നന്മകള്‍ പൂക്കുന്ന ഈ പൂങ്കാവനത്തിലേക്ക് സ്വാഗതം

Tuesday 5 October 2021

മുജദ്ദിതായ കുന്നത്തേരി തങ്ങൾ(റ)

 മുജദ്ദിതായ കുന്നത്തേരി തങ്ങൾ(റ)

 ═════❁✿🌹🌹🌹✿❁════​═


1910 ൽ ആന്ത്രോത്ത് ദ്വീപിൽ ജനിച്ച ശൈഖുനാ (റ) 1968 ൽ വഫാത്തായപ്പോൾ ഒരു യുഗപുരുഷന്റെ വിയോഗമായിരുന്നു അതെന്ന് അവിടെത്തെ ചരിത്രം പഠിച്ചാൽ ബോധ്യമാകുന്ന ഒന്നാണ്.

മുത്ത്നബി (ﷺ) പറഞ്ഞു:

( إِنَّ اللَّهَ يَبْعَثُ لِهَذِهِ الْأُمَّةِ عَلَى رَأْسِ كُلِّ مِائَةِ سَنَةٍ مَنْ يُجَدِّدُ لَهَا دِينَهَا )

رواه أبو داود

ഇസ് ലാമിന്റെ പ്രഭക്ക് മങ്ങലേൽക്കുന്ന പ്രവണതകൾ സമൂഹത്തിൽ നടമാടുമ്പോൾ സമൂഹ സമുദ്ധാരണത്തിനായി ഓരോ നൂറ്റാണ്ടിലും അല്ലാഹു ചില മഹാൻമാരെ നിയോഗിക്കും. )

അവരാണ് മുജദ്ദിദ് എന്ന പേരിൽ അറിയപ്പെടുക. അവരിൽ പ്രധാനിയാണ് കുന്നത്തേരിയിൽ അന്ത്യവിശ്രമം കൊള്ളുന്ന ബാനീ നൂറുൽ ഇർഫാൻ അൽ ഖുത്വ് ബുൽ ഫർദുൽ ജാമിഉ ബൈനശ്ശരീഅത്തി വൽ ഹഖീഖ ശൈഖുനാ അശ്ശൈഖ് അബുൽ ഫള്വ് ൽ അസ്സയ്യിദ് മുഹമ്മദ് ജലാലുദ്ധീൻ അൽ ഐദറൂസിയ്യുൽ ഖാദിരിയ്യുസ്സ്വൂഫിയ്യു ന്നൂരിയ്യ് (ഖു:സി).

ഒരു മുജദ്ദിദിന് ആവശ്യമായ സർവ്വഗുണങ്ങളും മേളിച്ച മഹാനായിരുന്നു മഹാനവർകൾ.

തന്റെ മുന്നിൽ കണ്ട ഇസ്ലാമിക വിരുദ്ധ ആചാരാനുഷ്ഠാനങ്ങളെ മുഴുവൻ തിരുത്തുന്നതിന് ആ ജീവിതം ഉഴിഞ്ഞ് വച്ചു. ശരീഅത്തിന്റെ ശരിയായ വശങ്ങൾ പ്രമാണങ്ങൾ നിരത്തി സംവദിച്ചപ്പോൾ വർഷങ്ങളായി അനുഷ്ഠിച്ച് പോന്നിരുന്ന ദുരാചാരങ്ങളെ തിരുത്തിക്കുറിക്കാൻ സാധിച്ചു. ഇസ്‌ലാമിന്റെ ശരിഅത്തിന്റെ (പ്രത്യക്ഷഭാഗം ) പ്രഭക്ക് മങ്ങലേൽക്കുന്ന പ്രവണതകൾക്കെതിരേ ശക്തമായി നിലക്കൊണ്ടപ്പോൾ ആത്മീയ വശം ശോഷണത്തിന്റെ വക്കിലായിരുന്നു എന്നത് ഒരു സത്യമായിരുന്നു. കാരണം ആത്മീയത (ത്വരീഖത്ത് ) അലർജിയായി കാണുന്ന ഭൂരിപക്ഷ സമൂഹമായിരുന്നു അത് 

ത്വരീഖത്ത് സമുദ്ധാരകൻ

  ════❁✿🌹🌹🌹✿❁════​

ത്വരീഖത്ത് (ആത്മീയ വശം) എന്ന പേരിൽ പല വ്യാജൻമാരും പ്രത്യക്ഷപ്പെട്ട കാലമായിരുന്നു അത്. ഒറിജിനലും വ്യാജനും തിരിച്ചറിയാതെ ജനം നട്ടം തിരിഞ്ഞപ്പോൾ ജനങ്ങളെ ബോധവത്കരിക്കുന്നതിന് വേണ്ടി ധാരാളം പ്രസംഗങ്ങൾ നടത്തുകയും ചെയ്തു. തന്റെ പ്രസംഗ വൈഭവത്തിലൂടെ ഒരു പാട് ജനങ്ങൾക്ക് ത്വരീഖത്തിന്റെ ശരിയായ പാത മനസ്സിലാക്കിക്കൊടുക്കാനും സാധിച്ചു. തന്റെ വല്ലിപ്പയായ ഗൗസുൽ അഅ്ളം (റ) വിന്റെ സമുദ്ധാരണത്തിന് മുഖ്യ പങ്ക് വഹിച്ചത് പ്രഭാഷണമായിരുന്നു എന്നത് ഒരു നഗ്ന സത്യമാണ്.ആ പാത ശൈഖുന (റ) വും സ്വീകരിച്ചു. തന്റെ ആത്മീയ പ്രഭാഷണത്തിൽ ലയിച്ച് ഹൃദയം പ്രകാശിച്ചവർ നിരവധിയാണ്. പ്രബോധകന്റെ പ്രധാന ആയുധമായ പ്രഭാഷണം മുറുകെ പിടിച്ച ശൈഖുനാ (റ) യിൽ ഹഠാദാകർഷിച്ചവർ അനവധിയാണ്. ഇങ്ങനെ മുൻഗാലയുഗപുരുഷൻമാർസമൂഹ സമുദ്ധാരണത്തിനായി സ്വീകരിച്ച പലവഴികളും ശൈഖുനാ (റ)യും സ്വീകരിച്ചു.

രചനകൾ
⊱⋅───⊱◈◈◈⊰───⋅⊰

മുത്ത്നബി (സ്വ) തങ്ങൾ പറഞ്ഞു:
قال رسول الله صلي الله عليه وسلم:أوتيت ليلة أسري بي ثلاثة علوم.فعلم أخذ عليٌ في كتمه،وعلم خيرت في تبليغه،وعلم أمرت بتبليغه

ഇസ്റാഇന്റെ രാത്രിയിൽ എനിക്ക് മൂന്ന് വിജ്ഞാനങ്ങൾ നൽകപ്പെട്ടു. 

1-മറച്ച് വെക്കണം എന്ന് എന്നോട് ആവശ്യപ്പെട്ട വിജ്ഞാനം, (പ്രത്യേകക്കാരിൽ പ്രത്യേകക്കാരുടെ വിജ്ഞാനം അഥവാ ഹഖീഖത്ത്) 

2 -പ്രബോധനം ചെയ്യേണ്ട വിശയത്തിൽ എനിക്ക് ഇഷ്ടം പ്രവർത്തിക്കപ്പെടാൻ അനുവാദം നൽകപ്പെട്ട വിജ്ഞാനം, (പ്രത്യേകക്കാരുടെ വിജ്ഞാനം അഥവാ ത്വരീഖത്ത് )

3 -പ്രബോധനം ചെയ്യൽ കൊണ്ട് കൽപിക്കപ്പെട്ട വിജ്ഞാനം ( സാധാരണക്കാർക്കും അസാധാരണക്കാർക്കും വിളംബരം ചെയ്യുന്ന വിജ്ഞാനം അഥവാ ശരീഅത്ത്)

ഈ മൂന്ന് വിജ്ഞാനത്തിലും അഗാതമായ അവഗാഹത്തിന്റെ ഉടമയും ആവിശയങ്ങളിൽ ഗ്രന്ഥരചനയും നടത്തിയ മഹാനാണ് കുന്നത്തേരി തങ്ങൾ (റ). നൂരി ബിരുദം കരസ്ഥമാക്കിയ പണ്ഡിത പ്രഭുവാണ് മഹാനവർകൾ.

     ശരീഅത്തിലെ രചന
⊱⋅──────⊱◈◈◈⊰──────⋅⊰

        വാജിബാത്ത് മാല
════❁✿🌹🌹🌹✿❁═══​═

ഈ ഗ്രന്ഥത്തെ കുറിച്ച് അവിടെത്തെ മകനും മഞ്ചേരി ശൈഖുന (റ) വിന്റെ പ്രധാന ഖലീഫയുമായിരുന്ന ഖുത്വ് ബുൽ വുജൂദ് ശൈഖുന അസ്സയ്യിദ് ശിഹാബുദ്ധീനുൽ ഖാദിരിയ്യു സ്സ്വൂഫിയ്യ് (റ) പരിചയപ്പെടുത്തിയത് ഇപ്രകാരമാണ് ...

"ഇസ്‌ലാമിക വിശ്വാസ സംഹിതയുടെ സംഗ്രഹ വിശകലനം. പരിശുദ്ധ ശഹാദത്ത് കലിമയുടെ ഫർള്വുകൾ, അവയുടെ 40 അസ്വ് ലുകൾ , കലിമയുടെ ശർത്വുകൾ , ഈമാനിന്റെ ഫർള്വുകൾ, ശർത്വുകൾ തുടങ്ങി ഓരോ വിശ്വാസിയും ഉൾക്കൊള്ളേണ്ട ആദർശ തത്വങ്ങൾ, നിസ്ക്കാരം, നോമ്പ്, മുതലായ കർമങ്ങളുടെ നിയമവശങ്ങൾ, ഉപദേശങ്ങൾ എന്നിവ അടങ്ങിയ അറബി മലയാള കാവ്യ സമാഹാരമാണ് വാജിബാത്ത് മാല. സാധാരണ ജനങ്ങൾക്കും മറ്റും അനായാസം ഗ്രഹിക്കാവുന്ന രീതിയിലുള്ള ക്രോഡീകരണവും അവതരണവും ഇതിന്റെ പ്രത്യേകതയാണ്.

ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ പ്രധമവും പ്രധാനവുമായ വിശുദ്ധ കലിമയുടെ നാല് ഫർള്വുകളിൽ ഒന്നാമത്തേതും അതിന്റെ പത്ത് അസ്വ് ലുകളുമാണ് ആദ്യത്തിൽ . ബാക്കിയുള്ള മൂന്ന് ഫർള്വുകൾ ഓരോന്നും അവ യുടെ അസ്വ് ലുകളും തുടർന്ന് വിവരിക്കുന്നു. വിശ്വാസത്തിൽ പിഴച്ച ഖദ് രിയ്യ, ജബ് രിയ്യ തുടങ്ങിയ വിഭാഗങ്ങളെ സംഭന്ധിച്ച പരാമർശവും എഴുപത്തിമൂന്ന് വിഭാഗത്തിൽ രക്ഷപ്പെടുന്ന ഏക വിഭാഗമായ അഹ് ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ വിവരണവും ഇതിൽ വരുന്നു.

ശേഷം നിസ്ക്കാരവും അതിനോട് ബന്ധപ്പെട്ട വിശയങ്ങളും ഈമാൻ കാര്യങ്ങളും അതിന്റെ ശർത്വുകളും ഫർള്വുകളും പ്രതിപാദിക്കുന്നു. അവസാനം സാരോപദേശവും ഉൾപ്പെടുത്തിയിരിക്കുന്നു. ചുരുക്കത്തിൽ ഒരു മുസ്‌ലിം അറിയൽ തികച്ചും അനിവാര്യമായ അമൂല്യ ജ്ഞാനശേഖരമാണ്, പ്രബല ഗ്രന്ഥങ്ങളുടെ പിൻബലത്തോടെ വന്ദ്യരായ പിതാവ് (റ) മുസ്‌ലിം ലോകത്തിന് സമർപ്പിച്ച വാചി ബാത്ത്മാല.

ശേഷം മഹാനായ ഖുത്വ് ബുൽ വുജൂദ് (റ) പറയുന്നു.

"എന്റെ വന്ദ്യരായ പിതാവും ശൈഖും ആലുവ കുന്നത്തേരി മദ്റസ നൂറുൽ ഇർഫാൻ അറബിക്കോളേജ് സ്ഥാപകനുമായ ബഹു: ശൈഖുന അശ്ശൈഖ് അസ്സയ്യിദ് മുഹമ്മദ് ജലാലുദ്ധീനുൽ ഐദറോസിയ്യുൽ ജീലിയ്യുന്നൂരിയ്യുൽ ഖാദിരിയ്യു സ്സ്വൂഫിയ്യ് എന്ന എ.ഐ. മുത്ത് കോയ തങ്ങൾ (ഖു.സി ) അവർകളാണ് വാജിബാത്ത് മാലയുടെ രചയ്താവ്.

ലക്ഷദ്വീപിലെ ആന്ത്രോത്ത് ദ്വീപിൽ ഹിജ്റ 1327-ൽ (എ.ഡി.1910 ജൂൺ 3 ) വന്ദ്യരായ പിതാവ് (റ) ഭൂജാതരായി. പിതാവ് പുതിയ ഇല്ലത്ത് അപ്പുര സയ്യിദ് ഐദ റോസ് വലിയുല്ലാഹി തങ്ങ കോയ തങ്ങൾ (ഖു.സി) അവർകളും മാതാവ് ഐശിയ്യര വലിയബി എന്ന മഹതിയുമാണ്. പ്രാധമിക പഠനങ്ങൾക്ക് ശേഷം തമിഴ് നാട്ടിലെ പുതുക്കുടി മദ്റസ അന്നൂറുൽ മുഹമ്മദിയ്യയിൽ ഉപരിപഠനം നടത്തുകയും ഉന്നതശ്രേണിയിൽ നൂരി ബിരുദം കരസ്ഥമാക്കുകയും ചെയ്തു.

പ്രഗത്ഭ പണ്ഡിതനും സർവ്വാ ഗീകൃത വലിയ്യുമായ ഹസ്റത്ത് അബ്ദുൽ കരീം സ്വൂഫി (ഖു.സി) അവർകളായിരുന്നു പ്രധാന ഗുരുനാഥൻ

പഠന കാലത്ത് സ്വൂഫി ഹസ്റത്തുമായുണ്ടായ സഹവാസവും ബന്ധവും ശൈഖുനായെ ആത്മീയതയിലേക്ക് കൂടുതൽ അടുപ്പിച്ചു. പഠന ശേഷം അതിന്റെ വളർച്ചക്കും വികാസത്തിനുമായി നടത്തിയ പ്രയത്നത്തിൽ ആദ്യം ആന്ത്രോത്ത് ദ്വീപിലെ അശ്ശൈഖ് അസ്സയ്യിദ് അഹ്മദുൽ ജീലി (ഖു: സി) അവർകളോടും ശേഷം തൊടുപുഴ ശൈഖുന അശ്ശൈഖ് മുഹമ്മദ് സ്വൂഫിയ്യുൽ ഖുത്വാരി (ഖു:സി ) അവർകളോടും ബൈഅത്ത് ചെയ്ത് അത്യുന്നത ആത്മീയ സരണിയിൽ അംഗമായി.

അശ്ശൈഖ് അസ്സയ്യിദ് യൂസുഫുർരിഫാഈ (ഖു: സി) ആന്ത്രോത്ത്, അശ്ശൈഖ് കമ്മുക്കുട്ടി മൗലാന (ഖു:സി) കാളത്തോട് - തൃശ്ശൂർ, എന്നിവരും വന്ദ്യരായ പിതാവി (റ)ന്റെ ആത്മീയ ഗുരുക്കളാണ്. ഖാദിരിയ്യ, രിഫാഇയ്യ , ചിശ്തിയ്യ, ശാദുലിയ്യ, നഖ്ശബന്ധിയ്യ, ത്വരീഖത്തുകളിൽ ശൈഖും ഖലീഫയുമായി ഉന്നതി പ്രാപിച്ച വന്ദ്യരായ പിതാവ് (റ) അദ്ധ്യാത്‌മിക പ്രവർത്തനങ്ങളിലായി ജീവിതം നയിച്ചു."

ശരീഅത്തിലും ത്വരീഖത്തിലും ഹഖീഖത്തിലും ഗ്രന്ഥരചനകൾ നടത്തിയ ശൈഖുന (റ) യുടെ ശരീഅത്തിലെ രചനയെ പരിജയപ്പെടുത്തിയപ്പോൾ അൽപം രചയ്താവിന്റെ ചരിത്രം കൂടി എഴുതിയിതാണ്. യുഗപുരുഷൻമാരുടെ പ്രബോധന ദൗത്യങ്ങളിൽ പ്രഭാഷണം മികച്ച് നിന്നത് പോലെ രചനകളും മുഴച്ച് നിന്നതായി ചരിത്രത്തിൽ കാണാം.

തൗഹീദ് മാല
════❁✿🌹🌹🌹✿❁═══​═

ത്വരീഖത്ത് എന്ന പേരിൽ പല വ്യാജൻമാരും പ്രത്യക്ഷപ്പെട്ട കാലമായിരുന്നു ശൈഖുനാ(റ) യുടെ കാലം. ഒറിജിനലും വ്യാജനും തിരിച്ചറിയാതെ ജനം നട്ടം തിരിഞ്ഞപ്പോൾ ജനങ്ങളെ ബോധവത്കരിക്കുന്നതിന് ധാരാളം പ്രസംഗങ്ങൾ നടത്തുകയും തദ് വിഷയകമായി നെല്ലും പതിരും വേർതിരിച്ചറിയുവാൻ എക്കാലത്തും ഉപകാരപ്രദമാം വിതം തൗഹീദ് മാല എന്ന കൃതി രചിച്ച് പൊതുജന സമക്ഷം സമർപ്പിക്കുകയും ചെയ്തു ശൈഖുനാ (റ).

ഈ രചനയെ സംബന്ധിച്ച് രചയ്താവായ ശൈഖുന (റ) പറഞ്ഞത് ഇപ്രകാരമാണ്.

"ശരീഅത്തിന്റെ മഅ്മൂറാത്ത് ( കൽപ്പിക്കപ്പെട്ട കാര്യങ്ങൾ) മൻഹിയ്യാത്തുകളെ (നിരോധിക്കപ്പെട്ട കാര്യങ്ങൾ) നല്ല പോലെ പഠിച്ചറിഞ്ഞ് ശരീഅത്തിന്റെ ഇസ്തിഖാമത്ത് സുബൂത്തായ ( സ്ഥിരപ്പെട്ട ) സാലികീങ്ങൾക്ക് (റബ്ബിനെ ലക്ഷ്യം വെക്കുന്നവർ) ഖാസ്സ്വായി ( പ്രത്യേകമായി ) ഉണ്ടാക്കപ്പെട്ടതാക്കുന്നു. ഇസ്വ് ത്വി ലാഹു സ്സ്വൂഫിയ്യത്തും ( സ്വൂഫികളുടെ സാങ്കേതിക പ്രയോഗങ്ങൾ)കൂടി പഠിച്ച സാലിക്കീ ങ്ങൾക്ക് അവരുടെ മഖ്സ്വൂദിനെ (ഉദ്ദേശത്തിനെ ) നിറവേറ്റുവാൻ ഈ പാട്ട് വലിയ സഹായം ചെയ്യുന്നതാകുന്നു. ശരീഅത്തിന്റെ അഅ്മാലുകളെ (പ്രവർത്തനങ്ങൾ) കൊണ്ടുള്ള രിയാള്വാത്ത് (പരിശീലനങ്ങൾ ) കൂടാതെ യാതൊരു പ്രകാരത്തിലും ഫലം ചെയ്യുന്നതല്ല. ഇതിൽ അടങ്ങിയ വിവരങ്ങളെല്ലാം ഗ്രഹിക്കുവാൻ അവാമുന്നാസിന്ന് (ത്വരീഖത്തില്ലാത്തവർ ) ഒരു കാമിലായ മുർശിദിനെ എത്തിക്കുക തന്നെ വേണം.

