സര്‍ജډാരും ലോകോത്തര നിലവാരമുള്ള ചികിത്സാ സൗകര്യങ്ങളുമുണ്ട്. (സര്‍വ്വ രോഗ വിജ്ഞാന കോശം)
                                                                                                                               അഹ്സനി 

കഴുതയെ ചുമക്കുന്ന കഴുതകള്‍

കഴുതയെ ചുമക്കുന്ന കഴുതകള്‍


                ടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പരന്ന ഒരു കുറിപ്പ് വളരെ യാഥാര്‍ത്ഥ്യമായി തോന്നി. "തന്‍റെ വീടിന്‍റെ ജനലിലൂടെ തൊട്ടടുത്ത വീട്ടിലെ അയലിലേക്ക് നോക്കിയപ്പോള്‍ ആ സ്ത്രീക്ക് കാണാന്‍ കഴിഞ്ഞത് അഴുക്ക് പുരണ്ട വസ്ത്രങ്ങളായിരുന്നു. ഇതുകണ്ട് അയല്‍വാസിയുടെ  വൃത്തിയില്ലായ്മയെ പറ്റി സദാ പുലമ്പിക്കൊണ്ടിരുന്ന ആ സ്ത്രീയുടെ ഭര്‍ത്താവ് എഴുന്നേറ്റ് വന്ന് ജനാലയുടെ ചില്ലുകളില്‍ പറ്റിപ്പിടിച്ചിരുന്ന അഴുക്കുകളും പൊടിപടലങ്ങളും തുടച്ച് നീക്കി. ശേഷം ഭാര്യയോട് പറഞ്ഞു: ഒന്ന് കൂടി നോക്കൂ. അപ്പോള്‍ മനസ്സിലാകും അഴുക്ക് അവരുടെ വസ്ത്രങ്ങളിലാണോ? നമ്മുടെ ജനലിന്‍റെ ഗ്ലാസ്സിലാണോ എന്ന്. തുടര്‍ന്ന് നോക്കിയ സ്ത്രീക്ക് കാണാന്‍ കഴിഞ്ഞത് നല്ല ശോഭയില്‍ തിളങ്ങുന്ന വസ്ത്രങ്ങളെയായിരുന്നു". 
                  ഇത് തന്നെയാണ് ഇന്നത്തെ കൂടുതല്‍ മനുഷ്യരുടെയും അവസ്ഥ. അഴുക്കും പൊടിപടലങ്ങളും പിടിച്ച മനതലങ്ങളില്‍ നിന്ന് നാം മറ്റുള്ളവരെ വീക്ഷിക്കുമ്പോള്‍ മഞ്ഞപ്പിത്തം പിടിച്ചവനെപ്പോലെയാണ്. അവന്‍ എല്ലാം മഞ്ഞയായി കാണുന്നു. അതുപോലെ ഇവനും മുഴുവന്‍ അഴുക്ക് ചാലുകളായി തോന്നും. നമ്മുടെ സന്തോഷ സന്താപങ്ങളുടെ കാരണക്കാര്‍ നമുക്ക് ചുറ്റുമുള്ളവരാണ് എന്ന് നാം ചിന്തിക്കുന്നു. എന്നാല്‍ ഒന്ന് കൂടെയുള്ള അഗാധമായ ചിന്തയില്‍ നമുക്ക് മനസ്സിലാകും അതിന്‍റെയെല്ലാം കാരണക്കാര്‍ നാം തന്നെയാണെന്ന്.