തൗഹീദ് മാലയെ സംബന്ധിച്ച് അവിടുത്തെ പ്രധാന ഖലീഫ മഞ്ചേരി ശൈഖുന (റ) പറഞ്ഞത് ഇപ്രകാരമാണ്.

"തൗഹീദ് മാല ( അറബ് മലയാളം; മാപ്പിളപ്പാട്ട്) ശരീഅത്തുൽ ഇസ് ലാമിൽ അചഞ്ചലമായി അടിയുറച്ച് കൊണ്ട് രക്ഷിതാവിനെ മാത്രം ലക്ഷ്യമാക്കിയ ആത്‌മവിത്തുകൾക്ക് പ്രത്യേകം (ചില ശിഷ്യൻമാർ ആവശ്യപ്പെട്ടത് കൊണ്ട് ) രചിച്ചിട്ടുള്ളതും, ഇസ്വ് ത്വി ലാഹു സ്സ്വൂഫിയ്യത്തെന്ന  (സ്വൂഫികളുടെ സാങ്കേതിക ) പദപ്രയോഗങ്ങൾ ഗ്രഹിച്ചവർക്ക് ഒട്ടധികം പ്രയോചനം ചെയ്യുന്നതും , ത്വരീഖത്തിന്റെ എല്ലാ വശങ്ങളും പ്രഭലപ്പെട്ട കിതാബുകളുടെ രത്നച്ചുരുക്കമെന്നോണം പ്രതിഭാദിച്ചിട്ടുള്ളതും, ആദ്യന്തം ആത്‌മ ജ്ഞാനങ്ങളാൽ നിബിഢവുമായ ഒരു മഹിത ജ്ഞാനകാണ്ഡമാണത്.

മഞ്ചേരി ശൈഖുന (റ) യുടെ പ്രധാന ഖലീഫയായ ഖുത്വ് ബുൽ വുജൂദ് (റ) പറഞ്ഞത് ഇപ്രകാരമാണ്.

"ത്വരീഖത്തിൽ പ്രവേശിക്കുവാനുദ്ദേശിക്കുന്നവന് നിർബന്ധമായ കാര്യങ്ങൾ, മുറബ്ബിയായ ശൈഖിന്റെ അടയാളങ്ങൾ, നിബന്ധനകൾ, മുരീദ് പാലിക്കേണ്ട നിയമങ്ങൾ, വ്യവസ്ഥകൾ ആത്മീയ മേഖലയിൽ സഞ്ചരിക്കുന്നവന്റെ ഹൃദയത്തിനുണ്ടാകുന്ന അവസ്ഥകൾ, മാറ്റങ്ങൾ, തൗഹീദിന്റെ അഗാധജ്ഞാനങ്ങൾ തുടങ്ങി തസ്വവ്വുഫിന്റെ ജ്ഞാന മുത്തുകൾ ഓരോരുത്തരുടെയും ആന്തരീക നില അനുസരിച്ച് മനസ്സിലാക്കുവാൻ ഉദകുന്ന രീതിയിൽ രചിച്ച അറബി മലയാള പദ്യസമാഹാരമാണ് തൗഹീദ്മാല."

ത്വരീഖത്ത് സംബന്ധമായി വിവാദങ്ങളും ഖണ്ഡന മണ്ഡനങ്ങളും നടക്കുന്ന വർത്തമാന കാലത്ത് സാധാരണക്കാരന് പോലും ഗ്രാഹ്യമാകുന്ന ഭാഷയിലുള്ള ഈ കൃതിയുടെ പ്രസക്തി വർദ്ധിച്ചു വരികയാണ്. അതോടൊപ്പം ത്വരീഖത്തിന്റെ വിഷയത്തിൽ റിസർച്ച് നടത്തുന്നവർക്ക് വളരെ ഉപകാര പ്രദമായ അമൂല്യഗ്രന്ഥവും കൂടിയാണ് തൗഹീദ്മാല.


       മഅ് രിഫത്ത് മാല 
       എന്ന മുനാജാത്ത്  
════❁✿🌹🌹🌹✿❁═══​═

ബഹുമാനപ്പെട്ട മഞ്ചേരി ശൈഖുന (റ) ഈ ഗ്രന്ഥത്തെ പരിചയപ്പെടുത്തിയത് ഇവിടെ പകർത്താം

"ബഹുമാനപ്പെട്ട ശൈഖുന അൽ ആരിഫ് ബില്ലാഹിൽകുമ്മൽ മൗലാനാ അബുൽ ഫള്വ് ൽ അസ്സയ്യിദ് മുഹമ്മദ് ജലാലുദ്ധീൻ ഐ ദ്രോസിയ്യുന്നൂരിയ്യുൽ ഖാദിരിയ്യുസ്സ്വൂഫിയ്യുർരിഫാഇയ്യുൽ ചിശ്തിയ്യുശ്ശാദുലിയ്യുന്ന ഖ്ശബന്തിയ്യ് എ.ഐ മുത്ത് കോയ തങ്ങൾ എന്ന് പ്രസിദ്ധപ്പെട്ട ആന്ത്രോത്തിൽ ജനിച്ച് ആലുവായിൽ മറപെട്ട തങ്ങൾ അവർകളുടെ കുടെ ഹാലാത്ത് മഖാമാത്തുകളുടെ ആദ്യ ഘട്ടത്തിൽ പാടിയ ഒരു മുനാജാത്താകുന്നു. അഹ് ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ വിശ്വാസത്തിൽ അടിയുറച്ച വിശിഷ്യാ നമ്മുടെ ഖാദിരിയ്യത്തുസ്സ്വൂഫിയ്യത്ത് എന്ന ത്വരീഖത്തിൽ അംഗങ്ങളായ മുഹിബ്ബുകൾ തഹജ്ജുദ് സമയം, അല്ലെങ്കിൽ മഅ് രിബിന്റ പിറകെ, അല്ലെങ്കിൽ രാത്രി ഉറങ്ങും മുമ്പ് , അല്ലെങ്കിൽ സ്വുബ്ഹിന്റെ പിറകെ അല്ലെങ്കിൽ സൗകര്യം പോലെ ഏതെങ്കിലും ഒരു സമയം ആദത്തായി ഓതി വരൽ വളരെ നല്ലതാകുന്നു. അങ്ങനെ നേമമായി ഓതി വരുന്നവർക്ക് അവരുടെ ഹൃദയങ്ങളിൽ മഅ് രിഫത്ത് എന്ന പ്രകാശം ഉണ്ടാകുമെന്ന കാര്യം അനുഭവത്തിന്റെ വെളിച്ചത്തിൽ തീർത്ത് പറയാവുന്നതാകുന്നു."

വന്ദ്യരായ ഖുത്വ് ബുൽ വുജൂദ് (റ) പറയുന്നു:

വന്ദ്യരായ പിതാവിന്റെ ഹാലാത്ത് മഖാമാത്തുകളുടെ ആദ്യഘട്ടത്തിൽ ചൊല്ലിയ മുനാജാത്ത്, ആത്മീയ ദാഹികൾക്ക് വളരെയേറേ ഗുണപ്രദമായ അറബി മലയാള കാവ്യമാണ്.

വളരെ മഹത്വമുള്ളതും മഹാനവർകളുടെ ത്വരീഖത്തിൽ പ്രവേശിച്ചവന് വളരെയേറെ ഉപകാരം ചെയ്യുന്ന ഒരു കൃതിയാണ് മഅ് രിഫത്ത് മാല എന്നത് മേൽ വിവരിച്ചതിൽ നിന്നും വ്യക്തമാണ്.
അസ്റാറുൽ മുഹഖ്ഖിഖീൻ
    ═════❁✿🌹🌹🌹✿❁════​═


ശൈഖുന (റ)യുടെ പ്രധാന ഖലീഫയായ മഞ്ചേരി ശൈഖുന (റ) പറയുന്നു:

ഈ ഗ്രന്ഥത്തെ സംബന്ധിച്ച് അതിനെ കോർവ ചെയ്ത ശൈഖുനാ ബാനീ അവർകൾ (റ) അതിന്റെ അവസാന പേജുകളിൽ പറഞ്ഞതിനെ ഇവിടെ ഉദ്ധരിക്കാം "ഈ അസ്റാറുൽ മുഹഖ്ഖിഖീൻ എന്ന രിസാല ബഹുമാനപ്പെട്ട ശൈഖുന അൽ ഖുത്വ് ബുൽ അഷ്ഹർ, വശ്ശൈഖുൽ അക്ബർ അശ്ശൈഖ് മുഹമ്മദുൽ ഖുത്വാരീ (ഖ :സി) അവർകൾ നമ്മെ ഖിലാഫത്ത് തന്ന് ഖലീഫയായി നിശ്ച്ചയിച്ച സമയം നമ്മളോട് ബൈഅത്ത് ചെയ്ത മുരീദൻ മാർക്ക് കൊടുക്കാൻ ഏൽപ്പിച്ചതാകുന്നു. ഇതിനെ ഇപ്രകാരം കോർവ്വ ചെയ്തതും സ്വന്തം ചെലവിൽ അച്ചടിപ്പിച്ചതും നമ്മളോട് ബൈഅത്ത് ചെയ്ത മുരീദൻ മാർക്ക് ബൈഅത്ത് സമയം കൊടുക്കേണ്ടതിലേക്കാകുന്നു. ആയത് കൊണ്ട് ഇതിനെ അന്യർക്ക് അച്ചടിക്കുവാനോ വിൽപന ചെയ്യുവാനോ പാടുള്ളതല്ല" 

സ്വൂഫിയാക്കളുടെ ഇസ്ത്വി ലാഹ് മനസ്സിലാകാത്തവർ ഈ പുസ്തകം വായന ചെയ്യൽ പാടില്ലാത്തതാകുന്നു എന്ന് കൂടി ഗ്രന്ഥത്തിന്റെ ആദ്യപുറം പേജിലും ഉൾ പ്പേജിലും ശൈഖുനാ രേഖപ്പെടുത്തിയത് അതിന്റെ സ്വകാര്യതയെ ആഴത്തിൽ വ്യക്തമാക്കിത്തരുന്നു.

          താജുൽ അഖ്ബാർ
         (യൂസുഫ് ഖിസ്സ്വപ്പാട്ട്) 
   ════❁✿🌹🌹🌹✿❁═══​═

പദ്യരൂപത്തിലുള്ള അറബി മലയാള ഗ്രന്ഥമാണിത്. പരിശുദ്ധ ഖുർആൻ അതി സുന്ദര ചരിത്രമെന്ന് വിശേഷിപ്പിച്ച യൂസുഫ് നബി (അ) യുടെ ചരിത്രമാണ് ഇതിന്റെ ഉള്ളടക്കം. ചരിത്ര സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച പ്രദേശങ്ങൾ നേരിൽ പോയി കണ്ട് മനസ്സിലാക്കുകയും തഫ്സീറുകളുടെയും ഇസ് ലാമിക ചരിത്ര ഗ്രന്ഥങ്ങളുടെയും പിൻബലത്തോടെ ചരിത്രാവതരണം നടത്തുകയും ചെയ്ത ശൈഖുന (റ) കാവ്യ രംഗത്തെ അജയ്യരായ രചയ്താവാണന്ന് മനസ്സിലാക്കാം.

മലയാള സാഹിത്യത്തിന് വളരെയധികം സംഭാവനകളർപ്പിച്ച മാപ്പിളപ്പാട്ടിന്റെ ആസ്വാദ്യോത്സുകതയും ശ്രവണ മാധുര്യവും തുളുമ്പുന്ന ഇശലുകളിൽ, ആകർഷണ ശൈലിയിൽ കോർവ ചെയ്തതാണ് ഈ ഗ്രന്ഥം. സാധാരണ ജനങ്ങൾക്കും ചരിത്ര പഠനം ആഗ്രഹിക്കുന്നവർക്കും ഉപകരിക്കുന്ന മഹത് ഗ്രന്ഥമാണ് ഇത്. യൂസുഫ് ഖിസ്സ്വ ആലപിക്കുന്നവരുടെയും ശ്രവിക്കുന്നവരുടെയും മനസ്സുകൾക്ക് ആനന്ദം നൽകുന്നു എന്നത് ഈ കൃതിയുടെ സവിശേഷതയാണ്. "ജനമനം സുഖിപ്പിക്കല്ലാഹ് " എന്ന് ഗ്രന്ഥാരംഭത്തിൽ രചിയ്താവ് നടത്തിയ ദുആയാണ് അതിന് നിമിത്തമായത്.

              ഫാത്വിമാ ബീവി
                വഫാത്ത് മാല
    ════❁✿🌹🌹🌹✿❁═══​═


ചരിത്ര ഗ്രന്ഥങ്ങൾ അവലംബമാക്കി അറബി മലയാളത്തിൽ ശൈഖുനാ (റ) യുടെ കരങ്ങളാൽ വിരചിതമായ മറ്റൊരു കവിതാ സമാഹാരം. മുത്ത്നബി (സ്വ) യുടെ കരളിന്റെ കഷ്ണം ഫാത്വിമത്തുസ്സഹ്റാ (റ) മഹതി അവർകളുടെ വഫാത്ത് സംബന്ധമായ വിവരങ്ങളാണ് പ്രതിപാദ്യ വിഷയം. ബീവി (റ) യുടെ വിയോഗത്തിന്റെ സമീപ നാളുകളിൽ, ലോകത്തുള്ള എല്ലാറ്റിനേക്കാളും താൻ സ്നേഹിച്ച പത് നീ പിതാവ് കൂടിയായ നേതാവ് നബി (സ്വ) യുടെ വേർപാടിൽ ചിന്താവിഷണ്ണനായിരുന്ന ഭർത്താവ് അലിയ്യ് (റ) അവർകളും മഹതി അവർകളും തമ്മിൽ നടന്ന കരളലയിപ്പിക്കുന്നതും പാരത്രിക ചിന്തയെ പരിപോഷിപ്പിക്കുന്നതുമായ സംഭാഷണം മാപ്പിളപ്പാട്ടിന്റെ ഇശലുകളിൽ സരളമായി അവതരിപ്പിക്കുന്ന മഹത് ഗ്രന്ഥമാണ് ഫാത്വിമാ ബീവി വഫാത്ത് മാല

           മുഹ്‌യിദ്ധീൻ മാല
   ════❁✿🌹🌹🌹✿❁═══​═

ലോകത്തിന്റെ നിഖില മേഖലകളിലും അദ്ധ്യാത്മിക ജ്ഞാനത്തിന്റെ പ്രഭാകിരണങ്ങൾ ചൊരിയുകയും ജനലക്ഷങ്ങളെ ഹിദായത്തിലേക്ക് നയിക്കുകയും ചെയ്ത ഖുത്വ് ബുൽ അഖ്ത്വാബ് ഗൗസുൽ അഅ്ളം മുഹ്‌യിദ്ധീൻ അബ്ദുൽ ഖാദിർ ജീലാനി (റ) അവർകളുടെ ജീവിത ചരിത്രവും മഹാനിൽ നിന്ന് സംഭവിച്ച അത്ഭുതങ്ങളും വിവരിക്കുന്ന കൃതി. മറ്റുള്ളവയെ പോലെ ഇതിന്റെ രചനയും അറബി മലയാളത്തിലാണ് ശൈഖുന നിർവ്വഹിച്ചത്. അനവധി പദവികൾ അലങ്കരിച്ച ഇലാഹീ പാതയിലെ അത്യുജ്ജല പ്രകാശ ദീപമായ ശൈഖുനാ മുഹ്‌യിദ്ധീൻ അബ്ദുൽ ഖാദിർ ജീലാനി തങ്ങളെ വളരെ എളുപ്പം പരിചപ്പെടുവാനുതകുന്ന രീതിയിലാണ് ഇത് കോർവ ചെയ്യപ്പെട്ടത് എന്ന കാര്യം ശ്രദ്ധേയമാണ്. ഖാള്വി മുഹമ്മദി (റ)ന്റെ പ്രസിദ്ധമായ മുഹ്‌യിദ്ധീൻ മാലയിൽ ഇല്ലാത്ത പല ചരിത്രങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നത് ഇതിന് മാറ്റ് കൂട്ടുന്നുണ്ട്.
ശൈഖുനാ (റ)യുടെ 
             സ്ഥാപനങ്ങൾ
⊱⋅──────⊱◈◈◈⊰──────⋅⊰

മുജദ്ദിദായ ഗൗസുൽ അഅ്ളം (റ) സമൂഹ സമുദ്ധാരണത്തിനായി സ്വീകരിച്ച മാർഗങ്ങളാണ് പ്രഭാഷണങ്ങളും രചനകളും ദീനി സ്ഥാപനവും അവിടുത്തെ കറാമാത്തുകളും . ആമാർഗ്ഗങ്ങൾ മുഴുവനും ശൈഖുനാ (റ)യുടെ ദൗത്യ നിർവഹണങ്ങളിൽ കാണാമായിരുന്നു. അവിടുത്തെ പ്രഭാഷണ ലോകവും രചനകളും നാം മനസ്സിലാക്കി. ഇനി ദീനി രംഗത്ത് ശൈഖുന സമർപ്പിച്ച സ്ഥാപനമാണ് 1967-ൽ ശിലയിട്ട മദ്റസ നൂറുൽ ഇർഫാൻ അറബിക്കോളേജ്.

സ്ഥാപനത്തിന്റെ ലക്ഷ്യം ജനമനങ്ങളിൽ അല്ലാഹുവിനെ സംബദ്ധിച്ച അറിവ് ഉണ്ടാക്കി അവനിലേക്ക് അടുപ്പിക്കലാണ്. 

പരിശുദ്ധ ദീനിന്റെ ഭാഗങ്ങളായ ഇസ് ലാമും ഈമാനും ഇഹ്സാനും ഇവിടെ അദ്ധ്യയനം ചെയ്യപ്പെടുന്നു.

മദ്റസ നൂറുൽ ഇർഫാനിന്റെ പ്രസക്തി നാളുകൾ കഴിയുന്തോറും വർദ്ധിച്ച് വരുന്നതായി നമുക്ക് കാണാവുന്നതാണ്. വിശുദ്ധ ദീനിന്റെ മൂന്നിലൊരു ഭാഗമായ ഇഹ്സാൻ എന്ന തസ്വവ്വുഫും ത്വരീഖത്തും പല വിധത്തിലും ശോഷണങ്ങളും ചൂഷണങ്ങളും നേരിട്ട് കൊണ്ടിരിക്കുന്ന അവസ്ഥ നാം അറിയുന്നതാണല്ലോ ? ചിലർ തങ്ങളുടെ സുഖ സൗകര്യങ്ങൾക്കും ഇതര താൽപര്യങ്ങൾക്കും വേണ്ടി ഈ മേഖലയെ ചൂഷണം ചെയ്ത് വഴി തെറ്റിക്കുകയും ചെയ്യുന്നു. മറ്റ് ചിലർ ചൂഷകരുടെ മറപിടിച്ച് ഈ മേഖലയെ പാടെ നിഷ്ക്കാസനം ചെയ്യുവാനും പറ്റെ ശോഷിപ്പിക്കാനും ശ്രമിക്കുന്നു. ഈ രണ്ട് രീതിയും ശരിയല്ലന്ന് പറയേണ്ടതില്ലല്ലോ. ഇവിടെയാണ് മദ്റസ നൂറുൽ ഇർഫാനിന്റയും അതിന്റെ നയനിലപാടുകളുടെയും പ്രസക്തിയേറുന്നതായി നാം മനസ്സിലാക്കേണ്ടത്. ചൂഷണവും ശോഷണവും നേരിടാതെ തസ്വവ്വുഫും ത്വരീഖത്തും അതിന്റെ ശരിയായ രീതിയിൽ നില നിലൽക്കലും പ്രചരിക്കലുമാണ് ഈ സ്ഥാപനം മുന്നോട്ട് വെക്കുന്നത്. നൂറുൽ ഇർഫാനിന്റെ സമയോചിതമായ ഇടപെടലുകൾ ഈ വിഷയ സംബന്ധമായി ഉണ്ടാക്കപ്പെടുന്ന പല തെറ്റിദ്ധാരണകളും നീങ്ങാൻ നിമിത്തമായിട്ടുണ്ട്.

പ്രശസ്ത പണ്ഡിത കുലപതികളായ മുൻകാല പണ്ഡിതർ രചിച്ച തസ്വവ്വുഫിന്റെ മഹത്തായ ഗ്രന്ഥങ്ങൾ സിലബസിൽ ഉൾപ്പെടുത്തിയിട്ടുള്ള നൂറുൽ ഇർഫാനിന്റെ 55 വർഷത്തെ അദ്ധ്യാപനം ഈ രംഗത്തെ നാഴികക്കല്ലും മറ്റാർക്കും അവകാശപ്പെടാൻ സാധിക്കാത്തതുമാണ്. ഇവിടെയാണ് ഒരു യുഗപുരുഷനായ ശൈഖുനാ(റ) യുടെ ദീർഘവീക്ഷണവും കാഴ്ച്ചപ്പാടും നാം മനസ്സിലാക്കേണ്ടത്.

ശൈഖുനയുടെ ലക്ഷ്യത്തിനനുസൃതമായി നൂറുൽ ഇർഫാൻ ലക്ഷ്യം വെക്കുന്ന ഇൽമുത്തസ്വവ്വുഫിന്റെ പ്രചരണ പ്രവർത്തനങ്ങളും അതിന്റെ ഫലങ്ങളും പൂർവ്വോപരി സമൂഹത്തിലേക്ക് എത്തുന്നു. ഇന്നത്തെ പ്രധാന മാധ്യമങ്ങളായ വാട്സാപ്പ്, ഫെയ്സ്ബുക്ക്, ടെലഗ്രാം , യൂറ്റൂബ് , എന്നിവകളെ പരമാവധി ഉപയോഗിക്കുകയും ചെയ്യുന്നു.

ഏതൊരു സ്ഥാപനവും കെട്ടിപ്പൊക്കി ഉന്നതിയിലേക്കെത്തിക്കാൻ ആ സ്ഥാപനത്തിന്റെ ബാനിയുടെ വലിയ ഒരു പങ്ക് പ്രത്യക്ഷത്തിൽ കാണാവുന്നതാണ്. എന്നാൽ ശൈഖുന (റ) നൂറുൽ ഇർഫാനിന്റെ ലക്ഷ്യവും മാർഗ്ഗവും വരച്ച് കാണിച്ച് 1967. - ൽ ശിലാസ്ഥാപനം നടത്തി 1968 വഫാത്താവുകയും ചെയ്തു. ശൈഖുന ഏറ്റടുത്ത ദൗത്യം അവിടുത്തെ വഫാത്തിന് ശേഷം ഖലീഫമാരും ശിഷ്യൻമാരും അനുഭാവികളും ശൈഖുനാ (റ) യുടെ നയ നിലപാടുകൾക്കനുസൃതമായി നിഷ്കാമ സേവനം ചെയ്ത് മുന്നോട്ട് നയിച്ചുകൊണ്ടിരിക്കുന്നു.

തത്ഫലമായി മദ്‌റസ നൂറുൽ ഇർഫാൻ അറബിക്കോളേജിന് കീഴിലും അനുബന്ധവുമായി , അൽ ഇർഫാൻ ബോർഡിംങ്ങ് മദ്റസ, അൽ ഇർഫാൻ ദഅ് വാ കോളേജ്, നൂറുൽ ഹാഫിള്വ് തഹ്ഫീള്വുൽ ഖുർആൻ കോളേജ് തൊടുപുഴ , ഫൈള്വുൽ ഹാഫിള് ഹിഫ്ളുൽ ഖുർആൻ & ദൗ ഖുൽ ഇർഫാൻ അറബിക്കോളേജ് മഞ്ചേരി, എന്നീ സ്ഥാപനങ്ങളും നൂറുൽ ഇർഫാൻ മാസിക, നൂറുൽ ഇർഫാൻ പ്രചരണ സമിതി, എന്നീ സംരഭങ്ങളും പ്രവർത്തിക്കുന്നു.
കറാമത്തും ഇസ്തിഖാമത്തും
  ══════❁✿🌹🌹🌹✿❁═════​═

സമൂഹ സമുദ്ധാരണത്തിന് യുഗപുരുഷൻമാർ സ്വീകരിക്കുന്ന മറ്റൊരു മാർഗമാണ് കറാമത്തും ഇസ്തിഖാമത്തും. പ്രകൃതി സഹജമായ മ്ലേച്ച സ്വഭാവങ്ങളെയും നഫ്സിന്റെ ദുർഗുണങ്ങളെയും കഴുകി വൃത്തിയാക്കുകയും തൽസ്ഥാനത്ത് അല്ലാഹുവിന്റെ അത്യുന്നതനാമവിശേഷണങ്ങൾ അണിയ കയും ചെയ്തവരാണ് ശൈഖുനാ (റ) എന്നതിൽ സംശയമില്ല.അങ്ങിനെ അവർ അല്ലാഹുവിലേക്ക് കൂടുതലായി അടുക്കുകയും അനന്തരം അവനിൽ ലയിക്കുകയും ചെയ്തു. തത്ഫലമായി അവരിലൂടെ അല്ലാഹുവിൽ നിന്നുണ്ടാവുന്ന കാര്യങ്ങൾ ദൃശ്യമാകുകയും ചെയ്തു. ഇതാണ് കറാമത്ത് അസാധാരണത്വം എന്നൊക്കെ പറയുന്നത്.

ആത്മീയ മാർഗ്ഗത്തിൽ സഞ്ചരിക്കുന്നയാൾക്ക് കറാമത്ത് അത്ഭുതമോ, കൗതുകമോ ഉളവാക്കുന്നില്ല.കാരണം " കറാമത്തുകൾ ഔന്നത്യത്തിന്റെ മാനദണ്ഡമല്ല " എന്ന് മഹാരഥൻമാർ ഉണർത്തിയതാണ്. പൂർണ്ണരായവർ ഇസ്തിഖാമത്തിൽ നിൽക്കുന്നവരാണ്. അഥവാ ആന്തരീകമായി ദീനിന്റെ അടിസ്ഥാനമായ വഹ്ദത്തുൽ വുജൂദിൽ (ഏകോണ്മതത്വം) നിലയുറപ്പിക്കുന്നതോടെ അല്ലാഹുവിനോടും സൃഷ്ടികളോടുമുള്ള ബാഹ്യമായ ബാദ്ധ്യതകൾ നിറവേറ്റി സമ്പൂർണ്ണ ജീവിതം നയിക്കുന്നവരാണ്. ഇതിന്റെ ഗഹനീയതയും ഗൗരവവും മനസ്സിലാക്കിയതിനാലാണ് മഹാൻമാർ ഇതിനെ ഉന്നത കറാമത്തായി പ്രസ്ഥാവിച്ചത്

"ഇസ്തിഖാമത്താണ് കറാമത്തല്ല തേടേണ്ടത് " എന്ന് മഹാനായ അബൂ അലിയ്യുൽ ജുർജാനിയുടെ വാചകം ഇവിടെ പ്രസക്തമാണ്.

ആത്മീയ രോഗങ്ങൾ മനസ്സിലാക്കുവാനും അതിനനുസൃതമായ ചികിത്സ നടത്താനും കഴിവുറ്റ ഒരു ആത്മീയ ഗുരുവിന്റെ (മുർശിദ് )പരിചരണത്തിലൂടെ മാത്രമേ മേൽ പറഞ്ഞ ഇസ്തിഖാമത്ത് വരിക്കുവാൻ സാധ്യമാകൂ എന്ന് പ്രത്യേകം അറിഞ്ഞിരിക്കേണ്ടതാണ്.

വർത്തമാന കാലഘട്ടത്തിൽ പ്രത്യേകിച്ചും ബാഹ്യ വിധിവിലക്കുകൾക്ക് ഭംഗം വരുത്തി അപരിഷ്കൃത രൂപം പൂണ്ട് , അത്ഭുതങ്ങൾ പ്രവർത്തിക്കുന്നവർ മാത്രമാണ് യഥാർത്ഥമായി പ്രസക്തമായവർ എന്ന് ആധുനികൻ ധരിച്ചു വശായിട്ടുണ്ട്. അത് വിഡ്ഢിത്തമാണെന്ന് പറയേണ്ടതില്ലല്ലോ. അത്യുന്നത കറാമത്ത് ഇസ്തിഖാമത്താണന്ന് മേൽവിവരിച്ചതിൽ നിന്നും വ്യക്തമാണ്.

തന്റെ മശാഇഖൻമാരെ പോലെ " ഇസ്തിഖാമത്ത് " തന്നെയാണ് ശൈഖുനാ (റ) അവർകളുടെ മുഖ്യ കറാമത്ത് . പൂർണ്ണമായും ഇസ്തിഖാമത്തിലധിഷ്ഠിതമായിരുന്നു ശൈഖുനാ (റ) യുടെ ജീവിതം .അത് കൊണ്ട് തന്നെ ഭൂരിഭാഗത്തിനും മഹാനവർകളെ മനസ്സിലാകാതെ പോയി. കാലത്തിന്റെ അച്ചുതണ്ടായിരുന്ന (ഖുത്വ് ബുസ്സമാൻ) ശൈഖുനാ (റ) യുടെ മുഴുവൻ കാര്യങ്ങളിലും കമാലിയത്ത് നിഴലിച്ചിരുന്നു.

        തൗഹീദ്മാലയുടെ
                 കറാമത്ത്
════❁✿🌹🌹🌹✿❁═══​═

ശൈഖുനാ (റ) യുടെ രചനകളിൽ മുഖ്യമായ ഒന്നാണല്ലോ തൗഹീദ് മാല. തൗഹീദ് മാല ശൈഖുനാ (റ) യുടെ കറാമത്ത് തന്നെയാണ്. വിഷയാവതരണവും ക്രോഡീകരണവും ഭാഷാ വൈഭവവും എല്ലാം അതിലേക്കാണ് സൂചന നൽകുന്നത്. പുറമേ അവ കളിലടങ്ങിയിട്ടുള്ള ഉൾ സാരം അത്  ആലപിക്കുന്നവരുടെ മനശുദ്ധിയുടെ നിലവാരമനുസരിച്ചാണ് ലഭിക്കുക. ഓരോ തവണ ആലപിക്കുമ്പോഴും ഒരു പോലെയുള്ള ജ്ഞാനമായിരിക്കുകയില്ല ലഭ്യമാകുന്നത്. അവസ്ഥ മാറുന്നതനുസരിച്ച് അതിൽ നിന്ന് ഗ്രാഹ്യമാകുന്ന വിഷയങ്ങൾക്കും മാറ്റം ഉണ്ടാകുന്നു. അത്രത്തോളം ഉൾസാരങ്ങൾ ഉൾക്കൊള്ളുന്ന അമൂല്യ രത്നങ്ങളാണ് അതിലെ ഓരോ വരികളും എന്ന് സമ്മതിക്കാതെ തരമില്ല.

ശൈഖുന (റ) യുടെ മറ്റൊരു കറാമത്താണ് ഒരിക്കൽ ശൈഖുനാ (റ) കുന്നത്തേരി മഹ്ളറയിൽ ഇരിക്കുമ്പോൾ ഔലിയാക്കളേയും കറാമത്തിനെയും നിഷേധിക്കുന്ന ഒരു വ്യക്തി തിരുസവിധത്തിൽ വന്ന് ചോദിച്ചു. ഔലിയാക്കൾ അദൃശ്യ കാര്യങ്ങൾ അറിയുമെന്ന് പറയുന്നു അത് എങ്ങനെ സാധിക്കും? അൽപ നേരെത്തെ മൗനത്തിന് ശേഷം തലേ രാത്രി അയാളും ഭാര്യയുമായുമായി ശണ്ഠ കൂടിയതും മറ്റും പറഞ്ഞ് കൊണ്ട് ശൈഖുനാ (റ) പറഞ്ഞു: ഇങ്ങനെയാണ് ഔലിയാക്കൾ മറഞ്ഞ കാര്യങ്ങൾ അറിയുന്നത്.

ശൈഖുനായുടെ കറാമത്തുകൾ വിവരണാതീതമായതിനാൽ തത്ക്കാലം ഇതിൽ ചുരുക്കുകയാണ്.

ഒരു മുജദ്ദിദിനുണ്ടാവേണ്ട സർവ്വ ഗുണങ്ങളും സമ്മേളിച്ച ശൈഖുനാ (റ)യുടെ ദൗത്യ നിർവഹണങ്ങൾ അവസാനിക്കുന്നില്ല.

തയ്യാറാക്കിയത് :
എം. പി. ഹസൻ ഇർഫാനി എടക്കുളം

Monday 24 May 2021

സ്വൂഫിയും മസ്താനും....

 