                        മഹാന്‍മാര്‍ പറഞ്ഞതായികാണാം ജനങ്ങളെ നിരീക്ഷിക്കുന്നവന്‍ ദുഃഖിച്ച് ചാവും. ജനങ്ങളുടെ തൃപ്തി കിട്ടാക്കനിയാണ്. ജനങ്ങളുടെ തൃപ്തി ഒരിക്കലും പൂര്‍ണ്ണാര്‍ത്ഥത്തില്‍ കിട്ടാക്കനിയാണെങ്കില്‍ അല്ലാഹുവിന്‍റെ തൃപ്തി നിര്‍ബന്ധമായും നേടേണ്ടതാണ്. ഇഹലോകത്തേയും പരലോകത്തേയും സന്തോഷവും ഐശ്വര്യവും ആര്‍ജ്ജിക്കണമെങ്കില്‍ ജനങ്ങള്‍ക്കും പൊതുസമൂഹത്തിനും ഇഷ്ടപ്പെട്ടാലും ഇഷ്ടപ്പെട്ടില്ലെങ്കിലും സര്‍വ്വ ചരാചരങ്ങളേയും സൃഷ്ടിച്ച് പക്ഷം കൂടാതെ പരിപാലിക്കുന്ന രക്ഷിതാവായ അല്ലാഹുവിന്‍റെ തൃപ്തി കാംക്ഷിച്ചാവണം നമ്മുടെ കര്‍മ്മരേഖ നാം ചിട്ടപ്പെടുത്തേണ്ടത്. ഇത്തരത്തില്‍ തന്‍റെ നിലപാടുകളെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും ദൃഢബോധമുളളവന് പിന്നെ മറ്റുളളവരുടെ കുറ്റങ്ങള്‍ക്കും കുറവുകള്‍ക്കും പുറകെപോകാന്‍ താല്‍പര്യമോ സമയമോ കാണില്ല. അവര്‍ക്ക് ജനങ്ങളുടെ ദുന്‍യവിയായ കാര്യങ്ങളില്‍ വ്യാകുലതകളുമില്ല. ആദ്യം നമ്മുടെ മനസ്സാണ് സ്ഫുടമാകേണ്ടത്. നമ്മുടെ മനസ്സില്‍ അടിഞ്ഞ്കൂടിയ മാലിന്യങ്ങളേയും പൊടിപടലങ്ങളേയും തുടച്ച് നീക്കാന്‍ നാം തയ്യാറായാല്‍ മറ്റുളളവരില്‍ നന്‍മ കാണാനാകും
ജൂഹ കഥകളില്‍ രസകരമായൊരു കഥ കാണാന്‍ കഴിയും ജൂഹയും മകനും കഴുതപ്പുറത്ത് കയറി അങ്ങാടിയിലൂടെ യാത്ര ചെയ്യുന്നത് കണ്ട ജനങ്ങള്‍ പറഞ്ഞു. ആ ജൂഹ എത്ര ക്രൂരനായ മനുഷ്യനാണ്. അയാളും മകനും കൂടി ആ പാവം കഴുതയുടെ പുറത്ത്കയറി ഇരിക്കുന്നു. ഇത് കേട്ട ജൂഹ മകനെ കുതപ്പുറത്തിരുത്തി യാത്ര തുടര്‍ന്നു. ഇതുകണ്ട ജനങ്ങള്‍ പറഞ്ഞു. എന്ത് ദുഷ്ടനായ മകനാണ് ആ പാവം വൃദ്ധനെ നടത്തിക്കൊണ്ട് അവന്‍ കഴുതപ്പുറത്ത് കയറി ഞെളിഞ്ഞിരിക്കുന്നത് കണ്ടോ. ഇതുകേട്ട മകന്‍ ഉടന്‍ തന്നെ കഴുതപ്പുറത്ത്നിന്നിറങ്ങി ജൂഹയെ കഴുതപ്പുറത്ത് കയറ്റി യാത്ര തുടര്‍ന്നു. ഇത് കണ്ട പൊതുജനം വീണ്ടും പറഞ്ഞു. എന്ത് അപമാന്വിതനായ പിതാവാണ് അദ്ദേഹം തന്‍റെ പാവം മകനെ നടത്തിക്കൊണ്ട് കഴുതപ്പുറത്ത് കയറി സുഖിച്ച് യാത്ര ചെയ്യുന്നുവോ. ജനങ്ങളുടെ അഭിപ്രായങ്ങള്‍ കേട്ട് പൊറുതിമുട്ടിയ ജൂഹയും മകനും കഴുതയെ ചുമന്നുകൊണ്ട് പോകാന്‍ തീരുമാനിച്ചു. അങ്ങനെ കഴുതയേയും ചുമന്മ്പോകുന്ന ജൂഹയേയും മകനേയും കണ്ട പൊതുജനം ഉറക്കെ വിളിച്ചുപറഞ്ഞു. കഴുതയെ ചുമക്കുന്ന കഴുതകള്‍.