സ്വൂഫിയും മസ്താനും....
--------------------------------------

ആരാണ് സൂഫി ?
ആരാണ് മസ്താൻ ?
ഭ്രാന്തിന്റെ അവസ്ഥയിൽ കാണുന്നവരൊക്കെ സൂഫികളാണോ ?
സൂഫി എന്നാൽ ഭ്രാന്ത് എന്നാണോ ?
ചോദ്യങ്ങൾ നിരവധി.
ഉത്തരങ്ങൾ വ്യക്തമാക്കിത്തരും കാര്യങ്ങൾ ....
മസ്തുള്ളവർക്കാണ് മസ്ഥാൻ എന്ന് പറയുന്നത്.
അറബിയിൽ ഇതിന് ജദ്ബ് എന്നും മജ്ദൂബ് എന്നും പറയും.
പണ്ഡിതൻമാർ പറയുന്നു:
حال من أحوال النفس يغيب فيها القلب عن علم ما يجري من أحوال الخلق ويتصل فيها بالعالم العلوي.
സൃഷ്ടികളുടെ അവസ്ഥകൾ അറിയുന്നതിനെ തൊട്ട് ഹൃദയം മറയുകയും ഉന്നത ലോകത്തോട് ചേരുകയും ചെയ്യുന്ന ഒരു മാനസിക അവസ്ഥയാണ് മസ്ത് അഥവാ ജദ്ബ് .
ഇബ്നു അജീബ (റ) പറയുന്നു:
ومعني الجذب هو إختطاف الروح من شهود الكون إلي شهود المكون
സൃഷ്ടികളെ കാണുന്നതിൽ
നിന്ന് സ്രഷ്ടാവിനെ ദർശിക്കുന്നതിലേക്ക് ആത്മാവിനെ തട്ടിയെടുക്കലാണ് ജദ്ബ് എന്നതിന്റെ ആശയം .
ശൈഖ് സൈനീ ദഹ്‌ലാൻ (റ) പറയുന്നു:
وقال الشيخ أبو العباس رضي الله
عنه قد يجذب الله العبد اليه ،فلا بجعل عليه منة لأستاذ، وقد يجمع شمله برسول الله صلى الله عليه وسلم، فيكون آخذا عنه وكفي بهذا منة فهو صلي الله عليه وسلم هو الواسطة في الفيض العميم لمن لا شيخ وهو صلى الله عليه وسلم فيضه من سيده وخالقه سبحانه وتعالی( تقريب الاصول)
ശൈഖ് അബുൽ അബ്ബാസ് (റ) പ്രസ്ഥാവിച്ചു :
ചിലപ്പോൾ അല്ലാഹു അവന്റെ അടിമയെ അവനിലേക്ക് വലിക്കും. അപ്പോൾ അവന് ഒരു ആത്മീയ ഗുരുവിന്റെ വിധേയത്വം ഇല്ലാതെ അവന്റെ പാശത്തെ നബി (സ്വ)യുമായി അല്ലാഹു ബന്ധിപ്പിച്ചെന്ന് വരാം. അപ്പോൾ നബി(സ്വ)യിൽ നിന്ന് തന്നെ അവൻ കാര്യങ്ങൾ സ്വീകരിക്കുന്നവനാകും. ഈ വിധേയത്വം തന്നെ ധാരാളം മതി. ശൈഖില്ലാത്ത ഈ മസ്താന് ജ്ഞാനങ്ങൾ നിർഗളിക്കുന്നതിൽ നബി (സ്വ) മാത്രമാണ് മദ്ധ്യവർത്തി . യജമാനനും സ്രഷ്ടാവുമായ അല്ലാഹുവിൽ നിന്ന് ഇവന് നബി (സ്വ) വിജ്ഞാനങ്ങൾ ചൊരിച്ചു കൊടുത്ത് കൊണ്ടേയിരിക്കും.
(തഖ് രീബുൽ ഉസ്വൂൽ)
പിന്നെ ഇവിടെയുള്ള സംശയം ഭ്രാന്തനും മസ്താനും എങ്ങനെ മനസ്സിലാകും എന്നതാണ്.
മഹാനായ ശൈഖുൽ അക്ബർ ഇബ്നു അറബി (റ) പറയുന്നു :
أن الفرق بينهما( بین المجنون والمجذوب) هوان المجانين سبب جنونهم فساد المزاج عن أمر کونی، من غذاء أو جوع أو فزع ونحو ذلك، أما الجاذيب سبب ذهاب عقولهم التجلي الإلهي الذي جاءهم على بغتة، فذهب بعقولهم، فعقولهم مخبئة عند الحق تعالی وسمي هؤلاء عقلاء المجانين اي المستورين عن تدبير عقوله (الفتوحات المكية)
മജ്നൂനും (ഭാന്തൻ ) മജ്ദൂബും ( മസ്താൻ ) തമ്മിലുള്ള വ്യത്യാസം ഇപ്രകാരമാണ്. ഭ്രാന്തൻമാരുടെ ഭ്രാന്തിന് കാരണം ചില ഭക്ഷ്യ പദാർത്ഥങ്ങൾ, വിശപ്പ്, ഭയം, പോലുള്ള പ്രകൃതിപരമായ കാരണങ്ങളാൽ ഉണ്ടായിത്തീരുന്ന പ്രകൃതി വ്യതിയാനമാണ് . എന്നാൽ മജ്ദൂബുകളുടെ വിശേഷബുദ്ധി പോകാനുണ്ടായ കാരണം പെട്ടെന്ന് അവർക്കെത്തിയ ഇലാഹിയ്യായ വെളിപാടാണ്. അതിൽ ഭ്രമിച്ച് അവരുടെ വിശേഷബുദ്ധി നഷ്ടപ്പെടുകയും അവരുടെ ബുദ്ധി അല്ലാഹുവിന്റെ അരികിൽ മറച്ച് വെക്കപ്പെടുകയും ചെയ്തു. ഇവർക്കാണ് ബുദ്ധിമാൻമാരായ ഭ്രാന്തൻമാർ എന്ന് വിളിക്കപ്പെടുന്നത്. അവർക്കുള്ള ബുദ്ധിയുടെ നിയന്ത്രണ ശേഷി മറച്ച് വെക്കപ്പെട്ടിരിക്കുന്നുവെന്നാണ് ഇതിന്റെ അർത്ഥം (അൽ ഫുതൂഹാത്ത് )
ഇമാം ശഅ്റാനി (റ) പറയുന്നു:
وسمعت سيدي الشيخ احمد السطيح رحمه الله يقول من أولياءالله تعالى من رحمه الله تعالى بالحجاب ولو أنه كشف له عن عظمته تعالى لما استطاع أن يقف بين يديه ابدا فهو صاح في أمور الدنيا واذا استحضر عظمة الله تعالي صار مجذوبا لا يعي لشيء فيتخير الناس من أمره هم پرونه صا حيا في أمور الدنيا ولا يرونه يصلي ركعة(الميزان الكبري)
ചില മറകൾ കൊണ്ട് അല്ലാഹു അനുഗ്രഹിച്ച ആളുകൾ അല്ലാഹുവിന്റെ സ്വൂഫികളിലുണ്ട്. അവർക്ക് അല്ലാഹുവിന്റെ ഔന്നിത്യം വെളിവാക്കപ്പെട്ടിരുന്നുവെങ്കിൽ ഒരു കാലത്തും അല്ലാഹുവിന് മുമ്പിൽ നിൽക്കാൻ പോലും അവർക്ക് കഴിയുമായിരുന്നില്ല. എന്നാൽ ദുൻയാവിന്റെ കാര്യങ്ങളിൽ അവർ തെളിഞ്ഞവരാണ്. അല്ലാഹുവിന്റെ ഔന്നിത്യത്തെ അവർ അഭിമുഖീകരിക്കുമ്പോൾ ഒന്നും ഓർമ്മയില്ലാത്ത വിധം മജ്ദൂബുകളായിത്തീരുന്നു. ദുൻയാവിന്റെ കാര്യങ്ങളിലുള്ള തെളിഞ്ഞ അവസ്ഥ ദർശിക്കുന്നതോടെ ഒരു റകഅത്ത് പോലും നിസ്കരിക്കുന്നതായി കാണാതിരിക്കുമ്പോൾ അവരുടെ കാര്യത്തിൽ ജനങ്ങൾ പരിഭ്രാന്തരാവുകയാണ്. (മീസാനുൽ കുബ്റാ )
അവരിൽ നിന്ന് ഇത് പോലോത്ത പ്രവർത്തനങ്ങൾ
കണ്ടത് കൊണ്ട് നാം അവരെ ആക്ഷേപിക്കാനോ പരിഹസിക്കാനോ പാടുള്ളതല്ല.
അവാരിഫുൽ മആരിഫിൽ നിന്നും നീ തസ്വവുഫ് പഠിക്കണം " എന്ന് നമ്മോട് സൈനുദ്ദീൻ മഖ്ദൂം ( റ ) അദ്കിയയിൽ ഉപദേശിച്ചതാണ് . അവാരിഫുൽ മആരിഫിന്റെ രചയിതാവും ശൈഖ് അബ്ദുൽഖാദിർ ജീലാനി ( റ ) യുടെ ഖലീഫയുമാണ് ഹിജ്റ 632 ൽ വിടപറഞ്ഞ
ശൈഖ് ശിഹാബുദ്ദീൻ അസ്സുഹ്റവർദി ( റ ) .
മഹാനവർകൾ ഒരിക്കൽ ഡമസ്കസിൽ വന്നപ്പോഴുണ്ടായ ഒരു സംഭവം ജാമിഉകറാമാത്തിൽ ഇമാം യൂസുഫുന്നബ് ഹാനി (റ) വിശദീകരിക്കുന്നു
ولما جاء العارف الكبير الإمام شهاب الدين عمر بن محمد السهروردي صاحب كتاب عوارف المعارف ، إلى دمشق...... قال لأصحابه : أريد أزور عليا الكردي ، فقال له الناس : با مولانا لا تفعل أنت إمام الوجود ، وهذا رجل لا يصلي ويمشي مكشوف العورة اكثر اوقاته .................، فقالوا للشيخ شهاب الدين : هو في الجبانة ، فركب بغلته ومشى في خدمته من يعرفه موضعه ، فلما وصل إلى قریب مکانه ترجل وأقبل يمشي إليه ، فلما رآه علي الكردي قد قرب منه کشف عورته ، فقال الشيخ شهاب الدين : ما هذا شيء يصدنا عنك وها نحن ضيفانك ، ثم دنا منه وسلم عليه وجلس معه ، وإذا بحمالين قد جاؤوا ومعهم مأكول معتبر فقيل لهم من تريدون ؟ قالوا : الشيخ عليا الكردي ، فقال لهم : ضعوه قدام ضيفي ، وقال للشيخ شهاب الدين بسم الله هذه ضيافتك ، فأكل الشيخ ، وكان يعظم الشيخ علي الكردي كثيرا (جامع كرامات الأولياء)
: ഒരിക്കൽ ഡമസ്കസിൽ വന്നപ്പോൾ കൂട്ടുകാരോട് പറഞ്ഞു . ഞാൻ അലിയ്യുൽ കുർദി ( റ ) യെ സന്ദർശി ക്കാൻ ആഗ്രഹിക്കുന്നു . ഇത് കേട്ടവർ മഹാനോട് പറഞ്ഞു : ബഹുമാനപ്പെട്ടവരേ , ഇത് നിങ്ങൾക്ക് പറ്റിയ പണിയല്ല . കാരണം അവിടുന്ന് ലോകർ തുടരപ്പെടുന്ന ഇമാമാണ് . അലിയ്യുൽ കുർദി മിക്കവാറും നഗ്നനനായിരിക്കുന്നയാളും നിസ്കരിക്കാത്തയാളുമാണ്.ഇമാം സുഹ്റവർദി ( റ ) പറഞ്ഞു . എനിക്ക് കണ്ടേ മതിയാവൂ . ജനങ്ങൾ പറഞ്ഞു . അദ്ദേഹം ഇവി ടുത്തെ വിജനമായ പ്രദേശത്താണുള്ളത് , സുഹ്റവർദി ഇമാം ( റ ) തന്റെ കോവർകഴുതയുടെ പുറത്ത് കയറി യാത്രപുറപ്പെട്ടു .
അലിയ്യുൽ കുർദി ( റ ) യുടെ സ്ഥലമറിയുന്ന ചിലരും അദ്ദേഹത്തോട് കൂടെ അനുഗമിച്ചു . അലിയ്യുൽ കുർദി ( റ ) ഉള്ള സ്ഥലത്തി നടുത്ത് എത്താറായപ്പോൾ ഇമാം സുഹ്റവർദി ( റ ) താഴെ ഇറങ്ങി നടന്നു . സുഹ്റവർദി ഇമാം ( റ ) തന്നിലേക്ക് അടുത്തുവരുന്നത് കണ്ട അലിയ്യുൽ കുർദി ( റ ) തന്റെ നഗ്നത വെളിവാക്കി . ഇത് കണ്ട സുഹ്റവർദി ( റ ) പറഞ്ഞു :
ഈ പ്രവർത്തനങ്ങളൊന്നും ഞങ്ങളെ നിങ്ങളിൽ നിന്നും തടയില്ല . ഞങ്ങൾ നിങ്ങളുടെ വിരുന്നുകാരാണ് , എന്നിട്ട് മഹാൻ അലിയ്യുൽ കുർദി ( റ ) യുടെ അടുത്ത് ചെന്ന് സലാം ചൊല്ലി , അടുത്തിരുന്നു . അപ്പോൾ കാര്യമായ ഭക്ഷണവും ചുമന്ന് കുറേ പേർ അവിടേക്ക് കടന്നുവന്നു . നിങ്ങൾ ആർക്ക് വേണ്ടിയാണ് ഇത് കൊണ്ടുവന്നതെന്ന് അവരോട് ചോദിക്കപ്പെട്ടു . അവർ പറഞ്ഞു : ഞങ്ങൾ അലിയ്യുൽ കുർദി ( റ ) ക്ക് വേണ്ടി കൊണ്ടുവന്നതാണ് . അലിയ്യുൽ കുർദി ( റ ) പറഞ്ഞു : അതെന്റെ വിരുന്നുകാർക്ക് വെച്ച് കൊടുക്കൂ . ഇത് നിങ്ങളുടെ വിരുന്നാണെന്ന് പറഞ്ഞു. സുഹ്റവർദി ഇമാം ( റ ) ഭക്ഷിച്ചു . സുഹ്റ വർദി ഇമാം ( റ ) അലിയ്യുൽ കുർദി ( റ ) യെ ഒരു പാട് ആദരിച്ചിരുന്നു ( ജാമിഉ കറാമാത്ത് )
സൂഫിസം ലഹരിയാണ്.
ഭ്രാന്താണ് ......
അറിഞ്ഞതിൽ നിന്നുള്ള മോചനമാണ്.
ഓരോ സൂഫികളും ഓരോ ഹാലിൽ ദുനിയാവിനപ്പുറം സഞ്ചരിക്കുന്നു.
ഇവ കാണാൻ നമുക്ക് മൂന്നാം കണ്ണ് വേണമെന്ന് മാത്രം.
നാഥൻ അനുഗ്രഹിക്കട്ടെ
ആമീൻ

Friday 21 May 2021

ഒരു സ്വൂഫിയുംഒമ്പത് ലക്ഷം ഖലീഫമാരും!!!




ഒരു സ്വൂഫിക്ക് എത്ര മുരീദൻമാരുണ്ടാകും?
എത്ര ഖലീഫമാരുണ്ടാകും? 

ഒട്ടും സംശയിക്കണ്ട
ഒരു  സ്വൂഫിക്ക് എത്രയും മുരീദന്മാരും ഖലീഫമാരും ഉണ്ടാകും

ഇങ്ങനെയൊക്കെ ഉണ്ടാവുമോ? ഏയ്, അങ്ങനെയൊന്നും ഉണ്ടാവില്ല.അതുകൊണ്ട് അദ്ദേഹം യഥാർത്ഥ സ്വൂഫിയല്ല.

മുൻകാല സ്വൂഫികളുടെ ചരിത്രം പഠിക്കാത്തതിന്റെ പേരിൽ വരുന്ന ചില സംശയങ്ങളാണതല്ലാം.

അഹ്മദ് സ്സ്വയ്യാദ് (റ) എന്ന ഉന്നതനായ ഒരു സ്വൂഫിവര്യനെ ഖിലാദത്തുൽ ജവാഹിറിൽ പരിചയപ്പെടുത്തുന്നുണ്ട്.

قد كان رضي الله عنه في نهاية أمره كثير الفكر والبكاء والأحزان مشغولا بالله عن الأكوان يقطع الأوقات بالأذكار والتلاوات ،  ومع إعراضه عن الخلق بلغت مريدوه إلى مائتي ألف في حياته ، وعم تفعة الخام والعام وأيد الله بیركة إرشاده الإسلام ،

അദ്ദേഹത്തിന്റെ തർബിയ്യത്തിന്റെ അവസാന കാലഘട്ടത്തിൽ ചിന്തയിലും കരച്ചിലിലും ദിക്റുകളിലും ഖുർആൻ പാരായണത്തിലുമായി അദ്ദേഹം കഴിച്ച് കൂട്ടി. അദ്ദേഹം തർബിയത്ത് ചെയ്തിരുന്ന മുരീദുമാർ രണ്ട് ലക്ഷം എത്തിയിരുന്നു. അദ്ദേഹത്തിന്റെ തർബിയത്തിന്റെ ഉപകാരം സാധാരണക്കാർക്കും അല്ലാത്തവർക്കും ലഭിച്ചിരുന്നു. അദ്ദേഹത്തിന്റ തർബിയ്യത്തന്റെ ബർക്കത്ത് കൊണ്ട് ആ കാലഘട്ടത്തിൽ അല്ലാഹു ഇസ് ലാമിനെ ശക്തിപ്പെടുത്തി.

ഇമാം യൂസുബ്ന്നബ്ഹാനി (റ) പറയുന്നു.

قال الإمام الشعراني في كتابه المنن: كان له بالعراق خمسون ألف مريد ، فورد عليه فقير فقال 
: *كيف يقدر هذا على تربية هؤلاء ومعرفتهم ؟ فلما دخل على الشيخ وجد عليه قميصا أزرق وطاقية زرقاء ، فقال له مكاشفة*
*ليس علي تعب في تربيتهم ، لأن الله تعالى جعل قلوب الكل بيدي،
ثم قام جاء حتى لم يبق في الرواق واحد ، فلا هو كلمهم ولا هم كلموه .

ഇമാം ശഅ്റാനി (റ) മിന നിൽ പറയുന്നു:

ഇബ്റാഹീമ് ബ്നുൽ അഅ്സബ് (റ) വിന് ഇറാഖിൽ മാത്രം അമ്പതിനായിരം മുരീദൻ മാരുണ്ടായിരുന്നു. അദ്ദേത്തോട് ഒരിക്കൽ ഒരു ഫഖീർ ചോദിച്ചു. ഇത്രയധികം മുരീദൻമാരെ തർബിയ്യത്ത് ചെയ്യാനും അവരെ അറിയാനും എങ്ങനെ സാധിക്കുന്നു. മഹാനവർകൾ പറഞ്ഞു: എനിക്കത് പ്രയാസകരമൊന്നുമല്ല. അല്ലാഹു മുഴുവൻ മുരീദുമാരുടെയും ഹൃദയങ്ങളെ എന്റെ കയ്യിലാക്കിത്തന്നിരിക്കുന്നു........ (ജാമിഉ കറാമാത്ത്)

മഹാരഥൻമാർ പറയുന്നു

الإمام الرياني مجدد الألف الثاني الشيخ أحمد الفاروقي السرهندي قدس سره ولد سنة إحدى وسبعين و تسعمائة و نشأ في حجر والده العارف الصمداني الشيخ عبد الأحد السررهندي قدس سره تلقى العلوم كلها معقولها و منقولها عن والده المشار إليه و عن غيره من محققي زمانه و اشتغل بالطرق الثلاث القادرية و السهروردية و الجشتية على والده قدس سره حتى أذن له بالإرشاد بتلك الطرق و هو ابن سبع عشرة سنة فما زال مشتغلا بنشر العلوم و المعارف و تربية السالكين و هداية المريدين و إرشاد الطالبين*(إرغام المريد)

മുജദ്ദിദായ ഇമാം സർഹിന്ദി (റ) പിതാവായ അബ്ദുൽ അഹദ് സ്സർഹിന്ദി (റ) വിൽ നിന്ന് ഖാദിരിയ്യ, സുഹ്റവർദിയ്യ, ചിശ്തിയ്യ എന്നീ ത്വരീഖത്തിൽ പ്രവേശിച്ച് ഖലീഫയായ മഹാനാണ്. പതിനേഴാം വയസ്സിൽ ഈ മാർഗ്ഗങ്ങളിലൂടെ തർബി യ്യത്ത് ചെയ്യാനും സമ്മതം ലഭിച്ചു. മഅ് രിഫത്തന്റെ ജ്ഞാനങ്ങൾ പ്രചരിപ്പിച്ചും മുരീദുമാരെ തർബിയ്യത്ത് ചെയ്തും സൻമാർഗ്ഗത്തിലാക്കിയും മഹാനവർകൾ പ്രസിദ്ധിയാർജ്ജിച്ചു.
(ഇർ ആമുൽ മുരീദ്)

തുടർന്ന് പറയുന്നു:

ولد سیدنا عروة الوثقى محمد المعصوم بن الإمام الرباني السهرندي سنة سبع و ألف و نشأ في حجر والده أخذ العلوم الظاهرة عن محقق علماء عصره ثم اشتغل بإفادة الطالبين و لقنه والده الطريقة حين بلغ عمره إحدى عشرة سنة و أمره بالذكر و المراقبة فواظب عليها حتى صار ابن بجدتها و جمع بين القال و الحال وصعد أعلى مدارج الكمال و ارتضع ثدي العرفان من والده المرفع الشان و لما بلغ ذروة الكمالات و نهاية المقامات و تشرف بالأحوال و الواردات شرفه والده بإجازة الإرشاد و البسه خلعة الخلافة و أمره بهداية العباد وأحاله إلى تسليك المريدين في حياته و أكرمه بفيوضه و هباته حتى ارتفع صيته و انتشرت طريقته إلى أن صار أكثر سادات هذه الطريقة أتباعا له حتى يروى أن خلفاءه بلغت تسعمائة ألف و ذلك أن الأولياء المأمورين بإرشاد الخليفة على قدم نبي من الأنبياء فسهم من اشتغل بارشاد رجل و منهم من اشتغل بإرشاد قوم و منهم من اشتغل بارشاد الثقلين جميعا على تفاوت أقدامهم في ذلك*(إرغام المريد)

അദ്ദേഹത്തിന്റെ മകനാണ് മുഹമ്മദുൽ മഅ് സൂം (റ). പിതാവിൽ നിന്ന് ത്വരീഖത്ത് സ്വീകരിച്ചു. പിതാവ് ഖിലാഫത്തിന്റെ പട്ടം ധരിപ്പിക്കുകയും ജനങ്ങളെ തർബിയ്യത്ത് ചെയ്യാനും സൻമാർഗ്ഗത്തിലേക്ക് നയിക്കാനും സമ്മതം നൽകി. പിന്നീട് അദ്ദേഹം പ്രശസ്തനാവുകയും അദ്ദേഹത്തിന്റെ ത്വരീഖത്ത് വ്യാപിക്കുകയും ചെയ്തു. ഈ ത്വരീഖത്തിന്റെ അധിക നേതാക്കളും അദ്ദേഹത്തിന്റെ അനുയായികളായി മാറി. അവസാനം അദ്ദേഹത്തിന്റെ ഖലീഫമാർ ഒമ്പത് ലക്ഷം വരെ എത്തി. കാരണം ജനങ്ങളെ നൻമയിലേക്ക് നയിക്കാൻ കൽപ്പിക്കപ്പെട്ട മഹാൻമാർ ഏതെങ്കിലും ഒരു നബിയുടെ സ്ഥാനത്തായിരിക്കും. അപ്പോൾ അവരിൽ ഒരാളെ തർബിയ്യത്ത് ചെയ്യുന്നവരും ഒരു സമൂഹത്തെ തർബിയത്ത് ചെയ്യുന്നവരുമുണ്ടാകും. ജിന്ന്- മനുഷ്യവിഭാഗത്തെ മുഴുവനും തർബിയത്ത് ചെയ്യുന്നവരുമുണ്ടാകും.

ചുരുക്കത്തിൽ മുറബ്ബിയായ സ്വൂഫികൾക്ക് എത്രയും മുരീദുമാരും ഖലീഫമാരും ഉണ്ടാകും. അതിൽ അതിശയോക്തി പ്രകടിപ്പിച്ച് അവരെ ആരോപണത്തിന് വിധേയരാക്കേണ്ട ആവശ്യമില്ല.

           എം പി ഹസൻ ഇർഫാനി      


Sunday 16 May 2021

സ്വൂഫിയും വിലായത്തും (Soofiyum Vilayaththum ) part -3

  സ്വൂഫിയും വിലായത്തും   -3


ഇബ് രീസിൽ മഹാനവർകൾ പറയുന്നു: മഹത്തുക്കൾക്ക് സേവനം ചെയ്യുന്ന ചിലരും ഞാനും തമ്മിൽ സംസാരിച്ചിട്ടുണ്ട്. ഞാനും അയാളും ഒരു വലിയ്യിനെ സന്ദർശിക്കാൻ കൂടുതലായി പോകാറുണ്ടായിരുന്നു. ആ വലിയ്യ് മരിച്ചപ്പോൾ ഞാൻ വേറെ ഒരു വലിയ്യിനെ സന്ദർശിക്കാൻ തുടങ്ങി. എന്റെ കൂട്ടുകാരൻ ആദ്യത്തെ ആളുടെ സ്ഥലത്ത് തന്നെ ഇരുന്നു. ഒരിക്കൽ എന്നെ കണ്ട അയാൾ പറഞ്ഞു. ഞാൻ നിങ്ങളെ ഉപദേശിക്കാൻ ഉദ്ദേശിക്കുന്നു. ഞാൻ പറഞ്ഞു. നല്ലത്, എനിക്ക് അയാളുടെ ഉദ്ദേശം മനസ്സിലായിരുന്നു. അയാൾ പറഞ്ഞു. മുമ്പ് നിങ്ങൾ ഇന്ന വലിയ്യിന്റെ കൂടെയായിരുന്നു. അദ്ദേഹം വലിയ്യാണന്നതിൽ തർക്കമില്ലാത്തയാളാണ്. ഇപ്പോൾ താങ്കൾ മറ്റൊരാളുടെ കൂടെയാണ്. താങ്കൾ മാണിക്യവും രത്നവും ഉപേക്ഷിച്ച് പകരം കല്ലുകളെയാണ് സ്വീകരിച്ചിരിക്കുന്നത്. അപ്പോൾ ഞാൻ ചോദിച്ചു. താങ്കൾ ഈ പറയുന്നത് ഉൾക്കാഴ്ച കൊണ്ടാണോ അല്ല, അതില്ലാതെയാക്കാൻ താങ്കൾ ഉൾക്കാഴ്ച്ച കൊണ്ടാണ് പറയുന്നതെങ്കിൽ അതെനിക്ക് പറഞ്ഞുതരിക. ഞാൻ എന്റെയടുത്തുള്ളത് താങ്കൾക്കും പറഞ്ഞു തരാം. ഇനി താങ്കൾ ഉൾക്കാഴ്ചയില്ലാതെയാണ് ഇത് പറയുന്നതെങ്കിൽ അതിന്റെ പ്രമാണം പറയുക. അപ്പോൾ അയാൾ പറഞ്ഞു: അത് സൂര്യനെ പോലെ വ്യക്തമാണ്. ഞാൻ പറഞ്ഞു. താങ്കളുടെ ഈ വാക്ക് അല്ലാഹുവിൽ നിന്നും താങ്കളെ അകറ്റുന്നതും പിശാചിലേക്ക് താങ്കളെ അടുപ്പിക്കുന്നതുമാണെന്ന് ഒരാൾ പറഞ്ഞാൽ താങ്കൾ ചോദിക്കും : അതിന്റെ പ്രമാണമെന്ത് ? അപ്പോൾ അയാൾ പറയും , അത് സൂര്യനെ പോലെ വ്യക്തമാണെന്ന് , അപ്പോൾ താങ്കളുടെ മറുപടി എന്തായിരിക്കും?. എന്ത് മറുപടി പറയണമെന്നറിയാതെ അയാൾ നിശ്ശബ്ദനായി. എന്നിട്ട് ഞാൻ അയാളോട് പറഞ്ഞു. താങ്കളുടെ പ്രമാണങ്ങൾ ഞാൻ ചിന്തിച്ചു. അതിനെ വിചിന്തനം നടത്തിയപ്പോൾ ആകെ താങ്കൾക്ക് ഉള്ളത് ഒരു പ്രമാണം മാത്രമാണ്. അയാൾ ചോദിച്ചു. അതെന്താണ് ? ഞാൻ പറഞ്ഞു: താങ്കൾ വാദിക്കുന്നത് താങ്കൾ അല്ലാഹുവിന്റെ അധികാരത്തിൽ പങ്കാളിയാണെന്നാണ്. ഒരാൾക്ക് അല്ലാഹു താങ്കളുടെ സമ്മതമില്ലാതെ ഒന്നും കൊടുക്കുകയില്ല. ആത്മജ്ഞാനത്തിന്റെ കവാടം തുറക്കുകയില്ല. താങ്കൾ നിഷേധിക്കുന്ന വലിയ്യിന് താങ്കൾ അറിഞ്ഞു കൊണ്ട് അല്ലാഹു വിലായത്ത് നൽകിയിട്ടില്ല. താങ്കൾ അറിയാതെ അല്ലാഹുവിന് കൊടുക്കാനും കഴിയില്ല. ഇതിനാലാണ് താങ്കൾക്ക് അല്ലാഹുവിന്റെ ഇഷ്ടദാസന്മാരെ നിഷേധിക്കാൻ സാധിച്ചത്. അല്ലാഹുവിന്റെ അധികാരത്തിൽ അവന് പങ്കുകാരില്ലെന്നും അവൻ കൊടുക്കുന്നതിനെ തടയുന്നവനില്ലെന്നും താങ്കളെങ്ങാനും വിശ്വസിച്ചിരുന്നെങ്കിൽ മഹത്തുക്കളായ അല്ലാഹുവിന്റെ ദാസന്മാർക്ക് അല്ലാഹു നൽകിയ നന്മകൾ താങ്കൾ അംഗീകരിക്കുമായിരുന്നു.

  ഇത് കേട്ട് അയാൾ ഞാൻ അല്ലാഹുവിലേക്ക് ഖേദിച്ച് മടങ്ങുന്നു എന്ന് മൂന്ന് തവണ ആവർത്തിച്ച് പറഞ്ഞു. താങ്കൾ പറഞ്ഞതാണ് ശരി അല്ലാഹുവാണേ സത്യം. നമ്മൾ വെറും വാക്ക് പറയുന്നവരും അസത്യം കൊണ്ട് സത്യത്തെ എതിർക്കുന്നവരും മാത്രമാണ് (അൽ ഇബ്രീസ് )

 വലിയ്യാണെന്നറിയപ്പെടുന്ന ഒരാളെ എങ്ങനെയെല്ലാം എതിർക്കാൻ സാധിക്കുമെന്നുള്ളതിന് ഉദ്ധരണികൾ പരതി മഹത്തുക്കളെ നിഷേധിക്കുന്നവർ വരുമ്പോൾ മഹത്തുക്കൾ കൂടുതൽ അവർക്ക് എതിർക്കാനുള്ള പ്രവർത്തനങ്ങളായിരിക്കും പ്രവർത്തിക്കുക. കാരണം അല്ലാഹു അവരെ പരാജയപ്പെടുത്താൻ ഉദ്ദേശിച്ചിരിക്കുന്നു എന്നതിന്റെ അടയാളമാണത്.

 അൽ ഗൗസ് അബ്ദുൽ അസീസ് അദ്ദബാഗ് ( റ ) പറയുന്നു. പൂർണ്ണനായ വലിയ്യ് അദ്ദേഹത്തെ ലക്ഷ്യം വെക്കുന്നവരുടെ മനസ്സിനും ലക്ഷ്യത്തിനും അനുസൃതമായി നിറം മാറും. നല്ല ഉദ്ദേശ്യമാണെങ്കിൽ അദ്ദേഹത്തെ പൂർണ്ണനായി കാണാം. അദ്ദേഹത്തിൽ നിന്നും അത്ഭുതങ്ങളും താൻ സന്തോഷിക്കുന്ന കാര്യങ്ങളും പ്രകടമാകും. ലക്ഷ്യം മോശമായാൽ മേൽപറഞ്ഞതിന് വിപരീതമായും കാണാം. യഥാർത്ഥത്തിൽ ഓരോരുത്തർക്കും അവരവരുടെ മനസ്സിലുള്ളതാണ് പ്രകടമാകുന്നത്.

 വലിയ്യ് കണ്ണാടി പോലെയാണ്. അതിൽ അതിന്റെ മുന്നിലെത്തുന്ന നല്ലതും മോശമായതുമായ രൂപങ്ങൾ തെളിയും. അപ്പോൾ വലിയ്യിൽ നിന്നും ഒരാൾക്ക് പൂർണ്ണതയും അല്ലാഹുവിന്റെ മേൽ അറിയിക്കലും പ്രകടമായാൽ അവൻ അല്ലാഹുവിനെ സ്തുതിക്കട്ടെ ! ഇതിന് വിപരീതമാണ് പ്രകടമായതെങ്കിൽ അവൻ തന്റെ മോശത്തെ ഓർക്കട്ടെ.

  മഹാൻ തുടരുന്നു; അല്ലാഹു ഒരു ജനതയുടെ പരാജയം ഉദ്ദേശിച്ചാൽ അവരെ വൃത്തികേടിന്റെയും ശരീഅത്ത് വിരുദ്ധ നിലപാടിന്റെയും അവസ്ഥയിൽ ആക്കും. അപ്പോൾ അവർ ആ വലിയ്യും തങ്ങളെ പോലെയാ ണെന്ന് തെറ്റിദ്ധരിക്കും. യഥാർത്ഥത്തിൽ അങ്ങനെയല്ല , വിലായി ത്തിന്റെ സ്റ്റേജിൽ ഒരു വലിയ്യ് കള്ള് കുടിയന്മാരുടെ കൂടെയിരുന്ന് കള്ള് കുടിക്കുന്നതായി രൂപപ്പെടാം, അവർ ആ വലിയ്യ് കള്ള് കുടിക്കുന്നവനാണെന്ന് തെറ്റിദ്ധരിക്കും. യഥാർത്ഥത്തിൽ അദ്ദേഹത്തിന്റെ ആത്മാവ് രൂപങ്ങളിൽ നിന്നും ഒരു രൂപത്തിൽ പ്രത്യക്ഷപ്പെടുകയും ആ രൂപം ചില കാര്യങ്ങൾ വെളിവാക്കുകയും ചെയ്യുകയാണ് അതല്ലാതെ മറ്റൊന്നുമല്ല. വലിയ്യിന്റെ നിഴൽ അവർ ചെയ്യുന്ന പ്രവൃത്തി പോലെ ചലിച്ചതാണ്. കണ്ണാടിയിൽ തെളിയുന്ന രൂപം പോലെ.

 നീ സംസാരിക്കുമ്പോൾ അതും സംസാരിക്കും. നീ ഭക്ഷണം കഴിക്കുമ്പോൾ അതും കഴിക്കും. നീ കുടിക്കുമ്പോൾ അതും കുടിക്കും. നീ ചിരിക്കുമ്പോൾ അതും ചിരിക്കും. നീ ചലിക്കുമ്പോൾ അതും ചലിക്കും. നിന്നിൽ നിന്നും ഉണ്ടാകുന്ന ഏത് പ്രവൃത്തിയോടും അനുകരിക്കും. യഥാർത്ഥത്തിൽ അതിൽ നിന്നും തീറ്റയോ മറ്റോ ഒന്നും ഉണ്ടാകുന്നില്ല. കാരണം അത് നിന്റെ നിഴൽ മാത്രമാണ് യാഥാർത്ഥ്യമല്ല. അപ്പോൾ ഒരു വിഭാഗത്തിന്റെ പരാജയം അല്ലാഹു ഉദ്ദേശിച്ചാൽ അവരോടൊപ്പം വലിയ്യ് തന്റെ നിഴൽ കൊണ്ട് പ്രത്യക്ഷപ്പെടും. അവർ ചെയ്യുന്ന തിന്മകൾ അതും ചെയ്യും (അൽ ഇബ് രീസ് )
   【 തുടരും....】

                                                                                ഹസൻ ഇർഫാനി എടക്കുളം

ഖൂത്വാരി ശൈഖുന (റ) (തൊടുപുഴ ഹസ്റത്ത്) Koothari shaikuna, thodupuzha hazrath

ഖൂത്വാരി ശൈഖുന (റ) 

  (തൊടുപുഴ ഹസ്റത്ത്)

Maqam of thodupuzha Hazrath (qs)

    ഇടുക്കി ജില്ലയിലെ തൊടുപുഴയാറിന്റെ സമീപ പ്രദേശമായ കാരിക്കോട് കേരളത്തിലെ അറിയപ്പെട്ട സ്ഥലമാണ്. പഴമയുടെ പര്യായമായ നൈനാർ മസ്ജിദും, ഹൈന്ദവരുടെ പുണ്യ ഗേഹമായ കാരിക്കോട് ഭഗവതി ക്ഷേത്രവും ഒരു ദിവസമാണ് തറക്കല്ലിട്ടത് എന്നതു തന്നെ കാരിക്കോടിന്റെ മത നിരപേക്ഷതയുടെയും , മത സഹിഷ്ണുതയുടെയും മകുടോദാഹരണമാണ്.

ജനനം

ഹിജ്റ 1317 ദുൽഖഅ്ദ 26 ബുധൻ തമിഴ് നാട് നാഗർകോവിൽ കോട്ടാർ കച്ചപ്രതെരുവിലെ പീർമുഹമ്മദ് സാഹിബിന്റെയും മീരാമ്മാൾ ബീവിയുടെയും മകനായി ശൈഖുന മുഹമ്മദ് സ്വൂഫി ( റ ) ഭൂജാതനായി. തന്റെ മൂന്നാം വയസ്സിൽ പ്രിയ മാതാവ് നഷ്ടമായി.

പഠനം

ഏഴാം വയസ്സിൽ പ്രാഥമിക വിദ്യഭ്യാസം തുടങ്ങുകയും സ്വൂഫി വര്യൻമാരായ മശാഇഖുമാരുടെ ശിക്ഷണത്തിൽ മത പഠനം തുടങ്ങുകയും പതിനെട്ടാമത്തെ വയസ്സിൽ ബിരുദ പഠനത്തിനായി തമിഴ് നാട്ടിലെ പുതുക്കുടിയിലെ പ്രസിദ്ധമായ മദ്റസ അന്നൂറുൽ മുഹമ്മദിയ എന്ന പുണ്യ സ്ഥാപനത്തിൽ ചേരുകയും ചെയ്തു.

മുദർറിസ്

സുപ്രസിദ്ധ സ്വൂഫിവര്യനായ ശൈഖുന അബ്ദുൽ കരീം ഹസ്റത്ത് (റ) അവർകളുടെ മഹനീയ ശിക്ഷണത്തിൽ വിവിധ വിജ്ഞാനങ്ങൾ കരസ്ഥമാക്കി. ഉസ്താദുമാരുടെ കണ്ണിലുണ്ണിയും സഹപാഠികളുടെ പ്രിയ തോഴനുമായി കഴിയവെ ഈരാറ്റുപേട്ടയിലെ മമ്പഉൽ ഖൈറാത്ത് എന്ന മത വിജ്ഞാന കേന്ദ്രത്തിലേക്ക് ഉസ്താദിനെ അന്വോഷിച്ചിച്ച് ദറസിന്റെ കാര്യദർശികൾ ചെന്നപ്പോൾ ഉസ്താദുമാർക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ശൈഖുന അബ്ദുൽ കരീം ഹസ്റത്ത് (റ) അവർകൾ അവർകൾ തന്റെ അരുമ ശിഷ്യനെ ആശിർവദിച്ച് അവരോടൊപ്പം അയച്ചു. ഈരാറ്റുപേട്ടക്കാർക്ക് ഓർക്കാപുറത്ത് വീണു കിട്ടിയ മുത്തിനെ അവർ ആദരവോടെ സ്വീകരിച്ചു.

ആത്മനിർവൃതിയുടെ ആ നല്ല നാളുകൾ മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കുമ്പോൾ ഒരു നിയോഗമായി ഭവിച്ചത് ഈരാറ്റുപേട്ടയിൽ നിന്നും തൊടുപുഴയിലേക്കുള്ള ഒരു വിവാഹ യാത്രയായിരുന്നു. കാൽനടയാലും, കാള വണ്ടിയിലും മുന്നോട്ട് നീങ്ങുന്ന യാത്ര സംഘത്തിൽ നമ്മുടെ ശൈഖുന (റ) വും ഭാഗഭാക്കായി . ശൈഖുനായെ കണ്ട തൊടുപുഴക്കാർ ആ സത്തിനെ  മറ്റാർക്കും വിട്ട് കൊടുക്കാൻ തയ്യാറായില്ല. ശൈഖുന (റ) വിന്റെ ആഗമനം തൊടുപുഴ നിവാസികൾക്ക് ഒരനുഗ്രഹം ആയിരുന്നു. അവരുടെ വരവോടെ കാരിക്കോടിന് പുത്തനുണർവ്വുണ്ടായി. തഖ്‌വയിലധിഷ്ഠിത ജീവിതം നയിക്കുന്ന കാരണവൻമാർക്കും നാട്ടുകാർക്കും വീണ് കിട്ടിയയ നിധിയായിരുന്നു ശൈഖുന (റ).

പുരാതനമായ കാരിക്കോട് നൈനാര് മസ്ജിദിന്റെ ഇമാമും മുദർറിസുമായി സേവനം ചെയ്യുന്ന നാളുകളിൽ അവിടുന്ന് പകർന്ന വിജ്ഞാനമുത്തുകൾ വാരിക്കൂട്ടുവാനും ആത്മ നിർവൃതി അടയുവാനും ജനങ്ങളുടെ ആകാംക്ഷ വളരെ വലുതായിരുന്നു. അല്ലാഹുവിന്റെ പ്രീതിക്കായി സർവ്വം സമർപ്പിച്ച മഹാനവർകൾ അന്നാട്ടുകാരായ സകല മത വിശ്വാസികളുടെയും അഭയ കേന്ദ്രമായിരുന്നു. സത്യസന്ധവും സുതാര്യവുമായ പ്രവർത്തനങ്ങളിലൂടെ ജീവിതവിശുദ്ധി കൈവരിച്ച ആ മഹാ മനീഷിയുടെ പിന്നിൽ അവർ അണിനിരന്നു. തന്നിൽ നിന്ന് ഒരു നോക്ക് കൊണ്ട് പോലും വിഷമമുണ്ടാകരുതെന്ന് ശൈഖുന (റ) വിന് നിർബന്ധമുണ്ടായിരുന്നു.