                             കഥയുടെ സത്യവശം എന്തുമാകട്ടെ ജനങ്ങളെ തൃപ്തിപ്പെടുത്താന്‍ ശ്രമിക്കുന്നവരുടെ നേര്‍ചിത്രമാണ് ഈ കഥ. എന്നുകരുതി എല്ലാ തോന്നിവാസവും ചെയ്ത് എല്ലാവരുടെയും മുന്നില്‍ പരിഹാസപാത്രമാകണമെന്നല്ല. ജനങ്ങളെ തൃപ്തിയേക്കാള്‍ സൃഷ്ടാവിന്‍റെ തൃപ്തിക്കാണ് മുന്‍ഗണന നല്‍കേണ്ടത്. മറിച്ച് സൃഷ്ടികളുടെ തൃപ്തിക്ക് സാമാന്യതയില്‍ കവിഞ്ഞ മുഖവില നല്‍കിയാല്‍ ജൂഹയുടെയും മകന്‍റെയും അവസ്ഥയാകും പരിണിത ഫലം. പ്രവാചകന്‍ മുഹമ്മദ് നബി (സ) തങ്ങള്‍പോലും ചിലര്‍ക്ക് സ്വീകാര്യനായിരുന്നില്ല. സത്യമതത്തിന്‍റെ പ്രചണ്ട പ്രചരണവുമായി പ്രവാചകന്‍ പ്രബോധന ദൗത്യത്തിലേയ്ക്ക് കടന്നുവന്നപ്പോള്‍ തന്‍റെ ഏറ്റവും അടുത്ത കുടുംബക്കാര്‍ പോലും പ്രവാചകനെ തൃപ്തിപ്പെട്ടില്ല. അവര്‍ പ്രവാചകനോട് അകലം പാലിച്ചു. ഇതില്‍ വിഷമം തൂകിയ വിശ്വപ്രവാചകനെ അല്ലാഹു സമാശ്വസിപ്പിക്കുന്നത് നമുക്ക് കാണാന്‍ കഴിയും. അവരെയോര്‍ത്ത് വ്യാകുലപ്പെടേണ്ടെന്നും സത്യം ബോധ്യമായിട്ടും മനഃപൂര്‍വ്വം ദുര്‍പാത ആഗിരണം ചെയ്തവരെപ്പറ്റി ദുഃഖം വേണ്ടെന്നും പ്രവാചക ദൗത്യം പ്രബോധനമാണെന്നും അല്ലാഹു വ്യക്തമാക്കിക്കൊടുത്തു. ഇതില്‍ നിന്ന് നമുക്ക് മനസ്സിലാകുന്നത് താനെടുത്ത തീരുമാനങ്ങളുടെ ഗുണദോഷങ്ങള്‍ പുല്‍കേണ്ടത് ആ വ്യക്തി തന്നെയാണെന്നാണ്.
                              നബി(സ)ക്ക് വ്യക്തമായ ദിശാബോധവും മാര്‍ഗവും ഉണ്ടായിരുന്നു. നമുക്കും വ്യക്തവും സുദൃഢവുമായ ഒരു അക്ഷയ പാത അവിടുന്ന് പഠിപ്പിച്ച് തന്നിട്ടുണ്ട് ജനങ്ങളുടെ തൃപ്തി അവഗണിച്ച് അല്ലാഹുവിന്‍റെ പ്രീതി തേടിപോകുന്നവന്‍റെ കാര്യം അല്ലാഹു ഏറ്റെടുത്തിരിക്കുന്നു. നാം ജൂഹ കഥയിലെ കഴുതയെ ചുമക്കുന്ന കഴുതകള്‍ ആകാതെ സ്വവിജയം കാംക്ഷിച്ച് സൃഷ്ടാവിന്‍റെ തൃപ്തിക്ക് പാത്രീഭൂതരാകാന്‍ വേണ്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക. മനസ്സില്‍ നിന്ന് അസൂയയും കുശുമ്പും ഉള്‍നാഢ്യവും മാറ്റിവെച്ച് തെളിഞ്ഞ ഹൃദയത്തോടെ സൃഷ്ടാവിന്‍റെ സമക്ഷം പുല്‍കാനായാല്‍ നാമും വിജയികളുടെ പക്ഷം ചേരും അല്ലാത്ത പക്ഷം നാം പരാജിത പക്ഷത്ത് അണിചേരേണ്ടി വരും. ഈയൊരു നഗ്ന സത്യം മനതാരില്‍ സൂക്ഷിച്ചാവട്ടെ നമ്മുടെ ഇനിയുളള ഓരോ ചവിട്ടടികളും.  

Related Posts Plugin for WordPress, Blogger...