ശൈഖുന (റ) വിന്റെ വിജ്ഞാനം കാരിക്കോടിന് അനിവാര്യമാണന്ന് നാട്ടുകാർ തീരുമാനിച്ചു. തദ്ദേശവാസികൾ കാരിക്കോടിന് സ്വന്തമായി ഒരു ദീനീ വിജ്ഞാന കേന്ദ്രം പടുത്തുയർത്താൻ തീരുമാനിച്ചു. ഉദാരമതികൾ സ്ഥലം ലഭ്യമാക്കി. ദർസ് നിർമാണത്തിനുള്ള സാധന സാമഗ്രികൾസംഭാവന നൽകി. അങ്ങനെ ആ ആഗ്രഹം പൂവണിഞ്ഞു. അതായിരുന്നുകാരിക്കോട് നൂറുൽ ഇസ് ലാം അറബിക്കോളേജ് . ശൈഖുന (റ) വഫാത്ത് വരെ ദറസ് നടത്തിയത് ഇവിടെയായിരുന്നു. പിന്നീട് അതിന്റെ നാമം മുനവ്വിറുൽ ഇസ്‌ലാം എന്നായി മാറി.

വിവാഹം 

കാരിക്കോട് നൈനാർ മസ്ജിദിന്റെ ഇമാമായും, മുദർരിസായും സേവനമനുഷ്ഠിക്കുന്ന കാലത്ത് കാരിക്കോട് തന്നെ സ്ഥിര താമസം ആരംഭിച്ചു. കാരിക്കോട് ഫക്കീർ ലബ്ബയുടെ മകൾ ഫാത്വിമ ബീവിയെ വിവാഹം ചെയ്തു. ഹിജ്റ 1347 ശവ്വാൽ 7 നായിരുന്നു വിവാഹം

സൂക്ഷ്മത 

മഹാനവർകൾ പരിശുദ്ധ ഹജ്ജ് കർമ്മത്തിനായി പുറപ്പെടാൻ ഒരുങ്ങുമ്പോൾ അൽപം തുക ഹദ്‌യയായി ചിലർ കൊടുത്തപ്പോൾ അതിനെ കുറിച്ച് അന്വേഷിക്കുകയും അത് മടക്കിക്കൊടുക്കുവാൻ ആവശ്യപ്പെടുകയും ചെയ്തു. ശേഷം കുറഞ്ഞ ആളുകൾ ശൈഖുന (റ)യുടെ കൈവശം ഒരു തുക കൊടുക്കുകയും അത് വാങ്ങുകയും ചെയ്തു. പൊരുത്തമില്ലാത്ത ഒരു പൈസ പോലും തന്റെ കൈവശം വന്നുചേരുന്നതിനെ അത്രമാത്രം ഭയപ്പെടുകയും സൂക്ഷിക്കുകയും ചെയ്തു.

 ശിഷ്യസ്നേഹം 

ഇന്നത്തെ പോലെ ക്യാന്റീൻ സൗകര്യമില്ലാത്ത കാലത്ത് മുതഅല്ലിമുകൾക്ക് ഭക്ഷണം നൽകിയിരുന്നത് ദീനീ സ്നേഹികളും ഉദാരമതികളുമായ നാട്ടുകാരായിരുന്നു. പതിവുപോലെ ഒരു മുതഅല്ലിം രാത്രി ഭക്ഷണത്തിന് പോയി. കൂടെ പോകാറുണ്ടായിരുന്ന മുതഅല്ലിം അന്നുണ്ടായിരുന്നില്ല. ഭക്ഷണം കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാർത്ഥിക്ക് ഒരു നിലക്കും മുന്നോട്ട് നീങ്ങാൻ കഴിയാതെ പ്രയാസപ്പെട്ടു. ശക്തമായ ഇരുട്ടും വിജനമായ വഴിയും ! പ്രയാസപ്പെട്ട് ഭയത്തോടെ നിൽക്കുമ്പോൾ ഏറെ അകലെയല്ലാതെ ഒരു മനുഷ്യ രൂപം പ്രത്യക്ഷപ്പെടുകയും ആ ധൈര്യത്തിൽ അദ്ദേഹത്തെ പിന്തുടർന്ന് ദറസിലെത്തുകയും ചെയ്തു. ശേഷം ആ മുതഅല്ലിമിന് പനി പിടിപെട്ടു. അൽപം കഴിഞ്ഞ് ആ മുതഅല്ലിമിനെ സമീപിച്ച് ശൈഖുന (റ) പറഞ്ഞു. 

"നിനക്ക് വേണ്ടിയല്ലേ ഞാനവിടെ വന്നത് "

ഈ സമയത്തൊക്കെ ശൈഖുന (റ) ദറസിൽ തന്നെയുണ്ടായിരുന്നുവെന്ന് സാക്ഷ്യം. അതോടെ മുതഅല്ലിമിന് പനി മാറി സുഖം പ്രാപിച്ചു

ഹജ്ജ് യാത്ര 

ശൈഖുന (റ)വും മറ്റ് നാല് പേരും (07/05/1951) റജബ് 30 തിന് തിങ്കൾ രാവിലെ 8.00 മണിക്ക് എറണാകുളത്തേക്ക് പുറപ്പെടുകയും അന്ന് 2 : 30 ന് എറണാകുളത്ത് നിന്ന് മുംബൈയിലേക്ക് ട്രെയിൻ കയറി. 09/5/1951 ബുധൻ 1:30 ന് മുംബൈയിൽ എത്തുകയും ചെയ്തു.15 ദിവസത്തോളം ബോംബെയിൽ താമസമാക്കി. 25/05/1951 വെള്ളിയാഴ്ച്ച 5:30ന് കപ്പലിൽ ജിദ്ദയിലേക്ക് ...

10 ദിവസത്തോളം കപ്പൽ യാത്ര . 04.06.1951 തിങ്കൾ 9:30 ന് ജിദ്ദയിൽ എത്തി. പരിശുദ്ധ റമളാനിന്റെ രാപകലുകൾ വിശുദ്ധ മക്കയിൽ . 120 ദിവസത്തോളം മക്കയിലും മദീനയിലുമായി താമസം. ഇക്കാലയളവിൽ മക്കയിലേയും മദീനയിലെയും പുണ്യസ്ഥലങ്ങൾ മുഴുവനും സന്ദർശിച്ചു. മഹത്തുക്കളായ സ്വഹാബത്തിന്റെ മഖ്ബറകൾ സിയറത്ത് ചെയ്തു. അന്ന് അവിടെ മുദർരി സായി സേവനമനുഷ്ഠിക്കുന്ന ധാരാളം ആലിമീങ്ങളുമായി കൂടികാഴ്ച്ച നടത്തി. അന്നവിടെ ലഭ്യമായ കുതുബ്ഖാനകൾ, ലൈബ്രറികൾ ഒന്നൊഴിയാതെ സന്ദർശിച്ചു. അന്ന് അവിടെ നിന്ന് ധാരാളം ഗ്രന്ഥങ്ങൾ ശേഖരിച്ചു. ഇന്ന് ലഭ്യമാകാൻ പ്രയാസകരമായ പല ഗ്രന്ഥങ്ങളും മഹാനവർകളുടെ ഗ്രന്ഥശേഖരത്തിൽ ഉൾപ്പെടുന്നു. എന്നത് തന്നെ അവ ശേഖരിക്കുന്നതിലും കണ്ടെത്തുന്നതിലും ശൈഖുന (റ) വിന് ഉണ്ടായിരുന്ന അമിതമായ താത്പര്യവും അത്യുൽസാഹവും എത്രയായിരുന്നുവെന്ന് നമുക്ക് മനസ്സിലാക്കാം. 20/09/1951 (വ്യാഴം) മക്കയിൽ നിന്ന് ജിദ്ദയിലേക്ക്... 24/09/1951 ( തിങ്കൾ ) ജിദ്ദയിൽ നിന്ന് ബോംബെയിലേക്ക് . 03/10/1951 രാവിലെ 10 മണിക്ക് ബോംബെയിൽ എത്തി. 08/10/1951 രാവിലെ ആലുവയിൽ എത്തി. അന്ന് തന്നെ തൊടുപുഴയിലെ വസതിയിലും എത്തി

ഗുരു പരമ്പര 

ഭൗതിക നിമിത്തങ്ങളായ പഞ്ചേന്ദ്രിയങ്ങളാണ് മനുഷ്യന്റെ അറിവിന്റെ സ്രോതസ്സുകൾ .അതിനപ്പുറത്തേക്ക് അവന്റെ ജ്ഞാനം വ്യാപിക്കണമെങ്കിൽ അഭൗതിക സാഹചര്യങ്ങൾ ഉൾക്കൊള്ളാനും അംഗീകരിക്കാനും പ്രാപ്തമാകണം. സ്രഷ്ടാവിനെ കുറിച്ചുള്ള മഅ് രിഫത്ത് ഭൗതിക നിമിത്തങ്ങൾക്കപ്പുറമാണ് അത് ലഭ്യമാകുന്നതിന് മഹാൻമാരുടെ പാത അനുദാവനം ചെയ്യൽ മാത്രമാണ് മാർഗ്ഗം. ഈ മഹത്തുക്കളുടെ പാത ത്വരീഖത്ത് എന്നറിയപ്പെടുന്നു. 

നമ്മുടെ ശൈഖുന (റ) മതപഠനത്തിന്റെ പ്രഥമഘട്ടത്തിൽ തന്നെ സ്വൂഫി ചിന്താധാരയിൽ ആകൃഷ്ടനായിരുന്ന വ്യക്തിയായിരുന്നു. ശൈഖ് അബ്ദുൽ കരീം ഹസ്റത്ത് (റ) അവർകളുടെ ശിഷ്യത്വം ശൈഖുന (റ)യെ ഒരു സ്വൂഫിയാക്കി മാറ്റിയിരുന്നു. കാരണം ഉസ്താദവർകൾ ഹസ്റത്ത് ബഡേ ഷാഹ് (റ) ചെന്നൈ, സുൽത്വാനുൽ വാഇളീൻ സ്വൂഫി ശാഹ് മുഹമ്മദ് അബ്ദുൽ ഖാദിർ അൽ ഖാദിരി എന്ന ഹൈദരാബാദ് സ്വൂഫി (റ) എന്നിവരുമായി ആത്മീയ ബന്ധമുണ്ടായിരുന്നു.
ഉസ്താദിന് അവരോടുള്ള ബന്ധം ശൈഖുന (റ) വിന് ഹൈദരാബാദ് സ്വൂഫി ( റ ) വുമായി ആത്മീയ ശിഷ്യത്വം സ്വീകരിക്കാൻ ഭാഗ്യം ലഭിച്ചു.

ഒരു ശൈഖിനെ ഗുരുവായും അയാളുടെ വഴി ത്വരീഖത്തായും അംഗീകരിക്കുന്നതിന് ഇസ് ലാമിക ദൃഷ്ടിയിൽ നിരവധി നിബന്ധനകളുണ്ട്. ആ ശൈഖിന്റെ ഗുരു പരമ്പര സംശയാതീതമായി സയ്യിദുൽ വുജൂദ് മുത്ത്നബി (സ) യിലേക്ക് ചേരുന്നതായിരിക്കുക. ആ പരമ്പരയിൽ വിശ്വാസ വൈകല്യമുള്ളയാളുകളില്ലാതിരിക്കുക. ഈ വസ്തുത മുഖവിലക്കെടുത്ത് വന്ദ്യരായ ശൈഖുന (റ)യെ സ്മരിക്കുമ്പോൾ അവിടുത്തെ ഗുരു പരമ്പര രേഖപ്പെടുത്തുന്നത് ആവശ്യം തന്നെ. ശൈഖ്, ത്വരീഖത്ത് എന്നീ വിഷയങ്ങളിൽ ധാരണപ്പിശക് വച്ച് പുലർത്തുന്ന വർത്തമാന യുഗത്തിൽ വിശേഷിച്ചും ....,

🌹സുൽത്വാനുൽ വാ ഇളീൻ ശാഹ് അബ്ദുൽ ഖാദിർ അസ്സ്വൂഫി (ഖു:സി) 🌹

വന്ദ്യരായ ശൈഖുന (റ) വിന്റെ ആത്‌മീയ ഗുരു പരമ്പരയിലെ പ്രഥമ ഗുരു വര്യരാണിവർ . ഹിജ്‌റ 1280 ജുമാദുൽ ആഖിർ 19 ന് കർണ്ണാടകയിലെ ബൈദർ ശരീഫിലാണ് ജനനം. ഹൈദറാബാദ് സഅ്ദുല്ല നഖ്ശബന്ദി (ഖു:സി) യുടെ ഖലീഫ ഹസ്റത്ത് ഹാജി മീർ ആലം ശാഹ് നഖ്ശബന്ദി അൽ മുജദ്ദിദിയാണ് ശൈഖുന (റ) വിന്റെ പിതാവ്.

അസ്റാറേ ഖുർആനിയ്യ, അദ്ദഖാഇഖു വൽ ഹഖാഇഖ് , റസാഇലേ സുലൂക് എന്നീ പ്രസിദ്ധീകൃതമായ മഹൽ ഗ്രന്ഥങ്ങളുൾപ്പെടെ നിരവധി രചനകൾ മഹാനവർകളുടേതായിട്ടുണ്ട്.

1313-ൽ മഹ്ബൂബ് നഗർ എന്ന ഗ്രാമത്തിൽ മദ്റസത്തുൽ മുഹമ്മദിയ്യ എന്ന മതപാഠശാല സ്ഥാപിച്ച് കൊണ്ട് ഗ്രാമീണ ജനങ്ങളെ മതപഠനവുമായി ബന്ധിപ്പിക്കാൻ മഹാനവർകൾ ചെയ്ത സേവനം വളരെ വിലപ്പെട്ടതാണ്.

 ആത്മീയപ്രഭാഷകൻ 

ആത്മീയതയെ തട്ടിയുണർത്തുന്ന ശൈഖുനയുടെ പ്രസംഗങ്ങൾ ജനലക്ഷങ്ങളെ തന്നിലേക്കാകർഷിച്ചു. അവിടുത്തെ വാചാലതയും ആശയഗാംഭീര്യവും അന്നത്തെ നൈസാം രാജാവിന്റെ ഔദ്യോഗിക ജുമുഅ മസ്ജിദായിരുന്ന ചൗക്കി മസ്ജിദിൽ ഖത്വീബായി നിയമിക്കപ്പെടാൻ കാരണമായിത്തീർന്നു. മാത്രമല്ല തമിഴ്നാട്, കർണ്ണാടക, മഹാരാഷ്ട്ര, കേരളം, തുടങ്ങിയ അയൽ സംസ്ഥാനങ്ങളിൽ നിന്നും ആന്ധ്രയുടെ ഇതരഭാഗങ്ങളിൽ നിന്നും ശൈഖുന (റ) യുടെ പ്രസംഗം കേൾക്കാൻ ജനങ്ങൾ തടിച്ച് കൂടുമായിരുന്നു. ശൈഖുന (റ) യുടെ പ്രസംഗം നിമിത്തം ധാരാളം പാപികളായ ജനങ്ങൾ പശ്ചാത്തപിച്ച് മടങ്ങിയതായും നിരവധിയാളുകൾ ഇസ്‌ലാമിലേക്ക് കടന്ന് വന്നതായും ചരിത്രം സാക്ഷീകരിക്കുന്നു. "ഔലിയായേ ദക്കൻ " എന്ന ചരിത്ര ഗ്രന്ഥത്തിൽ മഹാനവർകളുടെ ചരിത്രം വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്.

ശൈഖുന ഹൈദരാബാദ് സ്വൂഫി ( റ ) യുടെ ഖാദിരിയ്യ ത്വരീഖത്തിലെ പ്രധാന ഖലീഫമാരാണ് നമ്മുടെ സ്മരണീയ പുരുഷൻ ശൈഖുനാ അശ്ശൈഖ് മുഹമ്മദ് സ്വൂഫിയ്യുൽ ഖുത്വാരീ (റ) , കായൽ പട്ടണം സ്വൂഫി ഹസ്റത്ത് എന്ന് പ്രസിദ്ധനായ അബ്ദുൽ ഖാദിർ ശാഹ് ഖാദിരീ കൊളംബോ (റ), ശൈഖ് ശാഹ് അബ്ദുശ്ശുകൂർ സ്വൂഫി ഖാദിരീ ഹൈദരാബാദ് (റ) (മകൻ). ബാഖിയാത്തുസ്വാലിഹാത്ത് അറബിക്കോളേജിൽ ദീർഘകാലം ശൈഖു ത്തഫ്സീറും പ്രിൻസിപ്പാളുമായിരുന്ന സയ്യിദ് മുഹമ്മദ് അബ്ദുൽ ജബ്ബാർ ശാഹ് ഖാദിരി കടപ്പ , തുടങ്ങിയ നിരവധി പണ്ഡിതൻമാർ ശൈഖുന (റ) യുടെ മുരീദുമാരിൽ പെട്ടവരാണ്.

ലോകത്തിന്റെ നാനാ ദിക്കുകളിൽ ആത്മീയ പ്രഭ വാരിവിതറിയ ശൈഖുന (റ) 1356 ശവ്വാൽ ശവ്വാൽ 9 ന് ഹൈദരാബാദിലെ മിസ്വ്രീ ഗഞ്ചിലെ സ്വഭവനമായ സ്വൂഫി മൻസിലിൽ വെച്ച് വഫാതായി. (ഹൈദരാബാദ് സ്വൂഫി (റ) യുടെയും ഖൂത്വാരി ശൈഖുന (റ)യുടെയും വഫാത്ത്ഒരേ ദിവസമാണ് ) "മർക്കസെ ബുസ്മെ അൻവാറു സ്വൂഫിയ്യ" എന്ന മദ്റസയുടെ ചാരത്ത് മഹാനവർ അന്ത്യവിശ്രമം കൊള്ളുന്നു ... ഹൈദരാബാദിലെ പ്രധാന സിയാറത്ത് കേന്ദ്രങ്ങളിലൊന്നാണ് ഈ സ്വൂഫി മൻസിൽ ..
ഗുരു പരമ്പര (2)

🌹അശ്ശൈഖ് ഇസ്മാഈലുസ്സ്വൂഫിയ്യി അൽ ഖാദിരി (ഖു: സി) 🌹

വന്ദ്യരായ ഹൈദരാബാദ് ഹസ്റത്ത് ശാഹ് അബ്ദുൽ ഖാദിർ ഖാദിരി (റ) അവർകളുടെ ആത്മിയ ഗുരു സുൽത്വാനുൽ മജാദീബ് അശ്ശൈഖ് ഇസ്മാഈലുസ്സ്വൂഫി ഖാദിരി (റ) അവർകളാണ്. ഹൈദരാബാദിലെ "കാച്ചി ഗോഡാ " റെയിൽവേസ്റ്റേഷന് അടുത്താണ് മഹാനവർകളുടെ ദർഗ്ഗാ ശരീഫ്. നിരവധി കറാമത്തുകളുടെ ഉടമയും വിലായത്തിന്റെ ഉന്നതമായ പദവികൾ അലങ്കരിക്കുകയും ചെയ്ത ശൈഖുന മുൻശി ഇസ്മാഈൽ സ്വൂഫി ശാഹ് ഖാദിരി (റ) അവർകൾ ഹിജ്റ 1335 മുഹർറം 13 വെള്ളിയാഴ്ച്ച വഫാതായി മഹാനവർകളുടെ പ്രധാന ഖലീഫയാണ് സുൽത്വാനുൽ വാഇളീൻ (റ)


🌹സയ്യിദ് ശാഹ് അബ്ദുൽ ഖാദിർ ഖാദിരി സ്വൂഫി സിക്കന്തരാബാദ് (റ) 🌹

മഹാനവർകൾ ഇറാനിലെ പ്രസിദ്ധമായ ബുഖാറ ഗ്രാമത്തിൽ 1149-ൽ ജനിച്ചു. പിതാവ് ഹസ്റത്ത് സയ്യിദ് ശാഹ് ഫരീദുദ്ദീൻ ബുഖാരി (റ) ആ പ്രദേശത്തെ പ്രസിദ്ധ സ്വൂഫികളിൽ ഒരാളായിരുന്നു. പിതാവ് വഴി സയ്യിദ് വംശമായ ബുഖാരി ഖബീലയും മാതാവ് വഴി ഉമർ ബിൻ ഖത്വാബ്(റ) വിന്റെ സന്താന പരമ്പരയിൽ പെട്ട ശാഹ് വലിയുല്ലാഹിദ്ദഹ് ലവി (റ) യുടെ സന്താന പരമ്പരയിലും സന്ധിക്കുന്ന മഹാനവർകൾ ചെറു പ്രായത്തിൽ തന്നെ ഇൽമിലും ഇർഫാനിലും അവഗാഹം നേടി.
മതാധ്യാപനത്തിന്റെ ബാലപാഠങ്ങൾ പിതാക്കൻമാരിൽ നിന്ന് ബുഖാറയിൽ വെച്ച് അഭ്യസിച്ച മഹാനവർകൾ ശരീഅത്തിന്റെയും ത്വരീഖത്തിന്റെയും വഴി കാട്ടിയും ഹദീസ് പണ്ഡിതനും കാലഘട്ടത്തിന്റെ ഖുത്വ് ബു മായിരുന്നു. ഖുർആനിന്റെ അക്ഷരങ്ങൾ മാത്രം മന:പാഠമാക്കിയ ഹാഫിളായിരുന്നില്ല മറിച്ച് അതിന്റെ ബാഹ്യാർത്ഥങ്ങളും ആന്തരീ കാർത്ഥങ്ങളും വേണ്ടുവോളം ഗ്രഹിച്ച ആത്മജ്ഞാനി കൂടിയായിരുന്നു. ആത്മജ്ഞാന ദാഹവുമായി ബുഖാറയിലെ മഹാ പണ്ഡിതരുമായി ബന്ധം സ്ഥാപിച്ചു. ഏറെ കാലത്തെ കഠിന പരിശ്രമത്തിന് ശേഷം പണ്ഡിത പ്രഭുവായ ഹസ്റത്ത് മൗലവി അബ്ദുൽ അലി (റ) യുമായി സന്ധിച്ചു. ആ കൂടികാഴ്ച്ച മഹാനുഭാവന് ആത്‌മ സംതൃപ്തി നൽകിയെങ്കിലും ലക്ഷ്യപ്രാപ്തി കൈവരിച്ചില്ലെന്ന ചിന്തയും ലക്ഷ്യം തേടിയുള്ള യാത്രയും ഡൽഹിയിലെ സുപ്രസിദ്ധ സ്വൂഫി വര്യനായിരുന്ന ശാഹ് അബ്ദുൽ അസീസ് സ്വൂഫി ഖാദിരി (റ) യിൽ കൊണ്ടെത്തിച്ചു. തന്റെ അമ്മാവനായിരുന്ന അബ്ദുൽ അസീസ് മുഹദ്ദിസുദ്ദഹ് ലവി അൽ ഖാദിരിയ്യു സ്സ്വൂഫിയ്യ് (റ) അവർകളുമായി ഡൽഹിയിൽ ഒരുമിച്ച് കൂടുകയും രിയാള ,മുജാഹദ കളിലായി മഹാനവർകളുടെ ശിക്ഷണത്തിൽ വർഷങ്ങളോളം അവിടെ താമസിക്കുകയും ചെയ്തു. ശൈഖ് അബ്ദുൽ അസീസുദ്ദഹ്‌ലവി (റ) ശാഹ് അബ്ദുൽ ഖാദിർ സ്വൂഫി ഖാദിരി അവർകൾക്ക് ഖാദിരിയ്യ, നഖ്ശബന്ദിയ്യ ത്വരീഖത്തുകളിൽ ഖിലാഫത്ത് നൽകി അനുഗ്രഹിക്കുകയും ഹൈദരാബാദിലേക്ക് പോകാൻ നിർദ്ദേശിക്കുകയും ചെയ്തു. അങ്ങിനെ ഹൈദരാബാദിലെ സിക്കന്തറാബാദിലെത്തുകയും അവിടുത്തെ ഖാളിയായി നിയുക്തനാവുകയും ചെയ്തു. ശൈഖുന ശാഹ് അബ്ദുൽ ഖാദിർ ഖാദിരി (റ) അവർകൾ അവിടെത്തെ ശൈഖിനെ കാണുന്നതിന് ഡൽഹി ലേക്കുള്ള യാത്ര വേളകളിൽ ഗുരുവിനോടുള്ള ആദരവ് നിമിത്തം ചെരിപ്പ് ധരിക്കുമായിരുന്നില്ല.

ഹിജ്റ 1269-ൽ അവിടുത്തെ 120-ാം വയസ്സിൽ സിക്കന്തറാബാദിൽ വഫാത്തായി. റൗളത്തുൽ അസ്വ്ഫിയ എന്നറിയപ്പെടുന്ന മഹാനവർകളുടെ ഖാൻഗാഹ് നിലകൊള്ളുന്ന മഖ്ബറ സിക്കന്തറാബാദിലെ പ്രസിദ്ധ സിയാറത്ത് കേന്ദ്രമാണ്. ഇവരുടെ പ്രധാന ഖലീഫയാണ് സുൽത്വാനുൽ മജാ ദീബ് ഇസ്മാഈലുസ്സ്വൂഫി (റ)

രചനകൾ 

ഖുത്വാരി ശൈഖുന (റ)യുടെ ആത്മീയ ജീവിതവും അവിടുത്തെ പ്രവർത്തനങ്ങളും വളരെ വലുതായിരുന്നു. കാരിക്കോട് നിന്ന് ആറ് മൈൽ ദൂരമുള്ള കൊന്താല പള്ളിയിൽ അടങ്ങിയ കൊന്താലം, ബാവ (റ) എന്നീ ശുഹദാക്കളെ സിയാറത്ത് ചെയ്യൽ ശൈഖുന (റ) യുടെ പതിവായിരുന്നു. വഴിയിലൂടെ ലവലേശം ഭയമില്ലാതെ രാത്രി സമയങ്ങളിലായിരുന്നു ശൈഖുന പോയിരുന്നത്. ശൈഖുന (റ)യുടെ മനക്കരുത്തും നിർഭയത്വവും അത് വ്യക്തമാക്കുന്നു. അങ്ങനെയുള്ള സിയാറത്തിലൊരിക്കൽ അവരുമായി സംസാരിക്കുകയും അവരുടെ ചരിത്രം മനസ്സിലാക്കുകയും ചെയ്തു. തദടിസ്ഥാനത്തിൽ അവരെ സംബന്ധിച്ച് " ഇസാലത്തുൽ ബൽവാ ഫീ മദ്ഹി കൊന്താലം വ ബാവ " എന്ന പേരിൽ ശൈഖുന (റ) മൗലിദ് രചിച്ചു. അദ്ധ്യാത്‌മിക ജ്ഞാനങ്ങളുടെ ഉറവിടത്തിലേക്കുള്ള വെളിച്ചമായി ശൈഖുന (റ) രചിച്ച 'അറബി തമിഴ് കാവ്യം, - മുനാജാത്തുൽ മഅ് രിഫത്തിൽ ഇൽഹാമിയ്യ "അദ്ധ്യാത്മിക ദാഹികൾക്ക് ഒരു മുതൽ കൂട്ടാണ്. ആത്മജ്ഞാന സംബന്ധമായ വേറേയും രചനകൾ ശൈഖുന (റ) യുടെതായിട്ടുണ്ട്. എല്ലാം അച്ചടിയിലില്ല.

പ്രധാന ഖലീഫ 

സയ്യിദൻമാരും പണ്ഡിതൻമാരും ഉൾപ്പെട്ട ശൈഖുന (റ)യുടെ ആത്മീയ ശിഷ്യഗണങ്ങളിൽ അഗ്രഗണ്യ സ്ഥാനം നേടിയവരാണ് അവിടുത്തെ പ്രധാന ഖലീഫ ആലുവ കുന്നത്തേരി മദ്റസ നൂറുൽ ഇർഫാനിന്റെ സ്ഥാപകൻ ശൈഖുന അശ്ശൈഖ് അസ്സയ്യിദ് മുഹമ്മദ് ജലാലുദ്ധീൻ അൽ ഐദ റോസിയ്യ് അൽ ഖാദിരിയ്യ് അസ്സ്വൂഫിയ്യ് എ.ഐ മുത്ത് കോയ തങ്ങൾ (റ).

ഒരു ശൈഖിനോട് പാലിക്കേണ്ട മര്യാദകളെല്ലാം പാലിച്ച് യഥാർത്ഥ മുരീദായി മുന്നോട്ട് ഗമിച്ച ആലുവ ശൈഖുന (റ) ദ്രുതഗതിയിൽ ലക്ഷ്യം പ്രാപിച്ചു. എല്ലാം തന്റെ ഗുരുവിൽ അർപ്പിച്ച് അവിടുത്തെ തൃപ്തിയിലും ഇഷ്ടത്തിലുമായി ജീവിച്ചപ്പോൾ ലക്ഷ്യപ്രാപ്തി എളുപ്പമായി. അത് കൊണ്ട് തന്നെ പൂർണ്ണത പ്രാപിച്ച ആലുവ ശൈഖുനാ(റ)ക്ക് ഖൂ ത്വാരി ശൈഖുന (റ) ജീവിത കാലത്ത് തന്നെ ഖിലാഫത്തും ബൈഅത്ത് കൊടുക്കാനുമുള്ള അനുവാദം നൽകി. തന്റെ അരുമ ശിഷ്യന് ഗുരു നൽകിയ അംഗീകാരമായിരുന്നു അത്. ഞാൻ അറിയപ്പെടുന്നത് കുന്നത്തേരി തങ്ങളിലൂടെ ആയിരിക്കും ( ആലുവ ശൈഖുന ) എന്ന് ഖൂ ത്വാരി ശൈഖുനാ (റ) അവർകൾ പറഞ്ഞതായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഇന്ന് അത് ഒരു യാഥാർത്ഥ്യമായി പുലർന്ന് കൊണ്ടിരിക്കുന്നു.
Mahlarathul Qadiruyya karikode


വഫാത്ത് 

ആന്തരിക ബാഹ്യ നിലകൾ സമന്വയിപ്പിച്ച് ശാന്ത സ്വരൂപനായി ജനങ്ങളെ വിശുദ്ധ ദീനിലേക്കും അല്ലാഹുവിലേക്കും ക്ഷണിച്ചു കൊണ്ട് ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്ത . മഹാ വ്യക്തിത്വമാണ് ഖൂത്വാരി ശൈഖുനാ (റ). തൊടുപുഴ ഹസ്റത്ത്, സായി ഉപ്പാപ്പ, തൊടുപുഴ ശൈഖുന (റ) എന്നീ പേരുകളിൽ അറിയപ്പെടുന്ന ശൈഖ് മുഹമ്മദ് സ്വൂഫിയ്യ് അൽ ഖൂത്വാരി (റ) അവർകൾ നട്ടുവളർത്തിയ ജ്ഞാന വൃക്ഷം പടർന്ന് പന്തലിച്ച് കൊണ്ടിരിക്കുകയാണിന്ന്. മഹാനവർകൾക്ക് അല്ലാഹു നൽകിയ സ്ഥാനവും ആദരവുമാണത്. ജീവിത കാലത്തും ശേഷവും നിരവധി കറാമത്തുകൾ ഉണ്ടായിട്ടുണ്ട് .തദ്ദേശ വാസികളും പുറമെയുള്ളവരുമായ നിരവധിയാളുകൾ അവിടുത്തെ സ്ഥാനവും മഹത്വവും അനുഭവിക്കുകയും മനസ്സിലാക്കുകയും ചെയ്തിട്ടുണ്ട്. അത്യുന്നത സ്ഥാനമാനങ്ങളും ആദരവുകളും ലഭിച്ച മഹാനവർകൾ ഹിജ്റ 1373 ശവ്വാൽ 9 മദ്ധ്യാഹ്‌നത്തിൽ പരലോകയത്രയായി . മഹാനുഭാവന്റെ പാത യഥാവിധി ഉൾകൊണ്ട് വിജയം വരിക്കാൻ അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ ആമീൻ
Nooru Hafiz Hifzul Quran College, Karikode


വിജ്ഞാന സമ്പാദനവും വിജ്ഞാന വിതരണവും ജീവിത സ്പര്യയാക്കി മൺമറഞ്ഞ് പോയ ശൈഖുന (റ)യുടെ സ്മരണയിൽ അവിടുത്തെ പുണ്യ മഖാമിന്റെ ചാരത്തായി "നൂറുൽ ഹാഫിള് തഹ്ഫീളുൽ ഖുർആൻ കോളേജ് " തലയുയർത്തി നിൽക്കുന്നു ::

സ്വൂഫിയും വിലായത്തും (Soofiyum Vilayaththum ) part -2

 സ്വൂഫിയും വിലായത്തും!!... 2

    ഇമാം ശാഫിഈ ( റ ) പറഞ്ഞു . " ആത്മപ്രഭ ഹൃദയത്തിൽ അല്ലാഹു ഇട്ട് തരാൻ വല്ലവനും ആഗ്രഹിക്കുന്നുവെങ്കിൽ അവൻ ഏകാന്തതയും അൽപാഹാരവും വിഡ്ഢികളോടും നിഷ്പക്ഷതയും അദബുമില്ലാത്ത പണ്ഡിതരോടുമുള്ള സംസർഗ്ഗം ഉപേക്ഷിക്കട്ടെ.

    ഇങ്ങനെയുള്ള പണ്ഡിതർ ആരാണെന്ന് ഇമാം അബ്ദുൽഗനിയൂന്നാബുലുസി (റ) വിശദീകരിക്കുന്നു : ഔലിയാഇന്റെ മാർഗ്ഗത്തിൽ നിന്നും അവർക്ക് അറിയാത്തതിനെ നിഷേധിക്കുന്ന പണ്ഡിതരാണവർ. അവരെ ഉപേക്ഷിക്കൽ ആത്മജ്ഞാ നമുണ്ടാകാനുള്ള മാർഗ്ഗമാണ് " (അൽവുജൂദ്)

    ഗൗസുൽ അഅ്ളം അബ്ദുൽഖാദിർ ജീലാനി (റ) അവിടുന്നിന്റെ ഫത്ഹുർറബ്ബാനിയിൽ പറയുന്നു: വിജയം ഉദ്ദേശിക്കുന്നവൻ ശൈഖുമാരുടെ കാലടിക്കീഴിലെ മണ്ണാവട്ടെ..

    മുഹ്‌യിദ്ദീൻ മാലയിൽ ഖാളി മുഹമ്മദ് ( റ ) പറയുന്നത് “ ആഖിറം തന്നെ കൊതിയുള്ള ലോകരേ , അവരെ മുരീദായി കൊള്ളുവീൻ അപ്പോളെ " ആഖിറം തന്നെ കൊതിയുള്ള ലോകരേ എന്നാണ് പറഞ്ഞത്. അഥവാ കൊതി യുള്ള എല്ലാവർക്കും പണ്ഡിതരാവട്ടെ പാമരരാവട്ടെ ത്വരീഖത്ത് വേണം എന്നാണ് ഹിജ്റ 1026ൽ വഫാത്തായ മഹാനായ ഖാളി മുഹമ്മദ് (റ) പറയുന്നത്.

    അടുത്ത വരിയിൽ മഹാൻ പറയുന്നു: "ഞാങ്ങളെല്ലാരും അവരെ മുരീദാകാൻ , ഞാങ്ങൾക്കുദവി താ ഞാങ്ങളെ നായനേ" (രക്ഷിതാവേ! ശൈഖവർകളുടെ മുരീദാകാൻ ഞങ്ങൾക്ക് നീ തൗഫീഖ് ചെയ്യണേ !).  മുഹ്‌യിദ്ദീൻ മാലക്ക് തീർത്തും കടകവിരുദ്ധമാണ് ഇന്ന് ചിലരുടെ വാക്കുകളും പ്രവൃത്തികളും. അതിന്റെ വക്താക്കളെന്ന് അവകാശപ്പെടുന്ന ഇക്കൂട്ടർക്ക് എന്ത് പറ്റി?

    അൽഗൗസ് അബ്ദുൽ അസീസ് അദ്ദബ്ബാഗ് ( റ ) പറയുന്നു : അകലെ ഒരു നാട്ടിലുള്ള വലിയ്യിനെ കുറിച്ചും അദ്ദേഹത്തിന്റെ കറാമത്തുകളും കേൾക്കുമ്പോൾ കേൾക്കപ്പെട്ട കറാമത്തുകൾക്ക് അനുസൃതമായി ഒരു ചിത്രം ആ വലിയ്യിന് നൽകും. ചെന്ന് കാണുമ്പോൾ താൻ മനസ്സിൽ സങ്കൽപ്പിച്ച ചിത്രത്തിന് വിപരീതമായി ആ വലിയ്യിനെ കണ്ടാൽ ഇത് ആ വലിയ്യ് തന്നെയാണോ എന്ന് സംശയിക്കും. "ഫാസ് " എന്ന സ്ഥലത്തുള്ള ഒരു വലിയ്യിനെയും അദ്ദേഹത്തിന്റെ ധാരാളം കറാമത്തുകളെയും അറിഞ്ഞ ജസാഇറിലുള്ള ഒരാൾ തന്റെ മനസ്സിൽ വൃദ്ധനും ഗാംഭീര്യവുമുള്ള ആളായി രിക്കും ആ വലിയ്യെന്ന് രൂപകൽപന നൽകി.

    അങ്ങനെ ആ വലിയ്യിനെ കണ്ട് ആത്മ ജ്ഞാനം ലഭ്യമാക്കാൻ അയാൾ പുറപ്പെട്ടു. ഫാസിൽ എത്തിയപ്പോൾ അയാൾ ശൈഖിന്റെ വീട് അന്വേഷിച്ച് കണ്ടെത്തി. ആ വലിയ്യിന്റെ വീടിന്റെ വാതിലിൽ പാറാവുകാരുണ്ടാവുമെന്നായിരുന്നു അയാൾ മനസ്സിലാക്കിയത്. വാതിലിൽ മുട്ടി. വലിയ്യ് വാതിൽ തുറന്ന് പുറത്തു വന്നു. സന്ദർശകൻ ഇത് പാറാവുകാരനാണെന്ന് തെറ്റിദ്ധരിച്ച് പറഞ്ഞു. നിങ്ങൾ ചെന്ന് വലിയ്യിനോട് എന്റെ കാര്യം പറയണം വലിയ്യ് പറഞ്ഞു. നിങ്ങൾ നിങ്ങളുടെ നാട്ടിൽ നിന്നും ഒരു മാസമോ അതിലധികമോ ദൂരം താണ്ടി ലക്ഷ്യം വെച്ച് വന്നയാൾ ഞാൻ തന്നെയാണ്. മറ്റാരുമല്ല സന്ദർശകൻ പറഞ്ഞു. ഞാൻ അന്യനാട്ടുകാരനാണ്. ശൈഖിനെ കാണാൻ അതിയായ ആഗ്രഹത്തോടെ വന്നതാണ്. അദ്ദേഹത്തെ എനിക്ക് അറിയിച്ചു തരൂ. അല്ലാഹു താങ്കൾക്ക് അനുഗ്രഹം ചെയ്യട്ടെ. സന്ദർശകൻ വലിയ്യിലേക്ക് നോക്കിയപ്പോൾ വസ്ത്രാഡംബരമോ അയാൾ മനസ്സിൽ കണ്ട രൂപമോ ഇല്ലാതിരുന്നതിനാലാണ് അയാൾക്ക് ഉൾക്കൊളളാൻ സാധിക്കാതെ വന്നത്. വലിയ്യ് സന്ദർശകനോട് പറഞ്ഞു. ഓ സാധുവായ മനുഷ്യാ!താങ്കൾ ഉദ്ദേശിക്കുന്ന ആൾ ഞാനാണ്. സന്ദർശകൻ ഞാൻ നിങ്ങളോട് പറഞ്ഞില്ലേ ? ഞാൻ ഈ നാട്ടുകാരനല്ല. അതിനാൽ ഞാൻ ആഗ്രഹിച്ചുവന്ന ശൈഖിനെ എനിക്ക് പറഞ്ഞതരൂ എന്ന്. നിങ്ങൾ എന്നെ പരിഹസിക്കരുത്. വലിയ്യ് : ഞാൻ നിങ്ങളെ പരിഹസിച്ചിട്ടുണ്ടെങ്കിൽ നമുക്കിടയിൽ അല്ലാഹുവുണ്ട്. സന്ദർശകൻ : അല്ലാഹു നിങ്ങൾക്ക് മതി എന്ന് പറഞ്ഞ് തിരിച്ചു പോയി. കാരണം ആ വലിയ്യിന്റെ കറാമത്തുകൾ കേട്ട് സന്ദർശകൻ മനസ്സിൽ രൂപകൽപന ചെയ്ത രൂപത്തിലായിരുന്നില്ല ആ വലിയ്യ്.

    അൽ ഗൗസ് അബ്ദുൽ അസീസുദ്ദബ്ബാഗ് (റ) തുടരുന്നു : എത്രയെത്ര ആളുകളാണ് ഈ കാരണം കൊണ്ട് വീണ് പോയത്. അവർ ഔലിയാഇന്റെ കറാമത്തുകളിൽ രചിക്കപ്പെട്ട ഗ്രന്ഥങ്ങൾ വായിച്ച് ആ ഗ്രന്ഥങ്ങളിൽ നിന്ന് വലിയ്യിനെ മനസ്സിൽ രൂപകൽപന നടത്തും എന്നിട്ട് തന്റെ കാലഘട്ടത്തിലുള്ള ഔലിയാഇനെ ആ ചിത്രവുമായി സാമ്യപ്പെടുത്തി നോക്കി അവരെല്ലാവരിലും സംശയിക്കും. ഗ്രന്ഥങ്ങളിൽ രേഖപ്പെടാത്ത വിശേഷണങ്ങൾ സമകാലികരിൽ കണ്ടതാണ് കാരണം. അവരെങ്ങാനും കറാമത്തുകൾ രേഖപ്പെടുത്തപ്പെട്ട ഔലിയാഇനെ അവ രേഖപ്പെടുത്തുന്നതിന് മുമ്പ് കണ്ടിരുന്നെങ്കിൽ തന്റെ സമകാലികരായ ഔലിയാഇൽ മോശമായി കണ്ട വിശേഷണങ്ങൾ അവരിലും കാണുമായിരുന്നു.

    അജ്ഞത ചിലരെ സമകാലികരായ മുഴുവൻ ഔലിയാക്കളുടെയും വിലായത്തിനെ നിഷേധിക്കുന്നതിലേക്ക് എത്തിക്കും. കാരണം വിലായത്ത് അവർ മനസ്സിലാക്കിയ ചില വ്യവസ്ഥകളിൽ നിക്ഷിപ്തമാണെന്നാണ് അവരുടെ ബുദ്ധിയിൽ ഉറച്ചു കഴിഞ്ഞിരിക്കുന്നത്. അത് വെച്ച് സമകാലികരായ ഓരോരുത്തരെയും അളന്ന് നോക്കുമ്പോൾ ആ വ്യവസ്ഥ അയാളോട് ഒക്കാത്തതായി കാണും. അങ്ങനെ ഓരോരുത്തരുടെയും വിലാ യത്ത് അളന്ന് നിഷേധിച്ച് കൊണ്ടേയിരിക്കും.

    ചുരുക്കത്തിൽ ഇക്കൂട്ടർ ബാഹ്യലോകത്ത് ഉണ്മയില്ലാത്ത ഒരു പൊതുവായ വലിയ്യിൽ വിശ്വസിക്കുന്നേടത്ത് എത്തിച്ചേരും (വലിയ്യ് ഉണ്ടോ ? ഉണ്ട്. ഇന്നയാൾ വലിയ്യാണോ ? അല്ല എന്ന നയം)

    ഇവരുണ്ടോ അറിയുന്നു വിലായത്ത് എന്നാൽ അല്ലാഹു തന്റെ ദാസനെ തന്റെ സാമീപ്യത്തിന് വേണ്ടി തിരഞ്ഞെടുക്കൽ മാത്രമാണെന്ന്. ആ വിലാത്തിന് വ്യവസ്ഥ വെക്കാൻ ഒരു സ്യഷ്ടിക്കും അവകാശമില്ല (അൽ ഇബ്രീസ്)

    ഈ പറഞ്ഞത് തീർത്തും ഔലിയാഇന് തങ്ങളുടെ അരികിലുള്ള അളവു കോൽ കൊണ്ട് അളന്ന് നീളം കുറവോ കൂടുതലോ ആണ ങ്കിൽ വലിയല്ല എന്ന് പ്രഖ്യാപിക്കുന്ന ചില നവബിദഇകൾക്കിട്ട് കൊട്ടിയതാണെന്ന് വ്യക്തം. ഞങ്ങളോട് ചോദിക്കാതെ ഞങ്ങളാകുന്ന സെൻസർബോർഡ് തീരുമാനിക്കാതെ ഒരാളും വലിയ്യാകരുത്. വലിയ്യാക്കാൻ അല്ലാഹുവിന് അവകാശമില്ല എന്ന് സാരം.

    ഇബ്രീസിൽ തുടരുന്നു : മേൽ പറഞ്ഞത് പോലുള്ള ഒരു സംഭവം എന്റെ സമകാലികരായ ചില കർമ്മശാസ്ത്ര പണ്ഡിതന്മാർക്ക് അനുഭവമുണ്ടായി. ഒരു കർമ്മശാസ്ത്ര പണ്ഡിതൻ വിലായത്തിന്റെ നിയമങ്ങളും വ്യവസ്ഥകളും മുറബ്ബിയായ വലിയ്യ് ഏത് രൂപത്തിലാകണം എന്നെല്ലാം പ്രതിപാദിക്കുന്ന ഒരു ഗ്രന്ഥവുമായി എന്നെ സമീപിച്ച് പറഞ്ഞു: "ഈ ഗ്രന്ഥത്തിൽ വിലായത്തിനെ കുറിച്ചും വലിയിനെ കുറിച്ചും പരാമർശിച്ചത് നിങ്ങൾ ഒന്ന് കേൾക്കണേ"

    വലിയ്യാണെന്ന് പറയപ്പെടുന്ന ചിലരെ എതിർക്കലാണ് അയാളുടെ ലക്ഷ്യമെന്ന് എനിക്ക് മനസ്സിലായി. അങ്ങനെ അയാൾ ആ ഗ്രന്ഥത്തിലുള്ളത് എനിക്ക് വായിച്ചു തരാൻ ഉദ്ദേശിച്ചു. അത് ഞാൻ അംഗികരിച്ചാൽ അയാളുടെ ഉള്ളിലുള്ള ഔലിയാഇനോടുള്ള നിഷേധവും ആരോപണങ്ങളും കൊണ്ട് എന്നെ കുടുക്കലാണെന്ന് മസ്സിലാക്കിയ ഞാൻ അയാളോട് പറഞ്ഞു: എന്റെ ഒരു ചോദ്യത്തിന് മറുപടി പറയാതെ നീ ആ ഗ്രന്ഥത്തിലുളളത് വായിക്കരുത്. എന്റെ ചോദ്യത്തിന് മറുപടി തന്നിട്ട് നിനക്ക് ഇഷ്ടമുള്ളത് വായിക്കാം.

    പറയാമോ ? ഈ ഗ്രന്ഥകാരൻ അല്ലാഹുവിന്റെ ഖജനാവുകളേയും അവന്റെ ധർമ്മങ്ങളേയും അവന്റെ വിശാലമായ അധികാരത്തെ യുമെല്ലാം പൂർണ്ണമായി അറിഞ്ഞിട്ടുണ്ടോ ? അതല്ല , അയാൾ മൂസാ നബി (അ) യോട് ഖിള്ർ (അ) പറഞ്ഞത് പോലെ എന്റെയും താങ്കളുടെയും അറിവ് അല്ലാഹുവിന്റെ അറിവിലേക്ക് നോക്കുമ്പോൾ ഈ കൊച്ചു കിളി സമുദ്രത്തിൽ നിന്നും കൊത്തിയപ്പോൾ അതിന്റെ കൊക്കിൽ കുരുങ്ങിയ വെള്ളത്തിനോളമേ ഉള്ളൂ എന്ന ഗണത്തിലാണോ ?

    അല്ലാഹുവിന്റെ അധികാരവും അവന്റെ ഖജനാവും പൂർണ്ണമായും ഈ ഗ്രന്ഥകർത്താവ് അറിയുമെന്ന ധാരണയുണ്ടങ്കിൽ വായിച്ചു കൊളളുക.ഞാൻ കേൾക്കാം.

    അപ്പോൾ കർമ്മശാസ്ത്ര പണ്ഡിതൻ പറഞ്ഞു. അങ്ങനെ ഞാൻ പറയുന്നതിൽ നിന്നും അല്ലാഹുവിൽ അഭയം (ഞാൻ അങ്ങനെ പറയില്ല).

    ഇനി നിങ്ങൾ  പറയുകയാണ് ഈ ഗ്രന്ഥകാരൻ ഖിളർ (അ) മൂസാ നബി (അ) യോട് പറഞ്ഞത് പോലെയാണെങ്കി അദ്ദേഹത്തിന് മൗനിയാകലല്ലേ നല്ലത്. ഒരു ഉറുമ്പിന്റെ ഉപമയാണ് അയാളുടേത് അതിന് അഭയം പ്രാപിക്കാനും താമസിക്കാനും ഒരു കൊച്ചുമാളമുണ്ട്. ഒരിക്കൽ അത് പുറത്തു വന്നപ്പോൾ ഒരു ഗോതമ്പ് മണി കിട്ടി (പുറത്ത് തനിക്ക് കിട്ടിയത് മാത്രമേയുള്ളൂ എന്ന് ധരിച്ച് ) അത് ചുമന്ന് തന്റെ മാളത്തിലെത്തിച്ച് സന്തോഷം കൊണ്ട് വിളിച്ചു പറയാൻ തുടങ്ങി. ഓ മുഴുവൻ ഉറുമ്പ് സമൂഹമേ ! നിങ്ങൾക്ക് എന്റെ അരികിലല്ലാതെ അഭയമില്ല. തന്റെ നിലയല്ലാത്ത ഒരു നന്മയുമില്ല. എന്നിട്ട് ഞാൻ ഫഖീഹിനോട് പറഞ്ഞു. ആ ഉറുമ്പ് അതിന്റെ തൊണ്ടയെ പ്രയാസപ്പെടുത്തലും അനാവശ്യമായി     തലവേദനയുണ്ടാക്കലുമല്ലാതെ ഒരു ഗുണവും അതിനില്ല (അതിനപ്പുറത്തുള്ള ഗോതമ്പ് ശേഖരം അത് കണ്ടിട്ടില്ല) കാരണം, സമുദ്രത്തിൽ നിന്നും ഒരു കൊച്ചുകിളിയുടെ കൊക്കിൽ പറ്റിയ വെളളത്തിനോളം മാത്രം അല്ലാഹുവിന്റെ ഇൽമിൽ നിന്നും ലഭിച്ചവൻ എങ്ങനെയാണ് ഔദാര്യവാനായ അല്ലാഹു ഇയാൾക്ക് അനുഗ്രഹം ചെയ്യില്ല. ഇയാളെ വലിയ്യാക്കില്ല. ഇയാൾ ഔലിയാഇൽ പെട്ടയാളല്ല, വിലായത്തിന്റെ നിയമങ്ങൾ ഇയാളിലില്ല. ആ നിയമങ്ങൾ ഇയാളോട് സമരസപ്പെടില്ല എന്നെല്ലാം തീർത്ത് പറയുക ?

    കാഫിറായ ഒരുവന് ഈമാൻ നൽകി ഉടനെ തന്നെ അവനെ വലിയ്യാക്കി അല്ലാഹു അനുഗ്രഹിക്കുമെങ്കിൽ പിന്നെ എന്ത് നിയമമാണ് വിലായത്തിന് നാം വ്യവസ്ഥ ചെയ്യുന്നത് ? ( ഇബ്രീസ് ).

ഇത് തന്നെയാണ് മുഹയിദ്ദീൻ മാലയിൽ പറഞ്ഞത്.

"അപ്പൾ കുലം പുക്കെ പുതിയ ഇസ്‌ലാമിനെ

അബ്ദാലൻമാരാക്കി കൽപിച്ച് വെച്ചോ വർ "

(ഇസ്‌ലാം സ്വീകരിച്ച ക്രിസ്ത്യാനിയെ ഉടനെത്തന്നെ ശൈഖവർകൾ അബ്ദാലൻമാരായ ഔലിയാഇൽ നിയോഗിച്ചു )

    ഇബ്രീസിൽ തുടരുന്നു... അല്ലാഹുവിന്റെ സൃഷ്ടിയും അശക്തനുമായ ഒരു രാജാവ് തന്റെ ഒരു അടിമക്ക് എല്ലാം നൽകി സമ്പന്നനാക്കി മറ്റൊരു സ്വതന്ത്രനായവന് എല്ലാം തടഞ്ഞു. ഒരു ജൂതന് ഇന്നതെല്ലാം നൽകിയെന്ന് പറഞ്ഞാൽ നിശ്ചയം നീ അതിനെ വിദൂരത്തായ കാര്യമായി പരിഗണിക്കില്ല. കാരണം നിനക്കറിയാം, അയാളുടെ അധികാരത്തിൽ എതിരാളിയില്ല എന്ന്.

    ഇതാണ് അല്ലാഹുവിന്റെ സൃഷ്ടിയായ ഒരു രാജാവിനെ കുറിച്ച് നിന്റെ വിശ്വാസമെങ്കിൽ ഖദീമും (അനാദ്യൻ) പരിശുദ്ധനും രാജാധിരാജനുമായ അല്ലാഹുവിനെ എങ്ങനെയാ നിന്റെ നിയമങ്ങളും വ്യവസ്ഥകളും വെച്ച് വിലായത്ത് നല്കുന്നതിൽ നിന്നും നി തടയുക. അല്ലാഹുവിനെ കുറിച്ചുള്ള നിന്റെ വിശ്വാസം "അവൻ ഉദ്ദേശിച്ചതിനെ പ്രവർത്തിക്കുന്നവനാണെന്നും അവൻ അവന്റെ കാര്യത്തെ ജയിച്ചടക്കുന്നവനുമാണെന്നാണ്". ഇത് കേട്ട് കർമ്മശാസ്ത്ര പണ്ഡിതൻ നിങ്ങൾ പറഞ്ഞത് ശരിയാണ് അല്ലാഹുവാണേ സത്യം ഇതാണ് സത്യമെന്ന് പറഞ്ഞ് കിതാബ് പൂട്ടിവെച്ച് പറഞ്ഞു. ഗ്രന്ഥരചന നടത്തിയവരെല്ലാം അല്ലാഹുവിന്റെ മുഴുവൻ വിജ്ഞാനവും അറിഞ്ഞവരാണെന്ന് നാം പറഞ്ഞാൽ അത് വളരെ മോശം. ഇനി അവർ അല്ലാഹുവിന്റെ അറിവിൽ നിന്നും കുറച്ച് മാത്രമേ അറിഞ്ഞിട്ടുളളു എന്ന് പറഞ്ഞാൽ അവരെഴുതിയ നിയമങ്ങൾ വെച്ച് കൊണ്ട് അല്ലാഹുവിനെ തടയാൻ നമുക്കൊട്ട് പറ്റുകയുമില്ല. 

        അവർ (ഗ്രന്ഥകാരന്മാർ) ഒന്നും എഴുതാതിരുന്നെങ്കിൽ അതായിരുന്നു അവർക്ക് നല്ലത്. യഥാർത്ഥ സന്മാർഗ്ഗി അല്ലാഹു മാർഗ്ഗദർശനം നൽകിയവനാണ് ഈ നിയമങ്ങളും വ്യവസ്ഥകളും ഉണ്ടാകുന്നതിന് മുമ്പ് ആത്മജ്ഞാനത്തിലേക്ക് മാർഗ്ഗദർശനം നൽകപ്പെട്ട എത്രയെത്ര ആളുകളാണുള്ളത്. ( ഇബ്രീസ് )

    ഇങ്ങനെയാണ് നിസ്വാർത്ഥരായ കർമ്മശാസ്ത്ര പണ്ഡിതന്മാർ സത്യം കണ്ടാൽ മടങ്ങും.അല്ലാതെ നാല് മദ്ഹബുകളും അവകാശപ്പെടുന്ന ഇന്നത്തെ ചില ആളുകളെ പോലെയല്ല. തങ്ങൾക്ക് വേണ്ടി സൃഷ്ടിച്ചെടുത്ത പരസ്യങ്ങളിൽ മാത്രം ജീവിക്കുകയും താനറിയാതെ ഒരാൾക്കും വിലായത്ത് കൊടുക്കാൻ അല്ലാഹുവിന് അവകാശമില്ലെന്ന് അഹങ്കരിക്കുകയും ചെയ്യുന്നവരാണിവർ.

    യഥാർത്ഥ ഇഖ്ലാസ്വുള്ളവരിൽ നമ്മെ ഉൾപ്പെടുത്തി റഹ്മാനായ റബ്ബ് അനുഗ്രഹിക്കട്ടെ....9

ആമീൻ...

【തുടരും....】

                                                                                 അൽ ഉസ്താദ് ഹസൻ ഇർഫാനി എടക്കുളം

Related Posts Plugin for WordPress, Blogger...